ബോളിങ് ആക്ഷൻ സംശയകരം; അമ്പാട്ടി റായിഡു വിവാദത്തിൽ
ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിൽ റായിഡു രണ്ട് ഓവറുകൾ എറിഞ്ഞിരുന്നു. താരത്തിൻെറ ബോളിങ് ആക്ഷൻ വിവാദത്തിലായിരിക്കുകയാണ്. ആക്ഷൻ പരിശോധിച്ച് ഐസിസി നടപടി വേണമോയെന്ന് തീരുമാനിക്കും.
Samayam Malayalam 13 Jan 2019, 4:41 pm
ഹൈലൈറ്റ്:
- അമ്പാട്ടി റായിഡുവിൻെറ ആക്ഷൻ വിവാദത്തിൽ
- 14 ദിവസത്തിനകം ഐസിസി തീരുമാനമുണ്ടാവും
- ഓസീസിനെതിരെ രണ്ടോവറിൽ 13 റൺസാണ് താരം വിട്ടുകൊടുത്തത്
ന്യൂഡൽഹി: ഇന്ത്യൻ താരം അമ്പാട്ടി റായിഡുവിൻെറ ബോളിങ് ആക്ഷൻ വിവാദത്തിൽ. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ റായിഡു പന്തെറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് റായിഡുവിൻെറ ആക്ഷനെതിരെ പരാതി ഉയർന്നത്. ഓഫ് സ്പിന്നറായ താരത്തിൻെറ ആക്ഷനിൽ പിഴവുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിരുന്നു. റായിഡുവിൻെറ ആക്ഷനുമായി ബന്ധപ്പെട്ട് മാച്ച് ഒഫീഷ്യൽസ് ഐസിസിക്ക് പരാതി നൽകി. 14 ദിവസത്തിനകം ഐസിസി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഇത് വരെ റായിഡുവിന് മത്സരങ്ങളിൽ പന്തെറിയുന്നതിൽ വിലക്കൊന്നുമില്ല.
അസ്വസ്ഥകൾ കാരണം മുഹമ്മദ് ഷമി പിൻമാറിയതോടെയാണ് ഇന്ത്യൻ നായകൻ റായിഡുവിനെ പന്തേൽപ്പിച്ചത്. ആദ്യ ഓവറിൽ മൂന്ന് റൺസ് മാത്രമാണ് റായിഡു വഴങ്ങിയത്. ഇതോടെ താരം ഒരോവർ കൂടി എറിഞ്ഞിരുന്നു. 46 ഏകദിനങ്ങൾ കളിച്ചിട്ടുള്ള റായിഡു ഇത് വരെ 20 ഓവറുകൾ മാത്രമാണ് എറിഞ്ഞിട്ടുള്ളത്. മൂന്ന് വിക്കറ്റുകൾ അദ്ദേഹം എടുത്തിട്ടുണ്ട്.
അസ്വസ്ഥകൾ കാരണം മുഹമ്മദ് ഷമി പിൻമാറിയതോടെയാണ് ഇന്ത്യൻ നായകൻ റായിഡുവിനെ പന്തേൽപ്പിച്ചത്. ആദ്യ ഓവറിൽ മൂന്ന് റൺസ് മാത്രമാണ് റായിഡു വഴങ്ങിയത്. ഇതോടെ താരം ഒരോവർ കൂടി എറിഞ്ഞിരുന്നു. 46 ഏകദിനങ്ങൾ കളിച്ചിട്ടുള്ള റായിഡു ഇത് വരെ 20 ഓവറുകൾ മാത്രമാണ് എറിഞ്ഞിട്ടുള്ളത്. മൂന്ന് വിക്കറ്റുകൾ അദ്ദേഹം എടുത്തിട്ടുണ്ട്.