ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന്. ഹോം മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് സ്വന്തമാക്കിയ താരമെന്ന നേട്ടത്തിനൊപ്പം അശ്വിന് തന്റെ പേര് കൂടി എഴുച്ചേര്‍ത്തു. ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനൊപ്പമാണ് അശ്വിന് ഈ സുവര്‍ണനേട്ടം പങ്കിടുന്നത്.
Also Read: ഐപിഎൽ 2020: താരക്കൈമാറ്റം ഇന്ന് കൂടി.. ടീമുകളിൽ നിന്നും പുറത്ത് പോകാൻ ഇടയുള്ള പ്രമുഖ താരങ്ങള്‍ ഇവര്‍
ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ന് മൊമിനുല്‍ ഹക്കിന്റെ വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് ചരിത്രനേട്ടം താരത്തെ തേടിയെത്തിയിരിക്കുന്നത്. 42 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് അശ്വിന് 250 വിക്കറ്റ് നേടിയിരിക്കുന്നത്. മുത്തയ്യ മുരളീധരനും 42 മത്സരങ്ങളില്‍ നിന്ന് തന്നെയാണ് 250 വിക്കറ്റ് സ്വന്തം പേരിലാക്കിയിട്ടുള്ളത്.
Also Read: ആദ്യത്തെ ക്രഷിനെ കുറിച്ച് സ്മൃതി മന്ഥാന, ഇപ്പോള്‍ ഒറ്റയ്ക്കാണോ എന്ന് ആരാധകന്!! താരത്തിന്റെ മറുപടി വൈറല്‍
ഇന്ത്യന്‍ സ്പിന്നര്‍മാരായ അനില്‍ കുംബ്ലെ, ഹര്ഭജന് സിങ് എന്നീ താരങ്ങളെ പിന്തള്ളിയാണ് അശ്വിന് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 43 മത്സരങ്ങളില്‍ നിന്നാണ് അനില്‍ കുംബ്ലെ 250 വിക്കറ്റ് നേടിയത്. ശ്രീലങ്കന്‍ താരം രംഗണ ഹെറാത്ത് 43 മത്സരങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന് 44 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്. അതേസമയം ഹര്ഭജന് സിങ് 51 മത്സരങ്ങളില്‍ നിന്നാണ് 250 വിക്കറ്റ് നേടിയത്.