ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ആരെല്ലാം ഇടം പിടിക്കുമെന്നുള്ള കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വിവാദത്തിൽ പെട്ടിരുന്ന ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ന്യൂസിലൻറ് പര്യടനത്തിൽ മികച്ച തിരിച്ചു വരവ് നടത്തിക്കഴിഞ്ഞു. പാണ്ഡ്യയുടെ സാധ്യതകൾ വിലയിരുത്തുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ സഞ‍്‍ജയ് മഞ്ജരേക്കർ. ബുംറ കൂടി ടീമിലെത്തുമ്പോൾ പേസർ എന്ന നിലയിൽ ഹാർദികിന് സാധ്യതകൾ കുറവാണെന്ന് മഞ‍്‍ജരേക്കർ പറഞ്ഞു. ബുംറക്കും ഭുവനേശ്വറിനും പുറമെ മൂന്നാം പേസറായി മുഹമ്മദ് ഷമിയായിരിക്കും പരിഗണിക്കപ്പെടുക. ഹാർദിക് ബാറ്റിങ് മികവിൽ മൂന്ന് താരങ്ങളെ മറികടന്നാൽ മാത്രമേ സാധ്യത ഉറപ്പിക്കാനാവൂയെന്ന് മഞ്‍ജരേക്കർ ട്വീറ്റ് ചെയ്തു.
അമ്പാട്ടി റായിഡു, ദിനേശ് കാർത്തിക്ക്, കേദാർ ജാദവ് എന്നിവരാണ് പാണ്ഡ്യയേക്കാൾ സാധ്യതയുള്ളവർ. ബാറ്റ്സ്മാൻ എന്ന നിലയിൽ ഇവരേക്കാൾ ഹാർദിക് കഴിവ് തെളിയിക്കണമെന്നും മഞ്‍ജരേക്കർ പറഞ്ഞു. ന്യൂസിലൻറ് പര്യടനത്തിലെ മികച്ച പ്രകടനത്തിൻെറ അടിസ്ഥാനത്തിൽ റായിഡു, കാർത്തിക്ക്, ജാദവ് എന്നിവർ ഹാർദിക്കിന് വെല്ലുവിളിയാവുമെന്ന് തന്നെയാണ് സൂചന.
അമ്പാട്ടി റായിഡു, ദിനേശ് കാർത്തിക്ക്, കേദാർ ജാദവ് എന്നിവരാണ് പാണ്ഡ്യയേക്കാൾ സാധ്യതയുള്ളവർ. ബാറ്റ്സ്മാൻ എന്ന നിലയിൽ ഇവരേക്കാൾ ഹാർദിക് കഴിവ് തെളിയിക്കണമെന്നും മഞ്‍ജരേക്കർ പറഞ്ഞു. ന്യൂസിലൻറ് പര്യടനത്തിലെ മികച്ച പ്രകടനത്തിൻെറ അടിസ്ഥാനത്തിൽ റായിഡു, കാർത്തിക്ക്, ജാദവ് എന്നിവർ ഹാർദിക്കിന് വെല്ലുവിളിയാവുമെന്ന് തന്നെയാണ് സൂചന.