ആപ്പ്ജില്ല

ടെസ്റ്റ് ക്രിക്കറ്റിനെ വെറും എൻറർടെയിൻമെൻറ് ആക്കാൻ നോക്കരുത്; പിങ്ക് ബോൾ ടെസ്റ്റിൽ വലിയ വെല്ലുവിളിയുണ്ട്: തുറന്നുപറഞ്ഞ് കോലി

പിങ്ക് ബോൾ ടെസ്റ്റിനോട് യോജിപ്പുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിനെ വെറും വിനോദമാക്കി മാറ്റേണ്ടതില്ലെന്ന് വിരാട് കോലി

Samayam Malayalam 21 Nov 2019, 4:11 pm
ടെസ്റ്റ് ക്രിക്കറ്റിൻെറ ഭാവി ഡേ നൈറ്റ് ടെസ്റ്റിൽ മാത്രമല്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റ് എന്നത് വെറും എൻറർടെയിൻമെൻറ് അല്ലെന്നും അതിന് അതിൻെറതായ സ്വാഭാവികതയുണ്ടെന്നും ഇന്ത്യൻ നായകൻ തുറന്ന് പറഞ്ഞു.
Samayam Malayalam pink ball test is not the only future of test cricket says indian captain virat kohli
ടെസ്റ്റ് ക്രിക്കറ്റിനെ വെറും എൻറർടെയിൻമെൻറ് ആക്കാൻ നോക്കരുത്; പിങ്ക് ബോൾ ടെസ്റ്റിൽ വലിയ വെല്ലുവിളിയുണ്ട്: തുറന്നുപറഞ്ഞ് കോലി


കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ് നടക്കാൻ പോവുന്നത്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡൻറായ ശേഷമാണ് ഇന്ത്യയിലെ ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റിന് നേതൃത്വം നൽകുന്നത്. ക്യാപ്റ്റൻ വിരാട് കോലിയും ടീം മാനേജ്മെൻറും സമ്മതം മൂളിയതോടെയാണ് മത്സരം യാഥാർഥ്യമാവുന്നത്. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ കാണികളെ ആകർഷിക്കുകയെന്നത് കൂടിയാണ് ഡേ നൈറ്റ് ടൈസ്റ്റിലൂടെ ലക്ഷ്യം വെക്കുന്നത്.

Also Read: ദ്രാവിഡിൻെറ വിദ്യാഭ്യാസയോഗ്യത എംബിഎ, ധോണി ബി കോംകാരൻ, സച്ചിനോ ?! ഇന്ത്യൻ ക്രിക്കറ്റർമാരുടെ വിദ്യാഭ്യാസ യോഗ്യത ഇങ്ങനെ!

"ടെസ്റ്റ് ക്രിക്കറ്റിനെ നിങ്ങൾക്ക് ആവേശമുള്ളതാക്കാൻ ശ്രമിക്കാം... എന്നാൽ അതിനെ വെറും വിനേദത്തിന് വേണ്ടി മാറ്റാൻ ശ്രമിക്കരുത്. ബാറ്റ്സ്മാൻ അതിജീവിക്കാൻ പിടിച്ച് നിൽക്കുന്നതും, എതിർ ബാറ്റ്സ്മാനെ ബോളർ പുറത്താക്കുന്നതുമെല്ലാം ടെസ്റ്റ് ക്രിക്കറ്റിൻെറ ആവേശകരമായ ഘടകങ്ങളാണ്. അതിൽ ആവേശം തോന്നാത്തവർക്ക് അത് ഉണ്ടാക്കിക്കൊടുക്കാൻ സാധിക്കില്ലല്ലോ..." കോലി തുറന്ന് പറഞ്ഞു.

ഡേ നൈറ്റ് ടെസ്റ്റിൽ ഫീൽഡ് ചെയ്യുകയെന്നത് വലിയ വെല്ലുവിളിയാണെന്നും കോലി പറഞ്ഞു. ഓസ്ട്രേലിയയിൽ പ്രാക്ടീസ് മത്സരം ഉണ്ടെങ്കിൽ മാത്രമേ ഡേ നൈറ്റ് ടെസ്റ്റിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും കോലി വ്യക്തമാക്കി.

Also Read: ഡേനൈറ്റ് ടെസ്റ്റിന് കൊൽക്കത്ത ഒരുങ്ങി; ഇന്ത്യൻ ടീമിൽ ഒരു മാറ്റം ഉണ്ടായേക്കും, ടീം സാധ്യതകൾ ഇങ്ങനെ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്