ബാറ്റിങ് നിര ഇവരിൽ നിന്ന്
ലോക ക്രിക്കറ്റിലെ നിലവിലുള്ള നാല് മുൻനിര ബാറ്റ്സ്മാൻമാരെയാണ് ടോം മൂഡി തൻെറ ടീമിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ക്രിക് ബസിന് നൽകിയ അഭിമുഖത്തിൽ കമൻേററ്ററും ക്രിക്കറ്റ് നിരൂപകനുമായ ഹർഷ ഭോഗ‍്‍ലെയുമായാണ് മൂഡി തൻെറ ടീമിനെക്കുറിച്ച് ചർച്ച ചെയ്തതത്. രോഹിത് ശർമയും ഡേവിഡ് വാർണറുമാണ് ടീമിൻെറ ഓപ്പണർമാർ. മധ്യനിരയിൽ വിരാട് കോലിയും എബി ഡീവില്ലിയേഴ്സുമാണ് ഉള്ളത്.
വിക്കറ്റ് കീപ്പറായി വിൻഡീസ് താരം
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ പരിഗണിക്കാതിരുന്ന മൂഡി നിക്കോളാസ് പൂരനെയാണ് വിക്കറ്റ് കീപ്പറായി ടീമിലെടുത്തിരിക്കുന്നത്. "ഇന്ന് കളിക്കേണ്ടുന്ന ഒരു ടീം എന്ന നിലയിലാണ് ധോണിയെ പരിഗണിക്കാതിരുന്നത്. അല്ലെങ്കിൽ അദ്ദേഹം ഉറപ്പായും ഈ ടീമിൽ ഉണ്ടാവേണ്ടിയിരുന്നതാണ്. ഞാൻ ധോണിയുടെ ആരാധകനാണ്," മൂഡി പറഞ്ഞു. രണ്ട് ഓൾ റൗണ്ടർമാരും ഈ ലോക ഇലവനിലുണ്ട്. വെസ്റ്റ് ഇൻഡീസ് താരങ്ങളായ ആന്ദ്രേ റസ്സൽ, സുനിൽ നരെയ്ൻ എന്നിവരാണ് അവർ.
ബൗളിങ് നിരയിൽ ഇവർ
മൂന്ന് പേസർമാരും ഒരു പ്രധാന സ്പിന്നറും അടങ്ങിയതാണ് മൂഡിയുടെ ബൗളിങ് നിര. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കും ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ഇംഗ്ലണ്ടിൻെറ ജോഫ്ര ആർച്ചറുമാണ് പേസർമാർ. അഫ്ഗാനിസ്ഥാൻെറ റാഷിദ് ഖാനാണ് ടീമിലെ സ്പിന്നർ. 12ാമനമായി ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയും പരിഗണിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ സീസൺ വരെ സൺ റൈസേഴ്സ് ഹൈദരാബാദ് പരിശീലകനായിരുന്നു മൂഡി.
ടീം അംഗങ്ങൾ ഇവരാണ്
ഡേവിഡ് വാർണർ, രോഹിത് ശർമ (ക്യാപ്റ്റൻ) (ഓപ്പണർമാർ), വിരാട് കോലി, എബി ഡി വില്ലിയേഴ്സ്, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), ആന്ദ്രേ റസ്സൽ, സുനിൽ നരെയ്ൻ, മിച്ചൽ സ്റ്റാർക്ക്, റാഷിദ് ഖാൻ, ജസ്പ്രീത് ബുംറ, ജോഫ്ര ആർച്ചർ (ബൗളർമാർ), രവീന്ദ്ര ജഡേജ (12ാമൻ).