ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ ലോകകപ്പ് പദ്ധതികൾ സജീവമാവുകയാണ്. ആരെ ഉൾക്കൊള്ളിക്കണം, ആരെ തള്ളണം എന്ന കാര്യത്തിൽ ഇപ്പോഴും സെലക്ടർമാർ തീരുമാനം എടുത്തിട്ടില്ല. ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ എന്നിവർ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ റിസർവ് ലിസ്റ്റിലെങ്കിലും സ്ഥാനം നേടാനുള്ള സാധ്യതകളുണ്ട്. ഇരുവരുടെയും ഫോമും കായികക്ഷമതയും നിരീക്ഷിക്കുകയാണ് ടീം മാനേജ്മെൻറ്. വിവാദത്തിൽ പെട്ട കെ.എൽ.രാഹുലിനെയും ഹാർദിക് പാണ്ഡ്യയെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ഇതിനാൽ തന്നെ പന്തിനെയും രഹാനെയും പോലുള്ള താരങ്ങൾ പരിഗണനയിലാണ്.
ഇംഗ്ലണ്ട് ലയൺസിനെതിരെ നടക്കുന്ന ഇന്ത്യ എയുടെ മത്സരത്തിൽ ടീമിനെ നയിക്കുന്നത് രഹാനെയാണ്. രണ്ട് മത്സരങ്ങളിൽ പന്തും കളിക്കും. അമ്പാട്ടി റായിഡു, ശിഖർ ധവാൻ എന്നിവരുടെ ഫോം ഇല്ലായ്മയും ടീമിനെ ബാധിക്കുന്നുണ്ട്. ഇതിനാൽ തന്നെ ഇനിയുള്ള പ്രാദേശിക മത്സരങ്ങൾ അടക്കം ഇന്ത്യൻ താരങ്ങൾക്ക് നിർണായകമാവും.
ഇംഗ്ലണ്ട് ലയൺസിനെതിരെ നടക്കുന്ന ഇന്ത്യ എയുടെ മത്സരത്തിൽ ടീമിനെ നയിക്കുന്നത് രഹാനെയാണ്. രണ്ട് മത്സരങ്ങളിൽ പന്തും കളിക്കും. അമ്പാട്ടി റായിഡു, ശിഖർ ധവാൻ എന്നിവരുടെ ഫോം ഇല്ലായ്മയും ടീമിനെ ബാധിക്കുന്നുണ്ട്. ഇതിനാൽ തന്നെ ഇനിയുള്ള പ്രാദേശിക മത്സരങ്ങൾ അടക്കം ഇന്ത്യൻ താരങ്ങൾക്ക് നിർണായകമാവും.