ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് പാകിസ്ഥാൻെറ മുൻ പേസർ ഷോയബ് അക്തർ. ഇതിൻെറ പശ്ചാത്തലത്തിൽ ലോകകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാതിരിക്കാനുള്ള എല്ലാ അവകാശവും ഇന്ത്യക്കുണ്ടെന്നും അക്തർ കൂട്ടിച്ചേർത്തു. എന്നാൽ പുൽവാമ ആക്രണത്തിൻെറ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ നടത്തിയ വിമർശനങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. കശ്മീർ വാലിയിലെ പ്രശ്നങ്ങൾ പരിഗണിക്കാതെ വിഷയം ഊതിപ്പെരുപ്പിക്കുകയാണ് ഇന്ത്യൻ താരങ്ങൾ ചെയ്യുന്നതെന്ന് അക്തർ കുറ്റപ്പെടുത്തി.
ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കണമെന്നാണ് തൻെറ അഭിപ്രായമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറഞ്ഞിരുന്നു. പുൽവാമ ആക്രമണത്തിൻെറ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പല താരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാൻ ഉണ്ടെങ്കിൽ ലോകകപ്പ് തന്നെ ബഹിഷകരിക്കും എന്ന തരത്തിൽ ബിസിസിഐയും ആലോചിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം ഉണ്ടാവൂ.
ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കണമെന്നാണ് തൻെറ അഭിപ്രായമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറഞ്ഞിരുന്നു. പുൽവാമ ആക്രമണത്തിൻെറ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പല താരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാൻ ഉണ്ടെങ്കിൽ ലോകകപ്പ് തന്നെ ബഹിഷകരിക്കും എന്ന തരത്തിൽ ബിസിസിഐയും ആലോചിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം ഉണ്ടാവൂ.