ന്യൂഡൽഹി: പുൽവാമ ആക്രമണത്തിൻെറ പശ്ചാത്തലത്തിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ‍്‍വേന്ദ്ര ചാഹൽ. ഇനിയും ഇത് അനുവദിക്കാനാവില്ല. ഭീകരർക്ക് ഏറ്റവും ശക്തമായ മറുപടി തന്നെ നൽകണമെന്നും ചാഹൽ പറഞ്ഞു. ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കണമോയെന്ന വിഷയത്തിൽ പ്രതികരിക്കാൻ ചാഹൽ തയ്യാറായില്ല. എല്ലാ മൂന്ന് മാസം കൂടുമ്പോഴും നമ്മുടെ ജവാൻമാർ മരിച്ച് വീഴുന്ന വാർത്ത നമ്മളെ തേടിയെത്തുന്നു. ഇനിയും ഇത് അനുവദിക്കരുത്. ഇനിയൊരിക്കലും ആവർത്തിക്കാത്ത തരത്തിലുള്ള മറുപടി ഭീകരവാദികൾക്ക് നൽകണമെന്നും ചാഹൽ പറഞ്ഞു. യുദ്ധഭൂമിയിലാണെങ്കിൽ അങ്ങനെ തന്നെ തിരിച്ചടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുൽവാമ ആക്രമണത്തിൽ പ്രതികരണവുമായി നിരവധി ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരുന്നു. ധീര സൈനികരുടെ കുടുംബത്തെ സഹായിക്കാൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ രംഗത്തെത്തിയിരുന്നു. സാമ്പത്തികമായി കുടുബങ്ങളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ സിആര്‍പിഎഫ് ജവാൻമാരുടെ മക്കള്‍ക്കായി തന്‍റെ സേവാഗ് ഇന്‍റര്‍നാഷണൽ സ്കൂളിൽ സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്ന് വീരേന്ദർ സെവാഗ് അറിയിച്ചു.
തന്‍റെ ഒരു മാസത്തെ ശമ്പളം കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് നൽകുമെന്ന് ഹരിയാന പോലീസിൽ ജോലി ചെയ്യുന്ന ബോക്സിംഗ് താരം വിജേന്ദര്‍ സിംഗും അറിയിച്ചിട്ടുണ്ട്.
പുൽവാമ ആക്രമണത്തിൽ പ്രതികരണവുമായി നിരവധി ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരുന്നു. ധീര സൈനികരുടെ കുടുംബത്തെ സഹായിക്കാൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ രംഗത്തെത്തിയിരുന്നു. സാമ്പത്തികമായി കുടുബങ്ങളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ സിആര്‍പിഎഫ് ജവാൻമാരുടെ മക്കള്‍ക്കായി തന്‍റെ സേവാഗ് ഇന്‍റര്‍നാഷണൽ സ്കൂളിൽ സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്ന് വീരേന്ദർ സെവാഗ് അറിയിച്ചു.
തന്‍റെ ഒരു മാസത്തെ ശമ്പളം കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് നൽകുമെന്ന് ഹരിയാന പോലീസിൽ ജോലി ചെയ്യുന്ന ബോക്സിംഗ് താരം വിജേന്ദര്‍ സിംഗും അറിയിച്ചിട്ടുണ്ട്.