ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 2006ല്‍ നടന്ന ക്രിക്കറ്റ് പരമ്പരയെക്കുറിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. മത്സരത്തില്‍ രാഹുല്‍ ദ്രാവിഡും വിരേന്ദര്‍ സെവാഗും ചേര്‍ന്നുള്ള വമ്പന്‍ കൂട്ടുകെട്ട് പാക് ബൗളര്‍മാരെ നിലംപരിശാക്കിയിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 410 റണ്‍സാണ് അടിച്ചുകൂട്ടിയത്. സെവാഗ് ഡബിള്‍ സെഞ്ച്വറി നേടിയെങ്കിലും മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ആ മത്സരം നടന്നത് ബൗളിങ്ങിന് അനുകൂലമായ പിച്ചില്‍ അല്ലായിരുന്നെന്ന് അഫ്രീദി ഓര്‍ത്തെടുത്തു. ഷൊയബ് അക്തര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് ഭീഷണിയായിരുന്നെങ്കിലും പിച്ചിന്റെ സ്വഭാവം ബൗളര്‍മാരെ വലച്ചു. വേദന മറക്കാനായി കളിക്കളത്തില്‍ തമാശ പറയുകയായിരുന്നു ചെയ്തിരുന്നെന്നും അഫ്രീദി ട്വീറ്റ് ചെയ്തു. അന്നത്തെ മത്സരത്തിനിടെ അക്തറിനൊപ്പം തമാശപറഞ്ഞ് ചിരിക്കുന്ന ചിത്രവും അഫ്രീദി പങ്കുവെച്ചു.
Also Read: വാഴ്ത്തപ്പെടാതെ പോയ മലയാളി ക്രിക്കറ്റ് താരങ്ങൾ: സുനിൽ ഒയാസിസ് എന്ന സൂപ്പർ ഹീറോ!
ഓപ്പണറായി ഇറങ്ങേണ്ടിവന്ന ദ്രാവിഡ് അന്ന് സെവാഗിന് മികച്ച പിന്തുണയാണ് നല്‍കിയത്. സെവാഗ് 247 പന്തില്‍ 254 റണ്‍സെടുത്തപ്പോള്‍ ദ്രാവിഡ് പുറത്താകാതെ 233 പന്തില്‍ 128 റണ്‍സും കണ്ടെത്തി. സെവാഗിന് ശേഷമെത്തിയ ലക്ഷ്മണിനൊപ്പം ദ്രാവിഡ് ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മഴയെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 7 വിക്കറ്റ് നഷ്ടത്തില്‍ 679 റണ്‍സാണ് നേടിയത്.
പാകിസ്ഥാനുവേണ്ടി മികച്ച ബാറ്റിങ് നടത്തിയ യുനിസ് ഖാന് ഒരു റണ്‍സ് അകലെവെച്ച് ഡബിള്‍ സെഞ്ച്വറി നഷ്ടമായി. മുഹമ്മദ് യൂസുഫ്, ഷാഹിദ് അഫ്രീദി, കമ്രാന്‍ അക്മല്‍ തുടങ്ങിയവരും മത്സരത്തില്‍ സെഞ്ച്വറി നേടി. അക്തര്‍ മാത്രമാണ് 3 റണ്‍സ് ശരാശരിയിലും താഴെ റണ്‍സ് വിട്ടുകൊടുത്ത ബൗളര്‍. ഇന്ത്യന്‍ ബൗളര്‍മാരായ അനില്‍ കുംബ്ലെ അജിത് അഗാര്‍ക്കര്‍ തുടങ്ങിയവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ആ മത്സരം നടന്നത് ബൗളിങ്ങിന് അനുകൂലമായ പിച്ചില്‍ അല്ലായിരുന്നെന്ന് അഫ്രീദി ഓര്‍ത്തെടുത്തു. ഷൊയബ് അക്തര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് ഭീഷണിയായിരുന്നെങ്കിലും പിച്ചിന്റെ സ്വഭാവം ബൗളര്‍മാരെ വലച്ചു. വേദന മറക്കാനായി കളിക്കളത്തില്‍ തമാശ പറയുകയായിരുന്നു ചെയ്തിരുന്നെന്നും അഫ്രീദി ട്വീറ്റ് ചെയ്തു. അന്നത്തെ മത്സരത്തിനിടെ അക്തറിനൊപ്പം തമാശപറഞ്ഞ് ചിരിക്കുന്ന ചിത്രവും അഫ്രീദി പങ്കുവെച്ചു.
Also Read: വാഴ്ത്തപ്പെടാതെ പോയ മലയാളി ക്രിക്കറ്റ് താരങ്ങൾ: സുനിൽ ഒയാസിസ് എന്ന സൂപ്പർ ഹീറോ!
ഓപ്പണറായി ഇറങ്ങേണ്ടിവന്ന ദ്രാവിഡ് അന്ന് സെവാഗിന് മികച്ച പിന്തുണയാണ് നല്‍കിയത്. സെവാഗ് 247 പന്തില്‍ 254 റണ്‍സെടുത്തപ്പോള്‍ ദ്രാവിഡ് പുറത്താകാതെ 233 പന്തില്‍ 128 റണ്‍സും കണ്ടെത്തി. സെവാഗിന് ശേഷമെത്തിയ ലക്ഷ്മണിനൊപ്പം ദ്രാവിഡ് ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മഴയെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 7 വിക്കറ്റ് നഷ്ടത്തില്‍ 679 റണ്‍സാണ് നേടിയത്.
പാകിസ്ഥാനുവേണ്ടി മികച്ച ബാറ്റിങ് നടത്തിയ യുനിസ് ഖാന് ഒരു റണ്‍സ് അകലെവെച്ച് ഡബിള്‍ സെഞ്ച്വറി നഷ്ടമായി. മുഹമ്മദ് യൂസുഫ്, ഷാഹിദ് അഫ്രീദി, കമ്രാന്‍ അക്മല്‍ തുടങ്ങിയവരും മത്സരത്തില്‍ സെഞ്ച്വറി നേടി. അക്തര്‍ മാത്രമാണ് 3 റണ്‍സ് ശരാശരിയിലും താഴെ റണ്‍സ് വിട്ടുകൊടുത്ത ബൗളര്‍. ഇന്ത്യന്‍ ബൗളര്‍മാരായ അനില്‍ കുംബ്ലെ അജിത് അഗാര്‍ക്കര്‍ തുടങ്ങിയവര്‍ രണ്ട് വിക്കറ്റ് വീതം നേടി.