സെലക്ടർമാർ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി ശാർദൂൽ താക്കൂർ
പരിക്കിൽ നിന്ന് മോചിതനായിട്ടും സെലക്ടർമാർ പരിഗണിക്കുന്നില്ലെന്ന് ശാർദൂൽ താക്കൂർ. പരിക്ക് കാരണം കഴിഞ്ഞ രണ്ട് മാസത്തോളം താരം ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
Samayam Malayalam 9 Jan 2019, 6:26 pm
ഹൈലൈറ്റ്:
- ബുംറക്ക് പകരക്കാരനായി സിറാജിനെയാണ് ഉൾപ്പെടുത്തിയത്
- സെലക്ടർമാർ പരിഗണിക്കുന്നില്ലെന്ന് നേരത്തെ കേദാർ ജാദവും പരാതിപ്പെട്ടിരുന്നു
- പരിക്കിൽ നിന്ന് മോചിതനായിട്ടും സെലക്ടർമാർ ഒരക്ഷരം ചോദിക്കുന്നില്ലെന്ന് താക്കൂർ
ന്യൂഡൽഹി: പരിക്കിൽ നിന്ന് മോചിതനായിട്ടും സെലക്ടർമാർ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യൻ പേസർ ശാർദൂൽ താക്കൂർ. പരിക്ക് കാരണം കഴിഞ്ഞ രണ്ട് മാസത്തോളം താരം ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ പരിക്കിൽ നിന്ന് മോചിതനായിട്ടും സെലക്ടർമാർ ഒരക്ഷരം ചോദിക്കുന്നില്ലെന്ന് താക്കൂർ പറഞ്ഞു. രഞ്ജി ട്രോഫിയിൽ മുംബൈക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച തിരിച്ചുവരവും താക്കൂർ നടത്തി. എന്നിട്ടും ഒരു പരിഗണനയും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സെലക്ടർമാർ പരിഗണിക്കുന്നില്ലെന്ന് നേരത്തെ കേദാർ ജാദവും പരാതിപ്പെട്ടിരുന്നു.
ഓസ്ട്രേലിയക്കും ന്യൂസിലൻറിനും എതിരായുള്ള ഏകദിന പരമ്പരയിൽ ബുംറക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. എന്നാൽ താക്കൂറിനെ ടീമിലേക്ക് പരിഗണിച്ചില്ല. മുഹമ്മദ് സിറാജിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഇതിൻെറ കൂടി പശ്ചാത്തലത്തിലാണ് താരത്തിൻെറ പ്രതികരണം.
ഓസ്ട്രേലിയക്കും ന്യൂസിലൻറിനും എതിരായുള്ള ഏകദിന പരമ്പരയിൽ ബുംറക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. എന്നാൽ താക്കൂറിനെ ടീമിലേക്ക് പരിഗണിച്ചില്ല. മുഹമ്മദ് സിറാജിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഇതിൻെറ കൂടി പശ്ചാത്തലത്തിലാണ് താരത്തിൻെറ പ്രതികരണം.