ക്രിക്കറ്റ് മത്സരങ്ങളിൽ അടി കൊണ്ട് വലയുമ്പോൾ ബോളർമാർ അസ്വസ്ഥരാകുന്നത് നമ്മൾ പതിവായി കാണാറുള്ളതാണ്. പല തരത്തിൽ അവർ ആ നിരാശ പ്രകടിപ്പിക്കാറുമുണ്ട്. ഇപ്പോളിതാ തല്ലു കൊണ്ടിരിക്കുന്നതിന്റെ നിരാശയിൽ ഒഡിയൻ സ്മിത്ത് കാണിച്ച പ്രവൃത്തി വൈറലായിരിക്കുന്നു.
കഴിഞ്ഞ ദിവസം ഗയാന ആമസോൺ വാരിയേഴ്സും, ബാർബഡോസ് റോയൽസും തമ്മിൽ നടന്ന കരീബിയൻ പ്രീമിയർ ലീഗ് മത്സരത്തിനിടെയായിരുന്നു സംഭവം. കളിയിൽ ആദ്യം ബാറ്റ് ചെയ്തത് ബാർബഡോസ് റോയൽസ് ആയിരുന്നു. ഇന്നിംഗ്സിലെ പതിനാറാം ഓവർ എറിയാനെത്തിയത് ഒഡിയൻ സ്മിത്ത്. ഒരു സിക്സറും, ഒരു ഫോറും ഈ ഓവറിൽ വഴങ്ങിയ സ്മിത്ത് മൂന്ന് വൈഡുകളും എറിഞ്ഞു. ഇത് അദ്ദേഹത്തെ അസ്വസ്ഥമാക്കി. ഓവറിലെ അവസാന പന്ത് ഒരു ഗുഡ് ലെംഗ്ത്ത് ഡെലിവറി ആയിരുന്നു. ഈ പന്ത് നേരിട്ട റാമോൺ സിമണ്ട്സ് അത് പ്രതിരോധിച്ചു. ഒഡിയന്‍ നേരെയാണ് പന്തെത്തിയത്.
കൈ കൊണ്ട് പന്തെടുക്കുന്നതിന് പകരം തന്റെ കാലു കൊണ്ട് വിക്കറ്റ് കീപ്പർക്ക് പന്ത് തട്ടിക്കൊടുക്കാനായിരുന്നു സ്മിത്ത് നോക്കിയത്. എന്നാൽ ഒഡിയന്റെ ശ്രമം പാളി. പന്ത് മറ്റൊരു ദിശയിലേക്കാണ് പോയത്. ഇതോടെ റോയൽസ് ബാറ്റർമാർ 2 റൺസ് ഓടിയെടുത്തു. റൺ ഒന്നുമില്ലാതിരുന്ന ബോളിലായിരുന്നു ഒഡിയന്റെ അബദ്ധം എതിരാളികൾക്ക് 2 റൺസുകൾ നൽകിയത്. തനിക്ക് പറ്റിയ അബദ്ധത്തിൽ നിന്ന് റോയൽസ് അധിക റൺസുകൾ നേടുന്നത് കണ്ടു നിൽക്കാൻ മാത്രമേ ഒഡിയൻ സ്മിത്തിന് കഴിഞ്ഞുള്ളൂ. ഗയാന നായകൻ ഷിംറോൺ ഹെറ്റ്മെയറും ഈ സമയം അസ്വസ്ഥനായി.
അതേ സമയം 2022 സീസൺ കരീബിയൻ പ്രീമിയർ ലീഗിൽ നിരാശാജനകമായ പ്രകടനമാണ് ഓൾ റൗണ്ടറായ ഒഡിയൻ സ്മിത്തിന്റേത്. 10 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. എക്കോണമി ആകട്ടെ 11.07 ആണ്. ഒഡിയൻ സ്മിത്തിന് അബദ്ധം പറ്റിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാർബഡോസ് റോയൽസ്, 125 റൺസിന് പുറത്തായപ്പോൾ, ഗയാന ആമസോൺ വാരിയേഴ്സ് 14.3 ഓവറുകളിൽ 5 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം നേടുകയായിരുന്നു. Read Latest Sports News and Malayalam Newsundefined
കഴിഞ്ഞ ദിവസം ഗയാന ആമസോൺ വാരിയേഴ്സും, ബാർബഡോസ് റോയൽസും തമ്മിൽ നടന്ന കരീബിയൻ പ്രീമിയർ ലീഗ് മത്സരത്തിനിടെയായിരുന്നു സംഭവം. കളിയിൽ ആദ്യം ബാറ്റ് ചെയ്തത് ബാർബഡോസ് റോയൽസ് ആയിരുന്നു. ഇന്നിംഗ്സിലെ പതിനാറാം ഓവർ എറിയാനെത്തിയത് ഒഡിയൻ സ്മിത്ത്. ഒരു സിക്സറും, ഒരു ഫോറും ഈ ഓവറിൽ വഴങ്ങിയ സ്മിത്ത് മൂന്ന് വൈഡുകളും എറിഞ്ഞു. ഇത് അദ്ദേഹത്തെ അസ്വസ്ഥമാക്കി. ഓവറിലെ അവസാന പന്ത് ഒരു ഗുഡ് ലെംഗ്ത്ത് ഡെലിവറി ആയിരുന്നു. ഈ പന്ത് നേരിട്ട റാമോൺ സിമണ്ട്സ് അത് പ്രതിരോധിച്ചു. ഒഡിയന്‍ നേരെയാണ് പന്തെത്തിയത്.
കൈ കൊണ്ട് പന്തെടുക്കുന്നതിന് പകരം തന്റെ കാലു കൊണ്ട് വിക്കറ്റ് കീപ്പർക്ക് പന്ത് തട്ടിക്കൊടുക്കാനായിരുന്നു സ്മിത്ത് നോക്കിയത്. എന്നാൽ ഒഡിയന്റെ ശ്രമം പാളി. പന്ത് മറ്റൊരു ദിശയിലേക്കാണ് പോയത്. ഇതോടെ റോയൽസ് ബാറ്റർമാർ 2 റൺസ് ഓടിയെടുത്തു. റൺ ഒന്നുമില്ലാതിരുന്ന ബോളിലായിരുന്നു ഒഡിയന്റെ അബദ്ധം എതിരാളികൾക്ക് 2 റൺസുകൾ നൽകിയത്. തനിക്ക് പറ്റിയ അബദ്ധത്തിൽ നിന്ന് റോയൽസ് അധിക റൺസുകൾ നേടുന്നത് കണ്ടു നിൽക്കാൻ മാത്രമേ ഒഡിയൻ സ്മിത്തിന് കഴിഞ്ഞുള്ളൂ. ഗയാന നായകൻ ഷിംറോൺ ഹെറ്റ്മെയറും ഈ സമയം അസ്വസ്ഥനായി.