ന്യൂഡൽഹി: മഹേന്ദ്ര സിങ് ധോണി കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കൂൾ താരങ്ങളിൽ ഒരാളാണ് രോഹിത് ശർമ. അത്ര പെട്ടെന്നൊന്നും താരം ക്ഷുഭിതനാവാറില്ല. ഒന്നാം ടി20യിൽ റിഷഭ് പന്ത് ഡിആർഎസിൽ അബദ്ധം കാണിച്ചിട്ടും പുഞ്ചിരിയോടെയാണ് രോഹിത് പ്രതികരിച്ചത്.
എന്നാൽ രണ്ടാം ടി20ക്ക് മുമ്പായിട്ടുള്ള വാർത്താ സമ്മേളനത്തിൽ രോഹിത് തൻെറ കൂൾ സ്വഭാവം കൈവിട്ടു. ഒരു ചോദ്യത്തിന് ഉത്തരം പറയവേ മാധ്യമ പ്രവർത്തകൻെറ ഫോൺ വീണ്ടും വീണ്ടും റിങ് ചെയ്തതാണ് താരത്തെ അതൃപ്തനാക്കിയത്. ആദ്യം ഫോൺ അടിച്ചപ്പോൾ നിശബ്ദനായ രോഹിത് രണ്ടാം തവണയും ഇത് ആവർത്തിച്ചതോടെ കാര്യം തുറന്നുപറഞ്ഞു.
Also Read: അശ്വിനെ എടുക്കുമ്പോൾ ഡൽഹി പഞ്ചാബിന് രണ്ട് താരങ്ങളെ വിട്ട് നൽകും; ഒരാൾ വിദേശതാരം, വിശദാംശങ്ങൾ പുറത്ത്!
"ദയവ് ചെയ്ത് നിങ്ങളുടെ ഫോൺ സൈലൻറാക്കൂ ബോസ്,'' രോഹിത് മാധ്യമപ്രവർത്തകനോട് പറഞ്ഞു. രണ്ടാം ടി20യിലെ ടീം സാധ്യതകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം പറയുമ്പോഴായിരുന്നു സംഭവം. ടീമിൽ പരീക്ഷണങ്ങൾക്ക് ഏറ്റവും യോജിച്ചത് ടി20 ഫോർമാറ്റാണെന്ന് രോഹിത് പറഞ്ഞു.
വീഡിയോ കാണാം:
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ വിരാട് കോലിക്ക് പകരം രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഡൽഹിയിൽ നടന്ന ഒന്നാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ടി20 ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്.
Read Also: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20: ഇന്ത്യ ടീമിൽ വരുത്തേണ്ട മൂന്ന് മാറ്റങ്ങൾ ഇവയാണ്!!