ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ നേടുന്ന ബാറ്ററായി എൻ ജഗദീശൻ മാറിയ മത്സരത്തിൽ തമിഴ്നാട് സ്കോർ ചെയ്തത് 506/2 എന്ന പടുകൂറ്റൻ ടോട്ടൽ. വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ നടന്ന മത്സരത്തിലാണ് തമിഴ്നാടിന്റേയും ജഗദീശന്റേയും റെക്കോർഡ് പ്രകടനങ്ങൾ. മത്സരത്തിൽ 277 റൺസ് നേടിയ ജഗദീശൻ, 2014 ൽ ശ്രീലങ്കക്കെതിരെ 264 റൺസ് നേടിയ രോഹിത് ശർമ്മയുടെ സ്കോറും മറികടന്നു. തമിഴ്നാട് ആകട്ടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് മത്സരത്തിൽ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ അരുണാചൽ പ്രദേശ്, എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അരുണാചലിന്റെ ഈ തീരുമാനം തെറ്റായെന്ന് തോന്നിപ്പിക്കുന്നതായിരുന്നു തമിഴ്നാടിന്റെ ബാറ്റിംഗ്. ഓപ്പണർമാരായ സായി സുദർശനും, എൻ ജഗദീശനും ചേർന്ന് തകർത്തടിച്ചതോടെ ടി20 വേഗത്തിൽ തമിഴ്നാട് സ്കോർ കുതിച്ചു. ജഗദീശനായിരുന്നു കൂട്ടത്തിൽ കൂടുതൽ അപകടകാരി. 78 പന്തുകളിൽ സെഞ്ചുറി നേടിയ താരം അടുത്ത 38 പന്തുകളിൽ ഇരട്ട സെഞ്ചുറിയിലെത്തി. ഇതിനിടെ സായി സുദർശനും മൂന്നക്കം കണ്ടു.
തമിഴ്നാട് സ്കോർ 416 എത്തിയപ്പോളാണ് ആദ്യ വിക്കറ്റ് വീണത്. 102 പന്തുകളിൽ 19 ബൗണ്ടറികളും, 2 സിക്സറുകളുമടക്കം 154 റൺസ് നേടിയ സായി സുദർശനാണ് പുറത്തായത്. ഇതിന് ശേഷവും വെടിക്കെട്ട് തുടർന്ന ജഗദീശൻ ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്കോറും സ്വന്തം പേരിലാക്കി. റെക്കോർഡ് ട്രിപ്പിൾ സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് കരുതിയിരുന്നപ്പോളായിരുന്നു ജഗദീശന്റെ വിക്കറ്റ് വീണത്. 141 പന്തുകളിൽ 25 ബൗണ്ടറികളും, 15 സിക്സറുകളുമടക്കം 277 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
ജഗദീശന്റെ വിക്കറ്റ് നഷ്ടമാകുമ്പോളേക്ക് തമിഴ്നാട് 41.4 ഓവറുകളിൽ 448 റൺസ് എന്ന മികച്ച ടോട്ടലിൽ എത്തിയിരുന്നു. ബാബ അപരാജിതും, ഇന്ദ്രജിതും പിന്നാലെ തകർത്തതോടെ തമിഴ്നാട് നിശ്ചിത 50 ഓവറുകളിൽ 506/2 എന്ന പടുകൂറ്റൻ ടോട്ടലിലെത്തി. ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ടീം ആണിത്.
റെക്കോർഡ് ജഗദീശൻ
141 പന്തിൽ 277 റൺസ് നേടിയ ഇന്നിംഗ്സോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറിന്റെ റെക്കോർഡ് ജഗദീശന്റെ പേരിലായി. ഇംഗ്ലണ്ട് ബാറ്റർ അലി ബ്രൗൺ (268) ഇക്കാര്യത്തിൽ ഇത്രയും നാൾ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. 2014 ൽ ശ്രീലങ്കക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ 264 റൺസ് നേടിയ രോഹിത് ശർമ്മയുടെ റെക്കോർഡും ജഗദീശൻ പഴങ്കഥയാക്കി.
ഇത്തവണത്തെ ഐപിഎൽ മെഗാലേലത്തിന് മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ നിന്ന് ഒഴിവാക്കിയ താരമാണ് ജഗദീശൻ. ഫ്രാഞ്ചൈസിയുടെ ഈ തീരുമാനം തെറ്റാണെന്ന് തോന്നിപ്പിക്കുന്നതാണ് സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോം. ഇന്ന് നേടിയ സെഞ്ചുറിയോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായി അഞ്ച് സെഞ്ചുറികൾ നേടുന്ന ആദ്യ താരമായും ജഗദീശൻ മാറി. 2022 സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ 6 ഇന്നിംഗ്സുകൾ കളിച്ച ജഗദീശൻ, 159 ബാറ്റിംഗ് ശരാശരിയിൽ 799 റൺസാണ് നേടിയിട്ടുള്ളത്.
തമിഴ്നാടിന്റെ റെക്കോർഡ് സ്കോർ
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണ് അരുണാചലിനെതിരെ തമിഴ്നാട് നേടിയ 506/2. ഇംഗ്ലണ്ടിന്റെ 498/6 എന്ന സ്കോറാണ് തമിഴ്നാട് പഴങ്കഥയാക്കിയത്.
Read Latest Sports News and Malayalam Newsundefined
തമിഴ്നാട് സ്കോർ 416 എത്തിയപ്പോളാണ് ആദ്യ വിക്കറ്റ് വീണത്. 102 പന്തുകളിൽ 19 ബൗണ്ടറികളും, 2 സിക്സറുകളുമടക്കം 154 റൺസ് നേടിയ സായി സുദർശനാണ് പുറത്തായത്. ഇതിന് ശേഷവും വെടിക്കെട്ട് തുടർന്ന ജഗദീശൻ ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്കോറും സ്വന്തം പേരിലാക്കി. റെക്കോർഡ് ട്രിപ്പിൾ സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് കരുതിയിരുന്നപ്പോളായിരുന്നു ജഗദീശന്റെ വിക്കറ്റ് വീണത്. 141 പന്തുകളിൽ 25 ബൗണ്ടറികളും, 15 സിക്സറുകളുമടക്കം 277 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
ജഗദീശന്റെ വിക്കറ്റ് നഷ്ടമാകുമ്പോളേക്ക് തമിഴ്നാട് 41.4 ഓവറുകളിൽ 448 റൺസ് എന്ന മികച്ച ടോട്ടലിൽ എത്തിയിരുന്നു. ബാബ അപരാജിതും, ഇന്ദ്രജിതും പിന്നാലെ തകർത്തതോടെ തമിഴ്നാട് നിശ്ചിത 50 ഓവറുകളിൽ 506/2 എന്ന പടുകൂറ്റൻ ടോട്ടലിലെത്തി. ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ടീം ആണിത്.
റെക്കോർഡ് ജഗദീശൻ
141 പന്തിൽ 277 റൺസ് നേടിയ ഇന്നിംഗ്സോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറിന്റെ റെക്കോർഡ് ജഗദീശന്റെ പേരിലായി. ഇംഗ്ലണ്ട് ബാറ്റർ അലി ബ്രൗൺ (268) ഇക്കാര്യത്തിൽ ഇത്രയും നാൾ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. 2014 ൽ ശ്രീലങ്കക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ 264 റൺസ് നേടിയ രോഹിത് ശർമ്മയുടെ റെക്കോർഡും ജഗദീശൻ പഴങ്കഥയാക്കി.
ഇത്തവണത്തെ ഐപിഎൽ മെഗാലേലത്തിന് മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ നിന്ന് ഒഴിവാക്കിയ താരമാണ് ജഗദീശൻ. ഫ്രാഞ്ചൈസിയുടെ ഈ തീരുമാനം തെറ്റാണെന്ന് തോന്നിപ്പിക്കുന്നതാണ് സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോം. ഇന്ന് നേടിയ സെഞ്ചുറിയോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായി അഞ്ച് സെഞ്ചുറികൾ നേടുന്ന ആദ്യ താരമായും ജഗദീശൻ മാറി. 2022 സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ 6 ഇന്നിംഗ്സുകൾ കളിച്ച ജഗദീശൻ, 159 ബാറ്റിംഗ് ശരാശരിയിൽ 799 റൺസാണ് നേടിയിട്ടുള്ളത്.
തമിഴ്നാടിന്റെ റെക്കോർഡ് സ്കോർ
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണ് അരുണാചലിനെതിരെ തമിഴ്നാട് നേടിയ 506/2. ഇംഗ്ലണ്ടിന്റെ 498/6 എന്ന സ്കോറാണ് തമിഴ്നാട് പഴങ്കഥയാക്കിയത്.
Read Latest Sports News and Malayalam Newsundefined