ന്യൂഡൽഹി: ബിസിസിഎെ സിഇഒ രാഹുൽ ജോഹ‍്‍റിക്കെതിരായ ലൈംഗികാരോപണ പരാതി അന്വേഷണ കമ്മീഷൻ തള്ളി. മൂന്ന് പേരടങ്ങിയ കമ്മിറ്റിയാണ് ആരോപണത്തിൽ അന്വേഷണം നടത്തിയത്. പരാതി കെട്ടിച്ചമച്ചതാണെന്ന് അവർ കണ്ടെത്തി.
ഇതോടെ രാഹുൽ ജോഹ‍്‍റിക്ക് ഇനി ബിസിസിഎെ സിഇഒ ആയി തുടരുന്നതിൽ തടസ്സമുണ്ടാവില്ലെന്നാണ് സൂചന. കഴിഞ്ഞ മൂന്നാഴ്ചയായി അദ്ദേഹം ചുമതലകളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. സുപ്രീം കോടതി നിയോഗിച്ച സമിതിയായ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിൽ ജോഹ‍്‍റി തുടരുന്നതിൽ ഭിന്നാഭിപ്രായമുണ്ട്.
സമിതി ചെയർമാൻ വിനോദ് റായിക്ക് ജോഹ‍്‍റി തുടരുന്നതിൽ യോജിപ്പാണുള്ളത്. എന്നാൽ സമിതിയംഗം ഡയാന എഡൽജി ഇതിനോട് വിയോജിച്ചു.
ഇതോടെ രാഹുൽ ജോഹ‍്‍റിക്ക് ഇനി ബിസിസിഎെ സിഇഒ ആയി തുടരുന്നതിൽ തടസ്സമുണ്ടാവില്ലെന്നാണ് സൂചന. കഴിഞ്ഞ മൂന്നാഴ്ചയായി അദ്ദേഹം ചുമതലകളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. സുപ്രീം കോടതി നിയോഗിച്ച സമിതിയായ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിൽ ജോഹ‍്‍റി തുടരുന്നതിൽ ഭിന്നാഭിപ്രായമുണ്ട്.
സമിതി ചെയർമാൻ വിനോദ് റായിക്ക് ജോഹ‍്‍റി തുടരുന്നതിൽ യോജിപ്പാണുള്ളത്. എന്നാൽ സമിതിയംഗം ഡയാന എഡൽജി ഇതിനോട് വിയോജിച്ചു.