ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ വീണ്ടും വിവാദക്കുരുക്കിൽ. താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സപ്ന ഗിൽ. ഷാക്കെതിരെ മുംബൈ കോടതിയിൽ ഇവർ പരാതി നൽകിയിട്ടുണ്ട്. തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൃഥ്വി ഷാക്കെതിരെ കേസെടുത്തണമെന്നും മുംബൈ കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പ് മുംബൈയിലെ അന്ധേരിയിലുള്ള ഒരു ഹോട്ടലിന് അകത്തും പുറത്തുമായി ഉണ്ടായ സംഭവവികാസങ്ങൾക്കൊടുവിലാണ് ഇപ്പോൾ ഷാക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്. ഹോട്ടലിനുള്ളിൽ വെച്ച് ഷായോടൊപ്പം നിന്ന് ചില യുവാക്കൾ സെൽഫിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾക്ക് തുടക്കം. കൂടുതൽ പേർ സെൽഫിയെടുക്കാൻ എത്തിയതോടെ ഷാ അതിൽ നിന്ന് പിൻമാറാൻ ശ്രമിച്ചു.
ഇതേതുടർന്ന് തർക്കമുണ്ടാവുകയും ഒടുവിൽ ഷായുടെ കാർ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം നടന്നതായും ക്രിക്കറ്റ് താരം നൽകിയ പരാതിയിൽ പറയുന്നുണ്ട്. സപ്ന ഗിൽ അടക്കമുള്ളവർക്കെതിരെ ഷാ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ സപ്നയും സുഹൃത്തുക്കളും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇപ്പോൾ ജാമ്യം ലഭിച്ചതോടെയാണ് പുതിയ പരാതിയുമായി ഇവർ എത്തിയിരിക്കുന്നത്.
അന്ധേരിയിലെ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് ഷായ്ക്കും സുഹൃത്ത് ആശിഷ് യാദവിനും മറ്റ് ചിലർക്കുമെതിരെ സപ്ന പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചുവെങ്കിലും ഇന്ത്യൻ ബാറ്റർക്കെതിരെ കേസെടുക്കാൻ ഇത് വരെ പോലീസ് തയ്യാറായിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട് ഏപ്രിൽ 17ന് ഇരുകക്ഷികളും മുംബൈ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവേണ്ടതായി വരും.
താനും തൻെറ സുഹൃത്ത് ഷോഭിത് താക്കൂറും സ്ഥിരമായി പോവാറുള്ള ഹോട്ടലിൽ വെച്ച് ഒരു ദിവസം പൃഥ്വി ഷായെയും സുഹൃത്തുക്കളെയും കണ്ടുമുട്ടി. ഷായടക്കം എല്ലാവരും മദ്യപിച്ചിട്ടുണ്ടായിരുന്നു. ഷോഭിത് സെൽഫിയെടുക്കാനായി ഷായെ സമീപിച്ചു. എന്നാൽ നല്ല മറുപടിയല്ല അവിടെ നിന്ന് ലഭിച്ചത്. ഇതേ തുടർന്ന് വാക് തർക്കം ഉണ്ടാവുകയും ഷോഭിതിനെ ഷായും കൂട്ടരും ഉപദ്രവിച്ചുവെന്നും സപ്ന നൽകിയ പരാതിയിൽ പറയുന്നു.
ഷോഭിതിനെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോഴാണ് താൻ പ്രശ്നത്തിൽ ഇടപെട്ടത്. എന്നാൽ പിന്നീട് തൻെറ നെഞ്ചിൽ പിടിച്ച് തള്ളുകയും ബാറ്റ് വെച്ച് അടിക്കുകയും ചെയ്തുവെന്ന് യുവതി ഷാക്കെതിരെ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
വലിയ പ്രതീക്ഷയുമായി ഇന്ത്യൻ ടീമിൽ അരങ്ങേറിയ പൃഥ്വി ഷാ കുറച്ച് കാലമായി ടീമിന് പുറത്താണ്. ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചിട്ടുള്ള ക്യാപ്റ്റനായ ഷാ പരിക്കും മോശം പ്രകടനവുമെല്ലാം കാരണമാണ് പുറത്തായത്. പ്രാദേശിക ക്രിക്കറ്റിൽ മികച്ച ചില പ്രകടനങ്ങൾ നടത്തിയെങ്കിലും ഇപ്പോൾ വീണ്ടും ഐപിഎല്ലിൽ ഷായ്ക്ക് തിളങ്ങാൻ സാധിച്ചിട്ടില്ല. അതിനിടയിൽ ഇത്തരം വിവാദങ്ങൾ താരത്തിൻെറ കരിയറിനെ കാര്യമായി ബാധിക്കും.
Read Latest Sports News And Malayalam News
ഇതേതുടർന്ന് തർക്കമുണ്ടാവുകയും ഒടുവിൽ ഷായുടെ കാർ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം നടന്നതായും ക്രിക്കറ്റ് താരം നൽകിയ പരാതിയിൽ പറയുന്നുണ്ട്. സപ്ന ഗിൽ അടക്കമുള്ളവർക്കെതിരെ ഷാ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ സപ്നയും സുഹൃത്തുക്കളും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇപ്പോൾ ജാമ്യം ലഭിച്ചതോടെയാണ് പുതിയ പരാതിയുമായി ഇവർ എത്തിയിരിക്കുന്നത്.
അന്ധേരിയിലെ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് ഷായ്ക്കും സുഹൃത്ത് ആശിഷ് യാദവിനും മറ്റ് ചിലർക്കുമെതിരെ സപ്ന പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചുവെങ്കിലും ഇന്ത്യൻ ബാറ്റർക്കെതിരെ കേസെടുക്കാൻ ഇത് വരെ പോലീസ് തയ്യാറായിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട് ഏപ്രിൽ 17ന് ഇരുകക്ഷികളും മുംബൈ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവേണ്ടതായി വരും.
താനും തൻെറ സുഹൃത്ത് ഷോഭിത് താക്കൂറും സ്ഥിരമായി പോവാറുള്ള ഹോട്ടലിൽ വെച്ച് ഒരു ദിവസം പൃഥ്വി ഷായെയും സുഹൃത്തുക്കളെയും കണ്ടുമുട്ടി. ഷായടക്കം എല്ലാവരും മദ്യപിച്ചിട്ടുണ്ടായിരുന്നു. ഷോഭിത് സെൽഫിയെടുക്കാനായി ഷായെ സമീപിച്ചു. എന്നാൽ നല്ല മറുപടിയല്ല അവിടെ നിന്ന് ലഭിച്ചത്. ഇതേ തുടർന്ന് വാക് തർക്കം ഉണ്ടാവുകയും ഷോഭിതിനെ ഷായും കൂട്ടരും ഉപദ്രവിച്ചുവെന്നും സപ്ന നൽകിയ പരാതിയിൽ പറയുന്നു.
ഷോഭിതിനെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോഴാണ് താൻ പ്രശ്നത്തിൽ ഇടപെട്ടത്. എന്നാൽ പിന്നീട് തൻെറ നെഞ്ചിൽ പിടിച്ച് തള്ളുകയും ബാറ്റ് വെച്ച് അടിക്കുകയും ചെയ്തുവെന്ന് യുവതി ഷാക്കെതിരെ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
വലിയ പ്രതീക്ഷയുമായി ഇന്ത്യൻ ടീമിൽ അരങ്ങേറിയ പൃഥ്വി ഷാ കുറച്ച് കാലമായി ടീമിന് പുറത്താണ്. ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചിട്ടുള്ള ക്യാപ്റ്റനായ ഷാ പരിക്കും മോശം പ്രകടനവുമെല്ലാം കാരണമാണ് പുറത്തായത്. പ്രാദേശിക ക്രിക്കറ്റിൽ മികച്ച ചില പ്രകടനങ്ങൾ നടത്തിയെങ്കിലും ഇപ്പോൾ വീണ്ടും ഐപിഎല്ലിൽ ഷായ്ക്ക് തിളങ്ങാൻ സാധിച്ചിട്ടില്ല. അതിനിടയിൽ ഇത്തരം വിവാദങ്ങൾ താരത്തിൻെറ കരിയറിനെ കാര്യമായി ബാധിക്കും.
Read Latest Sports News And Malayalam News