നിദാഹാസ് ട്രോഫിയിലെ അവസാന ലീഗ് മത്സരത്തിൽ ശ്രീലങ്കൻ താരങ്ങളുമായുള്ള ബംഗ്ലാ താരങ്ങളുടെ വാക്കേറ്റവും തുടർന്നുണ്ടായ സംഭവങ്ങളും ക്രിക്കറ്റ് ലോകത്തിന് തന്നെ നാണക്കേടായിരുന്നു. കളി നടക്കുന്നതിനിടെ തന്റെ ടീമംഗങ്ങളോട് മടങ്ങി വരാൻ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു.
മത്സരത്തിന്റെ അവസാന ഓവറിലെ ഒരു ബൗൺസറിനെ ചൊല്ലിയാണ് പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നത്. മത്സരത്തിന് ശേഷവും ബംഗ്ലാ-ലങ്കൻ താരങ്ങൾ തമ്മിൽ വാക്കേറ്റം നടന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശിന്റെ ഡ്രസിംഗ് റൂമിന്റെ ഗ്ലാസ് ഡോർ തല്ലിത്തകർക്കുകയും ചെയ്തു. ഇതിൽ അന്വേഷണവും നടന്നുവരികയാണ്. ഇതിനിടയ്ക്കാണ് പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.
ബംഗ്ലാ താരങ്ങൾ തന്നെയാണ് ഡോർ തകർത്തെന്ന് വ്യക്തമായെങ്കിലും ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ബംഗ്ലാ നായകൻ ഷാക്കിബ് അൽ ഹസൻ തന്നെയാണ് ഡോർ തകർത്തത്. കാറ്ററിംഗ് തൊഴിലാളികളാണ് ഇക്കാര്യം മാച്ച് റഫറിക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം സത്യമെന്ന് തെളിഞ്ഞാൽ താരത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
മത്സരത്തിന്റെ അവസാന ഓവറിലെ ഒരു ബൗൺസറിനെ ചൊല്ലിയാണ് പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നത്. മത്സരത്തിന് ശേഷവും ബംഗ്ലാ-ലങ്കൻ താരങ്ങൾ തമ്മിൽ വാക്കേറ്റം നടന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശിന്റെ ഡ്രസിംഗ് റൂമിന്റെ ഗ്ലാസ് ഡോർ തല്ലിത്തകർക്കുകയും ചെയ്തു. ഇതിൽ അന്വേഷണവും നടന്നുവരികയാണ്. ഇതിനിടയ്ക്കാണ് പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.
ബംഗ്ലാ താരങ്ങൾ തന്നെയാണ് ഡോർ തകർത്തെന്ന് വ്യക്തമായെങ്കിലും ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ബംഗ്ലാ നായകൻ ഷാക്കിബ് അൽ ഹസൻ തന്നെയാണ് ഡോർ തകർത്തത്. കാറ്ററിംഗ് തൊഴിലാളികളാണ് ഇക്കാര്യം മാച്ച് റഫറിക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം സത്യമെന്ന് തെളിഞ്ഞാൽ താരത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.