ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലിയും ഇന്ത്യൻ സുന്ദരി ഷമിയ അർസുവും വിവാഹിതരായി. ദുബായിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരുടെയും ചിത്രങ്ങളും വിവാഹ ചടങ്ങിൻെറ വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇന്ത്യക്കാരിയെ വിവാഹം ചെയ്യുന്ന നാലാമത് പാക് ക്രിക്കറ്ററാണ് ഹസൻ അലി. സഹീർ അബ്ബാസ്, മൊഹ്സിൻ ഖാൻ, ശുഐബ് മാലിക് എന്നിവരാണ് അലിയുടെ മുൻഗാമികൾ. ശുഐബ് മാലിക് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെയാണ് വിവാഹം ചെയ്തത്. 2010 ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം.
ഹസൻ അലിയുടെയും ഷമിയ അർസുവിൻെറയും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 50ഓളം പേർ മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളൂ എന്നാണ് റിപ്പോർട്ട്. ബാച്ചിലർ എന്ന നിലയിൽ തൻെറ അവസാന ദിനം എന്ന ക്യാപ്ഷനോടെ ഹസൻ അലി കഴിഞ്ഞ ദിവസം ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു.
ഹരിയാന സ്വദേശിയായ ഷമിയ അർസു നിലവിൽ കുടുംബത്തിനൊപ്പം ദുബായിലാണ്. ഒരു പ്രൈവറ്റ് എയർലൈനിലാണ് ഷമിയ ജോലി ചെയ്യുന്നത്. ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ അവർ ദുബായിൽ രക്ഷിതാക്കൾക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. വിവാഹത്തിന് മുമ്പുള്ള മെഹന്ദി രാത്രിയുടെ വീഡിയോയും ഹസൻ അലി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു.
Read More: ആകാൻഷയുമായി പ്രണയത്തിലാണോ? ആദ്യമായി പ്രതികരിച്ച് കെഎൽ രാഹുൽ!
വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ഹസൻ അലി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. 25കാരനായ ഹസൻ അലി പാക് ടീമിലെ പ്രധാന പേസർമാരിൽ ഒരാളാണ്. 9 ടെസ്റ്റ് മത്സരങ്ങളും 53 ഏകദിനങ്ങളും അദ്ദേഹം പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്. 2017 ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ ഹസൻ അലി നിർണായക പങ്ക് വഹിച്ചിരുന്നു.
വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവരുടെയും മനോഹരമായ ഒരു ചിത്രവും ഹസൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. എല്ലാവരുടെയും പ്രാർഥനകൾ വേണമെന്നും എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ നിരവധി ചിത്രങ്ങൾ വൈറലാണ്.
ഇന്ത്യക്കാരിയെ വിവാഹം ചെയ്യുന്ന നാലാമത് പാക് ക്രിക്കറ്ററാണ് ഹസൻ അലി. സഹീർ അബ്ബാസ്, മൊഹ്സിൻ ഖാൻ, ശുഐബ് മാലിക് എന്നിവരാണ് അലിയുടെ മുൻഗാമികൾ. ശുഐബ് മാലിക് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെയാണ് വിവാഹം ചെയ്തത്. 2010 ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം.
ഹസൻ അലിയുടെയും ഷമിയ അർസുവിൻെറയും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 50ഓളം പേർ മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളൂ എന്നാണ് റിപ്പോർട്ട്. ബാച്ചിലർ എന്ന നിലയിൽ തൻെറ അവസാന ദിനം എന്ന ക്യാപ്ഷനോടെ ഹസൻ അലി കഴിഞ്ഞ ദിവസം ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു.
ഹരിയാന സ്വദേശിയായ ഷമിയ അർസു നിലവിൽ കുടുംബത്തിനൊപ്പം ദുബായിലാണ്. ഒരു പ്രൈവറ്റ് എയർലൈനിലാണ് ഷമിയ ജോലി ചെയ്യുന്നത്. ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ അവർ ദുബായിൽ രക്ഷിതാക്കൾക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. വിവാഹത്തിന് മുമ്പുള്ള മെഹന്ദി രാത്രിയുടെ വീഡിയോയും ഹസൻ അലി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു.
Read More: ആകാൻഷയുമായി പ്രണയത്തിലാണോ? ആദ്യമായി പ്രതികരിച്ച് കെഎൽ രാഹുൽ!
വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ഹസൻ അലി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. 25കാരനായ ഹസൻ അലി പാക് ടീമിലെ പ്രധാന പേസർമാരിൽ ഒരാളാണ്. 9 ടെസ്റ്റ് മത്സരങ്ങളും 53 ഏകദിനങ്ങളും അദ്ദേഹം പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്. 2017 ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ ഹസൻ അലി നിർണായക പങ്ക് വഹിച്ചിരുന്നു.
വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവരുടെയും മനോഹരമായ ഒരു ചിത്രവും ഹസൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. എല്ലാവരുടെയും പ്രാർഥനകൾ വേണമെന്നും എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ നിരവധി ചിത്രങ്ങൾ വൈറലാണ്.