ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ തഴയപ്പെട്ടതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാ വിഷയം. മികച്ച ഫോമിലുള്ള സഞ്ജുവിനെ തഴഞ്ഞ് പകരം ഫോമില്ലാതെ വലയുന്ന ഋഷഭ് പന്ത്, ദീപക് ഹൂഡ എന്നിവരെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ലോകകപ്പ് സ്ക്വാഡിൽ നിന്ന് തഴയപ്പെട്ട സഞ്ജുവിന് വലിയ പിന്തുണയാണ് മുൻ താരങ്ങളിൽ നിന്നും ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഇന്ത്യയുടെ ടീം പ്രഖ്യാപനത്തിന് പിന്നാലെ മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയയും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് രംഗത്തെത്തി. സഞ്ജു സാംസണെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമായിരുന്നുവെന്ന് പറയുന്ന കനേരിയ, ഋഷഭ് പന്തിനെ മറികടന്ന് സഞ്ജു ടീമിലെത്തേണ്ടതായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സഞ്ജുവിനെപ്പോലൊരു താരത്തെ ലോകകപ്പ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കുന്നത് അദ്ദേഹത്തോടുള്ള നീതികേടാണെന്നാണ് കനേരിയയുടെ പക്ഷം.
"സഞ്ജു സാംസണെപ്പോലെ ഒരാളോടുള്ള തികഞ്ഞ അനീതിയാണ് ഇത്. ടി20 ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കേണ്ടതായിരുന്നു. ടീമിൽ ഇടം ലഭിക്കാതിരിക്കാൻ മാത്രം അദ്ദേഹം എന്ത് തെറ്റ് ചെയ്തു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും അദ്ദേഹം അവഗണിക്കപ്പെട്ടു. താനായിരുന്നുവെങ്കിൽ ഋഷഭ് പന്തിന് പകരം സഞ്ജു സാംസണിലേക്ക് പോകുമായിരുന്നു." തന്റെ യൂ ടൂബ് ചാനലിൽ സംസാരിക്കവെ ഡാനിഷ് കനേരിയ പറഞ്ഞു.
അതേ സമയം പ്രത്യേകിച്ച് സർപ്രൈസുകളൊന്നുമില്ലാത്ത ടീമിനെയായിരുന്നു ടി20 ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തത്. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് സ്പെഷ്യലിസ്റ്റ് ബാറ്റർമാരായുള്ളത്. ദിനേഷ് കാർത്തിക്ക്, ഋഷഭ് പന്ത് എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർ ഓൾ റൗണ്ടർമാരായി ടീമിൽ ഇടം പിടിച്ചപ്പോൾ ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, ജസ്പ്രിത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ് എന്നിവരാണ് ബോളർമാർ.
Read Latest Sports News and Malayalam Newsundefined
"സഞ്ജു സാംസണെപ്പോലെ ഒരാളോടുള്ള തികഞ്ഞ അനീതിയാണ് ഇത്. ടി20 ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കേണ്ടതായിരുന്നു. ടീമിൽ ഇടം ലഭിക്കാതിരിക്കാൻ മാത്രം അദ്ദേഹം എന്ത് തെറ്റ് ചെയ്തു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും അദ്ദേഹം അവഗണിക്കപ്പെട്ടു. താനായിരുന്നുവെങ്കിൽ ഋഷഭ് പന്തിന് പകരം സഞ്ജു സാംസണിലേക്ക് പോകുമായിരുന്നു." തന്റെ യൂ ടൂബ് ചാനലിൽ സംസാരിക്കവെ ഡാനിഷ് കനേരിയ പറഞ്ഞു.
അതേ സമയം പ്രത്യേകിച്ച് സർപ്രൈസുകളൊന്നുമില്ലാത്ത ടീമിനെയായിരുന്നു ടി20 ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തത്. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് സ്പെഷ്യലിസ്റ്റ് ബാറ്റർമാരായുള്ളത്. ദിനേഷ് കാർത്തിക്ക്, ഋഷഭ് പന്ത് എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർ ഓൾ റൗണ്ടർമാരായി ടീമിൽ ഇടം പിടിച്ചപ്പോൾ ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, ജസ്പ്രിത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ് എന്നിവരാണ് ബോളർമാർ.
Read Latest Sports News and Malayalam Newsundefined