Please enable javascript.Sanju Samson,സഞ്ജു സാംസൺ കാണിച്ചത് ഒരു ക്യാപ്റ്റനും ചെയ്യാത്ത കാര്യം; ഈ സർപ്രൈസ് തീരുമാനം കേരളത്തിന്റെ മുന്നേറ്റത്തിൽ നിർണായകമായി - sanju samsons surprise decision become vital in kerala cricket teams dream run in syed mushtaq ali trophy 2023 - Samayam Malayalam

സഞ്ജു സാംസൺ കാണിച്ചത് ഒരു ക്യാപ്റ്റനും ചെയ്യാത്ത കാര്യം; ഈ സർപ്രൈസ് തീരുമാനം കേരളത്തിന്റെ മുന്നേറ്റത്തിൽ നിർണായകമായി

Curated byഗോകുൽ എസ് | Samayam Malayalam 29 Oct 2023, 1:05 pm
Subscribe

സഞ്ജു സാംസൺ (Sanju Samson) ചെയ്തത് വൻത്യാഗം. അഭ്യന്തര ക്രിക്കറ്റിൽ ഒരു ക്യാപ്റ്റനും ചെയ്യില്ല. കേരളത്തിന്റെ (Kerala Cricket Team) സ്വപ്ന കുതിപ്പിലും ഇത് നിർണായകമായി. മലയാളി വിക്കറ്റ് കീപ്പറ്റ് ബാറ്റർക്ക് കൈയ്യടിയുമായി ആരാധകർ.

sanju samsons surprise decision become vital in kerala cricket teams dream run in syed mushtaq ali trophy 2023
സഞ്ജു സാംസൺ കാണിച്ചത് ഒരു ക്യാപ്റ്റനും ചെയ്യാത്ത കാര്യം; ഈ സർപ്രൈസ് തീരുമാനം കേരളത്തിന്റെ മുന്നേറ്റത്തിൽ നിർണായകമായി
ഇന്ത്യൻ ക്രിക്കറ്റിൽ (Indian Cricket Team) ഇപ്പോളുള്ളതിൽ വെച്ച് ഏറ്റവും പ്രതിഭാധനനായ വിക്കറ്റ് കീപ്പർ ബാറ്റർമാരിലൊരാളാണ് സഞ്ജു സാംസൺ (Sanju Samson). ദേശീയ ടീമിൽ വന്നും പോയും കൊണ്ടിരിക്കുന്ന സഞ്ജു രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ്. ഏകദിന ലോകകപ്പിനുള്ള (ODI World Cup) ഇന്ത്യൻ ടീമിൽ (Indian Cricket Team) ഇടം പിടിക്കാതിരുന്ന സഞ്ജു ഇനി അഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത് ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സയിദ് മുഷ്താഖ് അലി‌ട്രോഫി (Syed Mushtaq Ali Trophy) അതിനുള്ള മികച്ച അവസരമാണ് സഞ്ജുവിന്. ഗ്രൂപ്പ് ഘട്ടത്തിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാനും അദ്ദേഹത്തിനായി. എന്നാൽ ഇതിനേക്കാളൊക്കെ ഉപരി ക്യാപ്റ്റനെന്ന നിലയിൽ താരമെടുത്ത ചില നിർണായക തീരുമാനങ്ങൾ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു എന്നതാണ് ശ്രദ്ധേയം. ടീമിന്റെ സ്വപ്നകുതിപ്പിലും ഇത് നിർണായക പങ്ക് വഹിച്ചു.

സഞ്ജുവിന്റെ ത്യാഗം

സഞ്ജുവിന്റെ ത്യാഗം

മുഷ്താഖ് അലി ട്രോഫിയിൽ ടീമിലെ യുവതാരങ്ങൾക്കായി ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങുന്ന സഞ്ജുവിനെയാണ് പല മത്സരങ്ങളിലും കണ്ടത്. ചില കളികളിൽ സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയത് പോലുമില്ല. ദുർബലരായ എതിരാളികൾക്കെതിരെയായിരുന്നു ഇത്. അനായാസം കിടില‌ൻ സ്കോർ നേടി ദേശീയ സെലക്ടർമാരുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയുമായിരുന്ന മത്സരങ്ങളിൽ തന്റെ സഹതാരങ്ങൾക്ക് അവസരം നൽകാൻ സഞ്ജു മാറി നിന്നു. ഇത് സത്യത്തിൽ അദ്ദേഹത്തിന്റെ ആരാധകരെപ്പോലും ഞെട്ടിച്ചു. തന്റെ സ്ഥാനം മറ്റ് താരങ്ങൾക്ക് വേണ്ടി മാറിക്കൊടുത്ത സഞ്ജുവെന്ന ക്യാപ്റ്റന് നൂറിൽ നൂറ് മാർക്ക് നൽകിയേ തീരൂ.

ത്യജിച്ചത് ഇഷ്ട ബാറ്റിങ് പൊസിഷൻ

ത്യജിച്ചത് ഇഷ്ട ബാറ്റിങ് പൊസിഷൻ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് (Rajasthan Royals) വേണ്ടി കളിക്കുമ്പോൾ പ്രധാനമായും മൂന്നാം നമ്പരിൽ കളിക്കുന്ന സഞ്ജു സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കളിയിൽപ്പോലും ഈ സ്ഥാനത്ത് കളിച്ചില്ല. ഹിമാചൽ പ്രദേശിനെതിരെ അഞ്ചാം നമ്പരിലിറങ്ങിയ സഞ്ജു സർവീസസിനെതിരെ നാലാം നമ്പരിലാണ് കളിച്ചത്. ദുർബലമായ ബോളിങ് നിരയുള്ള ബീഹാറിനെതിരെ സഞ്ജു ബാറ്റിങ്ങിനിറങ്ങിയില്ല‌‌. തന്നെ മറികടന്ന് അദ്ദേഹം മറ്റുതാരങ്ങൾക്ക് അവസരം നൽകി. ഇതിന് പിന്നാലെ ദുർബലരായ സിക്കിമിനെതിരെയും സഞ്ജു ബാറ്റ് ചെയ്യാനെത്തിയില്ല‌. ഈ കളികളിലെല്ലാം കേരളം കൂറ്റൻ വിജയങ്ങൾ നേടുകയും ചെയ്തു.

സഞ്ജു ഒരു ടീം മാൻ ആണെന്നും വ്യക്തിപരമായ നേട്ടങ്ങൾ അദ്ദേഹത്തിന്റെ ലക്ഷ്യമല്ലെന്നും വ്യക്തമാക്കുന്ന കാര്യങ്ങളാണിത്. സഞ്ജുവിന് പകരം മൂന്നാം സ്ഥാനത്ത് കളിച്ചത് വിഷ്ണു‌ വിനോദായിരുന്നു. മിന്നും ഫോമിലായിരുന്ന താരം കിടിലൻ കളിയുമായി കേരളത്തെ മുന്നിൽ നിന്ന് നയിച്ചു. അങ്ങനെ മൂന്നാം നമ്പർ വിഷ്ണുവിന് നൽകാനുള്ള കേരളാ നായകന്റെ തീരുമാനം ടീമിന്റെ സ്വപ്നകുതിപ്പിനും കാരണമായി.

സഞ്ജുവും കേരള ടീമും വേറെ ലെവലാണ്

സഞ്ജു മുഷ്താഖ് അലി ട്രോഫിയിൽ

സഞ്ജു മുഷ്താഖ് അലി ട്രോഫിയിൽ

ഏഴ് മത്സരങ്ങളാണ് ഇത്തവണത്തെ സയിദ് മുഷ്താഖ് അലി ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടത്തിൽ കേരളം കളിച്ചത്. ഇതിൽ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് ടീമിന്റെ നായകനായ സഞ്ജു സാംസൺ ബാറ്റിങ്ങിനിറങ്ങിയത്. ഇതിൽ രണ്ട് അർധസെഞ്ചുറികളടക്കം 138 റൺസാണ് അദ്ദേഹം സ്കോർ ചെയ്തത്‌. ചണ്ഡീഗഢ്, ഒഡീഷ ടീമുകൾക്കെതിരെയായിരുന്നു സഞ്ജുവിന്റെ അർധസെഞ്ചുറികൾ പിറന്നത്. ഇത് രണ്ടും മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു. സിക്കിമിനും, ബീഹാറിനുമെതിരെയാണ് സഞ്ജു ബാറ്റിങ്ങിനിറങ്ങാതിരുന്നത്. തന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പർ സ്ഥാനം പോലും സഹതാരങ്ങൾക്ക് വിട്ടുനൽകി ടീമിന് വേണ്ടി മാത്രം കളിച്ച സഞ്ജു ആരാധകരുടെ കൈയ്യടികൾ നേടുന്നുണ്ട്.

​കേരളത്തിന്റെ സ്വപ്നകുതിപ്പ്

​കേരളത്തിന്റെ സ്വപ്നകുതിപ്പ്

അതേ സമയം സഞ്ജു ക്യാപ്റ്റനെന്ന നിലയിൽ എല്ലാരീതിയിലും മുന്നിൽ നിന്ന് നയിച്ചതോടെ ഇക്കുറി സയിദ് മുഷ്താഖ് അലി ട്രോഫിയിൽ സ്വപ്ന കുതിപ്പാണ് കേരളം നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച ഏഴ് മത്സരങ്ങളിൽ ആറെണ്ണത്തിലും വിജയിച്ച കേരളത്തിന് അവസാന ഗ്രൂപ്പ് മത്സരത്തിൽ അസമിനോട് മാത്രമാണ് തോൽവിയേറ്റുവാങ്ങേണ്ടി വന്നത്. ഗ്രൂപ്പ് ബിയിൽ 24 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരളം ക്വാർട്ടർ ഫൈനലിലേക്കും യോഗ്യത നേടി. അടുത്ത മാസം രണ്ടാം തീയതിയാണ് ടീമിന്റെ ക്വാർട്ടർ‌.


ഗോകുൽ എസ്
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ