ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്ത് പുതിയ ചരിത്രം രചിച്ച് നേപ്പാൾ നായകൻ പരസ് ഖഡ്ക. നേപ്പാളിൻെറ ദേശീയ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോർഡുകളും സ്വന്തമാക്കിയിട്ടുള്ള ഖഡ്ക ആദ്യ ടി20യിൽ തന്നെ സെഞ്ച്വറി നേടി ഇത്തവണ ലോക റെക്കോർഡാണ് സ്വന്തമാക്കിയത്.
സിംഗപ്പൂരിനെതിരെ സെഞ്ച്വറി നേടിയ ഖഡ്ക നേപ്പാളിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്ററാണ്. ഒപ്പം ഒരു ടി20യിൽ രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ കൂടിയാണ് അദ്ദേഹം. 49 പന്തിൽ നിന്ന് 100 റൺസ് തികച്ച ഖഡ്ക ഏറ്റവും വേഗതയിൽ സെഞ്ച്വറി നേടുന്ന ഏഷ്യൻ നായകനാണ്.
Read More: ടി20 ലോകകപ്പ് ടീമിൽ നിർബന്ധമായും അവർ വേണം; ഇരുവരെയും തിരികെ വിളിക്കണമെന്ന് കോലിയോട് ഗാംഗുലി
52 പന്തിൽ നിന്ന് 106 റൺസെടുത്ത് ഖഡ്ക പുറത്താവാതെ നിന്നു. ഏഴ് ഫോറുകളും ഒമ്പത് സിക്സും അടങ്ങിയതാണ് ഇന്നിങ്സ്. സിംഗപ്പൂരിൻെറ 152 റൺസ് വിജയലക്ഷ്യം 9 വിക്കറ്റും നാല് ഓവറുകളും ബാക്കിയിരിക്കെ നേപ്പാൾ മറികടന്നു. ചെയ്സ് ചെയ്യവേ ടി20യിൽ ഏറ്റവും ഉയർന്ന റൺസ് നേടിയ ക്യാപ്റ്റൻ എന്ന റെക്കോർഡ് നെതർലൻറ്സിൻെറ പീറ്റർ സീലാറിനായിരുന്നു (96). ഇപ്പോൾ അദ്ദേഹം രണ്ടാം സ്ഥാനത്തായി.
ഇംഗ്ലണ്ടിനെതിരെ 90 റൺസ് നേടിയരുന്ന സ്റ്റീവ് സ്മിത്താണ് കൂട്ടത്തിൽ മൂന്നാമത്. 88 റൺസെടുത്ത ക്രിസ് ഗെയിലാണ് നാലാമത്. ശ്രീലങ്കക്കെതിരെ 82 റൺസെടുത്തിട്ടുള്ള വിരാട് കോലി എട്ടാം സ്ഥാനത്താണ്.
Read More: ഫേവറിറ്റ് ക്രിക്കറ്റർ ആരെന്ന് വെളിപ്പെടുത്തി രോഹിത് ശർമ; വെടിക്കെട്ട് താരം തന്നെ പ്രിയപ്പെട്ടവൻ
സിംഗപ്പൂരിനെതിരെ സെഞ്ച്വറി നേടിയ ഖഡ്ക നേപ്പാളിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്ററാണ്. ഒപ്പം ഒരു ടി20യിൽ രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ കൂടിയാണ് അദ്ദേഹം. 49 പന്തിൽ നിന്ന് 100 റൺസ് തികച്ച ഖഡ്ക ഏറ്റവും വേഗതയിൽ സെഞ്ച്വറി നേടുന്ന ഏഷ്യൻ നായകനാണ്.
Read More: ടി20 ലോകകപ്പ് ടീമിൽ നിർബന്ധമായും അവർ വേണം; ഇരുവരെയും തിരികെ വിളിക്കണമെന്ന് കോലിയോട് ഗാംഗുലി
52 പന്തിൽ നിന്ന് 106 റൺസെടുത്ത് ഖഡ്ക പുറത്താവാതെ നിന്നു. ഏഴ് ഫോറുകളും ഒമ്പത് സിക്സും അടങ്ങിയതാണ് ഇന്നിങ്സ്. സിംഗപ്പൂരിൻെറ 152 റൺസ് വിജയലക്ഷ്യം 9 വിക്കറ്റും നാല് ഓവറുകളും ബാക്കിയിരിക്കെ നേപ്പാൾ മറികടന്നു. ചെയ്സ് ചെയ്യവേ ടി20യിൽ ഏറ്റവും ഉയർന്ന റൺസ് നേടിയ ക്യാപ്റ്റൻ എന്ന റെക്കോർഡ് നെതർലൻറ്സിൻെറ പീറ്റർ സീലാറിനായിരുന്നു (96). ഇപ്പോൾ അദ്ദേഹം രണ്ടാം സ്ഥാനത്തായി.
ഇംഗ്ലണ്ടിനെതിരെ 90 റൺസ് നേടിയരുന്ന സ്റ്റീവ് സ്മിത്താണ് കൂട്ടത്തിൽ മൂന്നാമത്. 88 റൺസെടുത്ത ക്രിസ് ഗെയിലാണ് നാലാമത്. ശ്രീലങ്കക്കെതിരെ 82 റൺസെടുത്തിട്ടുള്ള വിരാട് കോലി എട്ടാം സ്ഥാനത്താണ്.
Read More: ഫേവറിറ്റ് ക്രിക്കറ്റർ ആരെന്ന് വെളിപ്പെടുത്തി രോഹിത് ശർമ; വെടിക്കെട്ട് താരം തന്നെ പ്രിയപ്പെട്ടവൻ