ന്യൂഡൽഹി: കരിയറിൻെറ അവസാന ഘട്ടത്തിൽ എത്തിയ മഹേന്ദ്ര സിങ് ധോണിക്ക് പിൻഗാമിയെ തേടുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. നേരത്തെ തന്ന ടെസ്റ്റിൽ നിന്ന് ഒഴിവായിട്ടുള്ള ധോണി ട്വൻറി20 ക്രിക്കറ്റിൽ നിന്നും വഴി മാറുകയാണ്. ഇനി ഏകദിനത്തിൽ മാത്രമായി അദ്ദേഹം കളി ചുരുക്കുമെന്നാണ് സൂചനകൾ.
ധോണിക്ക് പിൻഗാമിയായി ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ഇന്ത്യ ഇപ്പോഴും ഉറപ്പിച്ചിട്ടില്ല. ദിനേശ് കാർത്തിക്കിനെയും വൃദ്ധിമാൻ സാഹയെയും പരീക്ഷിച്ചിട്ടുണ്ടെങ്കിലും 30 കടന്ന ഇരുവരെയും പകരക്കാരനായി ഇനി ഉറപ്പിക്കുവാൻ സാധ്യതയില്ല.
ഈ സാഹചര്യത്തിൽ ധോണിക്ക് പകരക്കാരനാവാൻ യുവതാരം ഋഷഭ് പന്താണ് യോഗ്യനെന്നാണ് മുൻ വിക്കറ്റ് കീപ്പർ വിജയ് ദഹിയയുടെ പ്രതികരണം. ഓൾ റൗണ്ടർ ആയി ഉപയോഗപ്പെടുത്താൻ പറ്റുന്ന കീപ്പറെയാണ് ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്നത്. ബാറ്റിങ് മികവും ഇക്കാര്യത്തിൽ നിർണായകമാണ്.
പന്ത് തന്നെയായിരിക്കും ഭാവിയിൽ ധോണിയുടെ പിൻഗാമിയാവാൻ ഏറ്റവും സാധ്യതയുള്ള താരമെന്നും ദഹിയ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ദഹിയയുടെ പ്രതികരണം.
ധോണിക്ക് പിൻഗാമിയായി ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ഇന്ത്യ ഇപ്പോഴും ഉറപ്പിച്ചിട്ടില്ല. ദിനേശ് കാർത്തിക്കിനെയും വൃദ്ധിമാൻ സാഹയെയും പരീക്ഷിച്ചിട്ടുണ്ടെങ്കിലും 30 കടന്ന ഇരുവരെയും പകരക്കാരനായി ഇനി ഉറപ്പിക്കുവാൻ സാധ്യതയില്ല.
ഈ സാഹചര്യത്തിൽ ധോണിക്ക് പകരക്കാരനാവാൻ യുവതാരം ഋഷഭ് പന്താണ് യോഗ്യനെന്നാണ് മുൻ വിക്കറ്റ് കീപ്പർ വിജയ് ദഹിയയുടെ പ്രതികരണം. ഓൾ റൗണ്ടർ ആയി ഉപയോഗപ്പെടുത്താൻ പറ്റുന്ന കീപ്പറെയാണ് ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്നത്. ബാറ്റിങ് മികവും ഇക്കാര്യത്തിൽ നിർണായകമാണ്.
പന്ത് തന്നെയായിരിക്കും ഭാവിയിൽ ധോണിയുടെ പിൻഗാമിയാവാൻ ഏറ്റവും സാധ്യതയുള്ള താരമെന്നും ദഹിയ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ദഹിയയുടെ പ്രതികരണം.