മുംബൈ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വീണ്ടും വൻ വാതുവെപ്പ് വിവാദം. 15 അന്താരാഷ്ട്ര മത്സരങ്ങളിൽ വാതുവെപ്പ് നടന്നുവെന്നാണ് റിപ്പോർട്ട്. ആറ് ടെസ്റ്റ്. ആറ് ഏകദിനം, മൂന്ന് ടി20 മത്സരങ്ങൾ എന്നിവയിലായി 26 വാതുവെപ്പ് കേസുകൾ ഉണ്ടായെന്ന് അൽ ജസീറയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അനീൽ മുനവർ എന്ന വാതുവെപ്പുകാരനെ കേന്ദ്രീകരിച്ചാണ് അൽ ജസീറ ഡോക്യുമെൻററി പുറത്ത് വിട്ടത്. ഏഴ് മത്സരങ്ങളിൽ ഇംഗ്ലണ്ട് താരങ്ങൾ, അഞ്ച് മത്സരങ്ങളിൽ ഓസീസ് താരങ്ങൾ, മൂന്ന് മത്സരങ്ങളിൽ പാകിസ്ഥാൻ താരങ്ങൾ എന്നിങ്ങനെയാണ് വാതുവെപ്പിൽ ഏർപ്പെട്ടിട്ടുള്ളത് എന്നാണ് ആരോപണം.
2011ൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ലോർഡ്സ് ടെസ്റ്റിൽ വാതുവെപ്പ് നടന്നുവെന്നും ആരോപണമുണ്ട്. 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും 2012ലെ ടി20 ലോകകപ്പിലും ഒത്തുകളി നടന്നുവെന്നും ആരോപണങ്ങളുണ്ട്. ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിൻെറയും ക്രിക്കറ്റ് ബോർഡുകൾ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
അനീൽ മുനവർ എന്ന വാതുവെപ്പുകാരനെ കേന്ദ്രീകരിച്ചാണ് അൽ ജസീറ ഡോക്യുമെൻററി പുറത്ത് വിട്ടത്. ഏഴ് മത്സരങ്ങളിൽ ഇംഗ്ലണ്ട് താരങ്ങൾ, അഞ്ച് മത്സരങ്ങളിൽ ഓസീസ് താരങ്ങൾ, മൂന്ന് മത്സരങ്ങളിൽ പാകിസ്ഥാൻ താരങ്ങൾ എന്നിങ്ങനെയാണ് വാതുവെപ്പിൽ ഏർപ്പെട്ടിട്ടുള്ളത് എന്നാണ് ആരോപണം.
2011ൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ലോർഡ്സ് ടെസ്റ്റിൽ വാതുവെപ്പ് നടന്നുവെന്നും ആരോപണമുണ്ട്. 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും 2012ലെ ടി20 ലോകകപ്പിലും ഒത്തുകളി നടന്നുവെന്നും ആരോപണങ്ങളുണ്ട്. ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിൻെറയും ക്രിക്കറ്റ് ബോർഡുകൾ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.