ആപ്പ്ജില്ല

ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരം അഹമ്മദാബാദില്‍, ആദ്യ കളിയില്‍ വമ്പന്മാര്‍ നേര്‍ക്കുനേര്‍

ഏകദിന ലോകകപ്പ് (ODI world cup 2023) ഉദ്ഘാടന മത്സരവും ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്ലിന് ശേഷം ബിസിസിഐ (BCCI) അന്തിമ പ്രഖ്യാപനം നടത്തും.

guest Rajesh-M-C | Lipi 10 May 2023, 5:51 pm

ഹൈലൈറ്റ്:

  • ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും
  • ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 15ന് നടന്നേക്കും
  • ലോകകപ്പില്‍ ആകെ 10 ടീമുകളും 48 കളികളും ഉണ്ടാകും

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam India vs Pakistan
ഇന്ത്യ vs പാകിസ്ഥാൻ
ഇന്ത്യയില്‍ ഈ വര്‍ഷം ഒടുവില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന്റെ (ODI world cup 2023) ഉദ്ഘാടന മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. ഇംഗ്ലണ്ടും (England) ന്യൂസിലന്‍ഡും (New Zealand) തമ്മിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. ഒക്ടോബര്‍ 5 ന് ആയിരിക്കും ആദ്യ മത്സരം. ഫൈനല്‍ നവംബര്‍ 19 ന് ഇതേ സ്റ്റേഡിയത്തില്‍ നടക്കും.
വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ ഉദ്ഘാടന മത്സരം ചെന്നൈയില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരിക്കും. നവംബര്‍ 19ന് നടക്കുന്ന ഫൈനല്‍ പോലെ പ്രധാനപ്പെട്ട മത്സരമായ ഇന്ത്യ പാകിസ്ഥാന്‍ (Pakistan) പോരാട്ടം ഒക്ടോബര്‍ 15നാണ് നടക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉടന്‍ തന്നെ ഷെഡ്യൂള്‍ ഔപചാരികമായി പുറത്തുവിടും.


ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷമായിരിക്കും വേദികള്‍ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക. ആതിഥേയര്‍ എന്ന നിലയില്‍, തീയതികളിലും വേദികളിലും ബിസിസിഐക്ക് അന്തിമ അഭിപ്രായം സ്വീകരിക്കാം. പാകിസ്ഥാന്‍ ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ സമ്മതിച്ചതായാണ് സൂചന. ഏഷ്യാ കപ്പിനെ കുറിച്ചുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചില്ലെങ്കില്‍ പിന്മാറുമെന്നായിരുന്നു പാകിസ്ഥാന്റെ ഭീഷണി.

Also read : ഇഷ്ടക്കാരന്‍ കിഷന്‍ വീണ്ടും ടീമില്‍, സഞ്ജുവിനെ തഴഞ്ഞതിനെതിരെ കലിപ്പുമായി ആരാധകര്‍

ഹൈദരാബാദ്, ചെന്നൈ, ബെംഗളുരു എന്നിവിടങ്ങളിലായിരിക്കും ലോകകപ്പില്‍ പാകിസ്ഥാന്റെ വേദികളെന്നാണ് കരുതുന്നത്. മിക്ക പാകിസ്ഥാന്‍ ഗെയിമുകള്‍ക്കും ബിസിസിഐ സൗത്ത് സോണിലാണ് വേദികള്‍ നല്‍കിയത്. പാകിസ്ഥാന്‍ കളിക്കുന്നതുകൊണ്ടുതന്നെ അതീവ സുരക്ഷ ഈ കളികള്‍ക്കുണ്ടാകും. ലോകകപ്പ് ഓപ്പണറും ഫൈനലും അഹമ്മദാബാദില്‍ നടക്കാനിരിക്കെ, പാകിസ്ഥാന്‍ തങ്ങളുടെ ലീഗ് മത്സരങ്ങള്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഗ്രൂപ്പ് മത്സരങ്ങള്‍ക്കുള്ള വേദി മാറ്റണമെന്ന് പാകിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവരുടെ വേദികള്‍ ദക്ഷിണേന്ത്യയിലേക്ക് മാറ്റുന്നത്.

അഹമ്മദാബാദിനും ദക്ഷിണേന്ത്യയിലെ മൂന്ന് കേന്ദ്രങ്ങള്‍ക്കും പുറമെ കൊല്‍ക്കത്ത, ഡല്‍ഹി, ഇന്‍ഡോര്‍, ധര്‍മശാല, ഗുവാഹത്തി, രാജ്കോട്ട്, റായ്പൂര്‍, മുംബൈ എന്നിവയും ലോകകപ്പിന് വേദിയാകും. മൊഹാലിയും നാഗ്പൂരും പട്ടികയില്‍ നിന്ന് പുറത്തായി. മുംബൈയിലെ വാങ്കഡെയില്‍ സെമിഫൈനല്‍ നടന്നേക്കും.

Also Read : ഇക്കാര്യങ്ങൾ രാജസ്ഥാന് പോസിറ്റീവ്, അത് തുടർന്നാൽ ഈ ടീം പ്ലേ ഓഫിലെത്തുമെന്ന് ഉറപ്പ്!!

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ജൂണ്‍ ജൂലൈ മാസങ്ങളില്‍ സിംബാബ്വെയില്‍ നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റിലൂടെ അവസാന രണ്ട് സ്ഥാനങ്ങളിലേക്കും ടീമുകളെത്തും. മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, നേപ്പാള്‍, ഒമാന്‍, സ്‌കോട്ട്ലന്‍ഡ്, യുഎഇ, ആതിഥേയരായ സിംബാബ്വെ എന്നിവയ്ക്കൊപ്പം മത്സരിക്കും. 10 ടീമുകളും 48 കളികളും ലോകകപ്പില്‍ ഉണ്ടാകും.

Read Latest Sports News and Malayalam News
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്