Mohammed Shami: ഈ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്ന് രവി ശാസ്ത്രി, ഇന്ത്യ കാട്ടിയത് വമ്പന്‍ അബദ്ധമോ?
ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ ഫോറിലെ രണ്ട് മത്സരവും തോറ്റതോടെ മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് രംഗത്തെത്തി. യുഎഇയിലെ ദുര്‍ബലമായ ബൗളിങ് ആക്രമണമാണ് ഇന്ത്യയ്ക്ക് തുടര്‍തോല്‍വി സമ്മാനിച്ചതെന്നും മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തണമായിരുന്നെന്നും ശാസ്ത്രി വ്യക്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്മാരാക്കിയ ഐപിഎല്ലില്‍ 16 കളികളില്‍ നിന്നും താരം 20 വിക്കറ്റുകളാണ് ഷമി നേടിയത്. എന്നാല്‍, കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ടീമില്‍ നിന്നും പുറത്തായ ഷമിയെ വീണ്ടും ടി20 ക്രിക്കറ്റിലേക്ക് തിരിച്ചു വിളിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല.
ഹൈലൈറ്റ്:
- മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്ന് രവി ശാസ്ത്രി
- സൂപ്പര്‍ ഫോറിലെ നാലു മത്സരങ്ങളിലും തോറ്റ ഇന്ത്യ പുറത്തേക്ക്
- മുഹമ്മദ് ഷമി ഐപിഎല്‍ 2022 സീസണിലെ മികച്ച ആറാമത്തെ ബൗളര്‍
ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ കിരീടപ്രതീക്ഷയുമായെത്തിയ ഇന്ത്യയുടെ പ്രകടനം ദയനീയമായതോടെ മുന്‍ കളിക്കാര്‍ വിമര്‍ശനവുമായി എത്തുകയാണ്. സൂപ്പര്‍ ഫോറിലെ രണ്ട് മത്സരവും തോറ്റതോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താകലിന്റെ വക്കിലാണ്. ഇതില്‍ ദുര്‍ബല ടീമായ ശ്രീലങ്കയ്‌ക്കെതിരായ പ്രകടനം ടീമിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. അതിനിടെ മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി മുഹമ്മദ് ഷമിയെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതികരിച്ച് രംഗത്തെത്തി. യുഎഇയിലെ ദുര്‍ബലമായ ബൗളിങ് ആക്രമണമാണ് ഇന്ത്യയ്ക്ക് തുടര്‍തോല്‍വി സമ്മാനിച്ചത്. പേസര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയതിന് ന്യായീകരണമില്ല. ശാസ്ത്രി പറഞ്ഞു. ഐപിഎല്‍ 2022ലെ പ്രകടനത്തിന് ശേഷം ഷമിയെ ടീമിലേക്ക് പരിഗണിക്കണമായിരുന്നു. ഇപ്പോഴത്തെ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ഷമിയെ ഒഴിവാക്കിയതില്‍ ശരിക്കും ഞെട്ടിക്കുന്നതാണ്. ഷമി ഏഷ്യാ കപ്പില്‍ ഉണ്ടായിരിക്കണമായിരുന്നെന്നും ശാസ്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ലോകകപ്പില്‍ ബോളർമാരുടെ പോരായ്മ നാം കണ്ടതാണ്. അതുകൊണ്ടുതന്നെ ഷമിക്ക് അവസരം നല്‍കണമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ജേതാക്കളാക്കുന്നതില്‍ പങ്കുവഹിച്ച താരമാണ് ഷമി. ഇന്ത്യന്‍ ടീമില്‍ ഷമിയെ ഒഴിവാക്കേണ്ടതായ കാരണമൊന്നുമില്ലെന്നും ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഷമിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്മാരാക്കിയ ഐപിഎല്ലില്‍ ഷമിയുടെ പ്രകടനം ഗംഭീരമായിരുന്നു. 16 കളികളില്‍ നിന്നും താരം 20 വിക്കറ്റുകളാണ് നേടിയത്. ഓവറില്‍ വിട്ടു നല്‍കിയതാകട്ടെ ശരാശരി 8 റണ്‍സും. ഗുജറാത്തിനായി കൂടുതല്‍ വിക്കറ്റ് നേടിയ താരവും മറ്റാരുമല്ല. ടൂര്‍ണമെന്റിലെ മൂന്നാമത്തെ മികച്ച പേസറായിരുന്നു ഷമി. കൂടാതെ കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ ആറാം സ്ഥാനത്തും.
ഇത്തവണ ജസ്പ്രീത് ബുംറ, ഹര്‍ഷാല്‍ പട്ടേല്‍ തുടങ്ങിയവര്‍ക്കെല്ലാം പരിക്കേറ്റത് ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. സ്പിന്നര്‍മാരും കാര്യമായ ചലനമുണ്ടാക്കിയില്ല. പ്രത്യേകിച്ചും യുസ്വേന്ദ്ര ചാഹലിന്റെ പ്രകടനം നിരാശപ്പെടുത്തിയതോടെ വലിയ സ്‌കോറുകള്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെവന്നു. ടി20 ലോകകപ്പ് ആകുമ്പോഴേക്കും പരിക്കേറ്റ കളിക്കാര്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ലോകകപ്പില്‍ ബോളർമാരുടെ പോരായ്മ നാം കണ്ടതാണ്. അതുകൊണ്ടുതന്നെ ഷമിക്ക് അവസരം നല്‍കണമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ജേതാക്കളാക്കുന്നതില്‍ പങ്കുവഹിച്ച താരമാണ് ഷമി. ഇന്ത്യന്‍ ടീമില്‍ ഷമിയെ ഒഴിവാക്കേണ്ടതായ കാരണമൊന്നുമില്ലെന്നും ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഷമിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്മാരാക്കിയ ഐപിഎല്ലില്‍ ഷമിയുടെ പ്രകടനം ഗംഭീരമായിരുന്നു. 16 കളികളില്‍ നിന്നും താരം 20 വിക്കറ്റുകളാണ് നേടിയത്. ഓവറില്‍ വിട്ടു നല്‍കിയതാകട്ടെ ശരാശരി 8 റണ്‍സും. ഗുജറാത്തിനായി കൂടുതല്‍ വിക്കറ്റ് നേടിയ താരവും മറ്റാരുമല്ല. ടൂര്‍ണമെന്റിലെ മൂന്നാമത്തെ മികച്ച പേസറായിരുന്നു ഷമി. കൂടാതെ കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ ആറാം സ്ഥാനത്തും.
ഇത്തവണ ജസ്പ്രീത് ബുംറ, ഹര്‍ഷാല്‍ പട്ടേല്‍ തുടങ്ങിയവര്‍ക്കെല്ലാം പരിക്കേറ്റത് ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. സ്പിന്നര്‍മാരും കാര്യമായ ചലനമുണ്ടാക്കിയില്ല. പ്രത്യേകിച്ചും യുസ്വേന്ദ്ര ചാഹലിന്റെ പ്രകടനം നിരാശപ്പെടുത്തിയതോടെ വലിയ സ്‌കോറുകള്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെവന്നു. ടി20 ലോകകപ്പ് ആകുമ്പോഴേക്കും പരിക്കേറ്റ കളിക്കാര്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.