മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും കോച്ച് രവി ശാസ്ത്രിയും ചർച്ച നടത്തും. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സുമായി (സിഒഎ) ഡൽഹി ടെസ്റ്റിന് മുമ്പായി ചർച്ച നടക്കും. സിഒഎ ചീഫ് വിനോദ് റായ് ഇരുവരെയും ചർച്ചകൾക്കായി ക്ഷണിച്ചു.
ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തിൽ വർധനവുണ്ടാവണമെന്ന് കഴിഞ്ഞ ദിവസം കോഹ്ലി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ ചർച്ചയായിരിക്കും നടക്കുക. ഇന്ത്യൻ ടീമിൻെറ മത്സരാധിക്യവും കളികളുടെ സമയക്രമവും ചർച്ചയിൽ ഉന്നയിക്കപ്പെടാനാണ് സാധ്യത.
ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാനിരിക്കെ ബിസിസിഎെയുടെ വരുമാനത്തിലും വൻ വർധനവുണ്ടാകും. റൂപർട്ട് മർഡോക്കിൻെറ സ്റ്റാർ ഇന്ത്യ 2018 മുതൽ 2022 വരെയുള്ള മത്സരങ്ങളുടെ സംപ്രേഷണാവകാശം വാങ്ങിക്കുന്നത് 2.5 ബില്യൺ ഡോളറിനാണ്.
പുതിയ കരാറിൽ കളിക്കാരുടെ പ്രതിഫലത്തിലും വർധനവുണ്ടാവണമെന്നാണ് താരങ്ങളുടെ ആവശ്യം.
ബിസിസിഎെയും കളിക്കാരും തമ്മിൽ നിലവിലുള്ള കരാർ സെപ്തംബർ 30ന് അവസാനിച്ചിരുന്നു.
ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തിൽ വർധനവുണ്ടാവണമെന്ന് കഴിഞ്ഞ ദിവസം കോഹ്ലി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ ചർച്ചയായിരിക്കും നടക്കുക. ഇന്ത്യൻ ടീമിൻെറ മത്സരാധിക്യവും കളികളുടെ സമയക്രമവും ചർച്ചയിൽ ഉന്നയിക്കപ്പെടാനാണ് സാധ്യത.
ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാനിരിക്കെ ബിസിസിഎെയുടെ വരുമാനത്തിലും വൻ വർധനവുണ്ടാകും. റൂപർട്ട് മർഡോക്കിൻെറ സ്റ്റാർ ഇന്ത്യ 2018 മുതൽ 2022 വരെയുള്ള മത്സരങ്ങളുടെ സംപ്രേഷണാവകാശം വാങ്ങിക്കുന്നത് 2.5 ബില്യൺ ഡോളറിനാണ്.
പുതിയ കരാറിൽ കളിക്കാരുടെ പ്രതിഫലത്തിലും വർധനവുണ്ടാവണമെന്നാണ് താരങ്ങളുടെ ആവശ്യം.
ബിസിസിഎെയും കളിക്കാരും തമ്മിൽ നിലവിലുള്ള കരാർ സെപ്തംബർ 30ന് അവസാനിച്ചിരുന്നു.