കൊവിഡ് ഇടവേളക്ക് ശേഷം രവിചന്ദ്രന്‍ അശ്വിന് തകര്‍പ്പന്‍ ഫോമിലാണ്. ഓസ്ട്രേലിയക്കെതിരെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലും നാട്ടില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും അശ്വിന് തന്റെ മാരക ഫോം പ്രദര്‍ശിപ്പിക്കുന്നു. മോട്ടെറയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ അശ്വിന് 400 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തി ചരിത്രത്തിന്റെ ഭാഗമായി. മുത്തയ്യ മുരളീധരന് ശേഷം അതിവേഗം 400 വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറെന്ന ഖ്യാതിയും തമിഴ്നാട്ടുകാരനായ വെറ്ററന്‍ സ്പിന്നര്‍ക്ക് സ്വന്തം. ഇടക്കാലത്ത് നഷ്ടമായ ഫോം അശ്വിന് തിരിച്ചു പിടിച്ചിരിക്കുകയാണ്. എങ്ങനെ ഇത് സാധിച്ചുവെന്ന് ചോദിച്ചാല്‍ അശ്വിന് തന്റെ ഫിറ്റ്നെസിനെ കുറിച്ച് വാചാലനാകും. ലോക്ക് ഡൗണ്‍ കാലത്ത് ഫിറ്റ്നെസിലായിരുന്നു ഓഫ് സ്പിന്നര്‍ ശ്രദ്ധിച്ചത്. ഏഴ് മുതല്‍ എട്ട് കിലോ വരെയാണ് അശ്വിന് കുറച്ചത്. ഇത് സ്വാഭാവിക പ്രകടനം വീണ്ടെടുക്കാന്‍ സഹായകമായെന്ന് അശ്വിന് വിശ്വസിക്കുന്നു.
Also Read: സഞ്ജുവിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ രാജസ്ഥാൻെറ ലക്ഷ്യം ഇതാണ്; തുരുപ്പുചീട്ടാവാൻ പോവുന്നത് വിദേശതാരം!!
ആളുകള്‍ തന്നോട് ചോദിക്കുന്നത് 2015-16 സീസണിലെ അതേ ഫോമില്‍ പന്തെറിയുന്നല്ലോ എന്നാണ്. 2016-17 സീസണിലും മികച്ച ബൗളിംഗ് പ്രകടനം സാധ്യമായിരുന്നു. മൂന്ന് നാല് വര്‍ഷം മുമ്പുള്ള ഫോം നിലനിര്‍ത്താന്‍ സാധിക്കുന്നത് പ്രായം ശരീരത്തെ ബാധിക്കാതെ നോക്കുന്നത് കൊണ്ട് കൂടിയാണ്. ലോക്ക് ഡൗണ്‍ കാലത്ത് ഫിറ്റ്നെസില് ശ്രദ്ധിച്ചു.മൂന്ന് നാല് വര്‍ഷത്തേക്ക് ശരീരത്തെ പാകപ്പെടുത്തി - അശ്വിന് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റുകള്‍ നേടുക എന്നത് വലിയൊരു അനുഭവമാണ്. സ്റ്റേഡിയത്തിലെ അമ്പതിനായിരത്തിലേറെ വരുന്ന കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. ആ സന്തോഷ നിമിഷത്തില്‍ ടീം ജയിക്കുകയും ചെയ്തുവെന്നത് അഭിമാനകരം - അശ്വിന് പറഞ്ഞു. ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസം എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അശ്വിനെ മത്സരശേഷം പ്രശംസിച്ചിരുന്നു.
Also Read: സഞ്ജുവിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ രാജസ്ഥാൻെറ ലക്ഷ്യം ഇതാണ്; തുരുപ്പുചീട്ടാവാൻ പോവുന്നത് വിദേശതാരം!!
ആളുകള്‍ തന്നോട് ചോദിക്കുന്നത് 2015-16 സീസണിലെ അതേ ഫോമില്‍ പന്തെറിയുന്നല്ലോ എന്നാണ്. 2016-17 സീസണിലും മികച്ച ബൗളിംഗ് പ്രകടനം സാധ്യമായിരുന്നു. മൂന്ന് നാല് വര്‍ഷം മുമ്പുള്ള ഫോം നിലനിര്‍ത്താന്‍ സാധിക്കുന്നത് പ്രായം ശരീരത്തെ ബാധിക്കാതെ നോക്കുന്നത് കൊണ്ട് കൂടിയാണ്. ലോക്ക് ഡൗണ്‍ കാലത്ത് ഫിറ്റ്നെസില് ശ്രദ്ധിച്ചു.മൂന്ന് നാല് വര്‍ഷത്തേക്ക് ശരീരത്തെ പാകപ്പെടുത്തി - അശ്വിന് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റുകള്‍ നേടുക എന്നത് വലിയൊരു അനുഭവമാണ്. സ്റ്റേഡിയത്തിലെ അമ്പതിനായിരത്തിലേറെ വരുന്ന കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. ആ സന്തോഷ നിമിഷത്തില്‍ ടീം ജയിക്കുകയും ചെയ്തുവെന്നത് അഭിമാനകരം - അശ്വിന് പറഞ്ഞു. ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസം എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അശ്വിനെ മത്സരശേഷം പ്രശംസിച്ചിരുന്നു.