സൂറത്ത്: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ആദ്യ ഇന്നിങ്സിൽ വിദർഭയെ കേരളം 246 റൺസിന് പുറത്താക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെ.സി അക്ഷയാണ് വിദർഭയുടെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ജലജ് സക്സേന മൂന്ന് വിക്കറ്റും വീഴ്ത്തി.
53 റൺസ് നേടിയ അക്ഷയ് വിനോദ് വദ്കാറാണ് വിദർഭയുടെ ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കേരളത്തിൻെറ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായി. ജലജ് സക്സേനയും രോഹൻ പ്രേമുമാണ് ഇപ്പോൾ ക്രീസിലുള്ളത്. ഇന്നത്തെ മത്സരം അവസാനിപ്പിക്കുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തിട്ടുണ്ട്.
മത്സരം സമനിലയാവുകയോ മഴ കാരണമോ മറ്റോ ചുരുക്കുകയോ ചെയ്താൽ ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയവരെ വിജയികളായി പ്രഖ്യാപിക്കും. ഇതിനാൽ ഒന്നാം ഇന്നിങ്സിൽ ലീഡ് നേടാനാണ് കേരളത്തിൻെറ ശ്രമം.
53 റൺസ് നേടിയ അക്ഷയ് വിനോദ് വദ്കാറാണ് വിദർഭയുടെ ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കേരളത്തിൻെറ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായി. ജലജ് സക്സേനയും രോഹൻ പ്രേമുമാണ് ഇപ്പോൾ ക്രീസിലുള്ളത്. ഇന്നത്തെ മത്സരം അവസാനിപ്പിക്കുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തിട്ടുണ്ട്.
മത്സരം സമനിലയാവുകയോ മഴ കാരണമോ മറ്റോ ചുരുക്കുകയോ ചെയ്താൽ ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയവരെ വിജയികളായി പ്രഖ്യാപിക്കും. ഇതിനാൽ ഒന്നാം ഇന്നിങ്സിൽ ലീഡ് നേടാനാണ് കേരളത്തിൻെറ ശ്രമം.