ശുഐബ് മാലികിന് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ നിന്ന് ഇതാ ഒരു പിൻഗാമി. ലോകകപ്പ് ടീം അംഗവും പേസറുമായ ക്രിക്കറ്റർ ഹസൻ അലി വിവാഹിതനാവുന്നു. വധു ഇന്ത്യക്കാരിയാണെന്നാണ് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാക് ക്രിക്കറ്റർ ശുഐബ് മാലിക് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെയാണ് വിവാഹം ചെയ്തത്. ഇപ്പോൾ വീണ്ടും ഒരു പാക് ക്രിക്കറ്റർക്ക് വധുവായി ഇന്ത്യക്കാരി എത്തുകയാണ്.
ഹരിയാന സ്വദേശി ഷമിയ അർസുവിനെയാണ് ഹസൻ അലി വിവാഹം ചെയ്യാൻ പോവുന്നതെന്നാണ് റിപ്പോർട്ട്. ആഗസ്ത് 20ന് ദുബായിലായിരിക്കും നിക്കാഹ് ചടങ്ങുകൾ നടക്കുക. ഒരു പ്രൈവറ്റ് എയർലൈനിലാണ് ഷമിയ ജോലി ചെയ്യുന്നത്. ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ അവർ ദുബായിൽ രക്ഷിതാക്കൾക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.
ഹരിയാന സ്വദേശിയായ ഷമിയയുടെ ബന്ധുക്കളിൽ ചിലർ ന്യൂഡൽഹിയിലും ഉണ്ട്. ഒരു അടുത്ത സുഹൃത്ത് വഴിയാണ് ഹസൻ ദുബായിൽ വെച്ച് ഷമിയയെ പരിചയപ്പെട്ടത്.
25കാരനായ ഹസൻ അലി ലോകകപ്പിൽ അത്ര മികച്ച പ്രകടനം അല്ല കാഴ്ച വെച്ചത്. ടൂർണമെൻറിൻെറ പകുതിയിൽ പ്ലേയിങ് ഇലവനിൽ നിന്നും ഹസനെ മാറ്റുകയും ചെയ്തിരുന്നു. 9 ടെസ്റ്റ് മത്സരങ്ങളും 53 ഏകദിനങ്ങളും അദ്ദേഹം പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്. 2017 ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
എന്നാൽ തൻെറ വിവാഹം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഹസൻ അലി രംഗത്തെത്തി. വാർത്തകൾ പ്രചരിക്കുന്നതിനാൽ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വധു ഇന്ത്യൻ യുവതിയാണോയെന്ന കാര്യം അദ്ദേഹം നിഷേധിച്ചിട്ടില്ല. ഇരു കുടുംബങ്ങളും ചേർന്ന് വിവാഹകാര്യത്തിൽ തീരുമാനം എടുക്കാൻ പോവുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി എല്ലാവരെയും അറിയിക്കുമെന്നും ഹസൻ അലി വ്യക്തമാക്കി.
Read More: പരസ്ത്രീ ബന്ധം: കുറ്റമേറ്റു പറഞ്ഞ് മാപ്പിരന്ന് പാക് ക്രിക്കറ്റർ ഇമാം ഉൾ ഹഖ്
ഹരിയാന സ്വദേശി ഷമിയ അർസുവിനെയാണ് ഹസൻ അലി വിവാഹം ചെയ്യാൻ പോവുന്നതെന്നാണ് റിപ്പോർട്ട്. ആഗസ്ത് 20ന് ദുബായിലായിരിക്കും നിക്കാഹ് ചടങ്ങുകൾ നടക്കുക. ഒരു പ്രൈവറ്റ് എയർലൈനിലാണ് ഷമിയ ജോലി ചെയ്യുന്നത്. ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ അവർ ദുബായിൽ രക്ഷിതാക്കൾക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.
ഹരിയാന സ്വദേശിയായ ഷമിയയുടെ ബന്ധുക്കളിൽ ചിലർ ന്യൂഡൽഹിയിലും ഉണ്ട്. ഒരു അടുത്ത സുഹൃത്ത് വഴിയാണ് ഹസൻ ദുബായിൽ വെച്ച് ഷമിയയെ പരിചയപ്പെട്ടത്.
25കാരനായ ഹസൻ അലി ലോകകപ്പിൽ അത്ര മികച്ച പ്രകടനം അല്ല കാഴ്ച വെച്ചത്. ടൂർണമെൻറിൻെറ പകുതിയിൽ പ്ലേയിങ് ഇലവനിൽ നിന്നും ഹസനെ മാറ്റുകയും ചെയ്തിരുന്നു. 9 ടെസ്റ്റ് മത്സരങ്ങളും 53 ഏകദിനങ്ങളും അദ്ദേഹം പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്. 2017 ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
എന്നാൽ തൻെറ വിവാഹം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഹസൻ അലി രംഗത്തെത്തി. വാർത്തകൾ പ്രചരിക്കുന്നതിനാൽ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വധു ഇന്ത്യൻ യുവതിയാണോയെന്ന കാര്യം അദ്ദേഹം നിഷേധിച്ചിട്ടില്ല. ഇരു കുടുംബങ്ങളും ചേർന്ന് വിവാഹകാര്യത്തിൽ തീരുമാനം എടുക്കാൻ പോവുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി എല്ലാവരെയും അറിയിക്കുമെന്നും ഹസൻ അലി വ്യക്തമാക്കി.
Read More: പരസ്ത്രീ ബന്ധം: കുറ്റമേറ്റു പറഞ്ഞ് മാപ്പിരന്ന് പാക് ക്രിക്കറ്റർ ഇമാം ഉൾ ഹഖ്