Shardul Thakur And Virat Kohli Team Work To Run Out Colin Munro, Watch Video
ക്രിക്കറ്റിലെ ടീം വർക്ക് എന്നാൽ ഇതാണ്, ഇത് പോലൊരു വിക്കറ്റ് അപൂർവങ്ങളിൽ അപൂർവം; ശാർദൂൽ താക്കൂറും വിരാട് കോലിയും മൺറോയെ വീഴ്ത്തിയത് ഇങ്ങനെ!!
ന്യൂസിലൻറിനെതിരായ നാലാം ടി20 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബെഞ്ച് ശക്തി പരീക്ഷിക്കാനുള്ള മത്സരമായിരുന്നു. ടീമിൽ മൂന്ന് നിർണായക മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ബാറ്റിങ് നിര തുടക്കത്തിൽ തകർന്നുവെങ്കിലും മനീഷ് പാണ്ഡെയുടെ അർധശതകവും ശാർദൂൽ താക്കൂറിൻെറ കാമിയോ പ്രകടനവും ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. എന്നാൽ കിവീസ് ബാറ്റ്സ്മാൻമാർ ആത്മവിശ്വാസത്തോടെയായിരുന്നു വിജയലക്ഷ്യം പിന്തുടർന്നത്.
Samayam Malayalam1 Feb 2020, 8:58 am
ന്യൂസിലൻറിനെതിരായ നാലാം ടി20 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബെഞ്ച് ശക്തി പരീക്ഷിക്കാനുള്ള മത്സരമായിരുന്നു. ടീമിൽ മൂന്ന് നിർണായക മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ബാറ്റിങ് നിര തുടക്കത്തിൽ തകർന്നുവെങ്കിലും മനീഷ് പാണ്ഡെയുടെ അർധശതകവും ശാർദൂൽ താക്കൂറിൻെറ കാമിയോ പ്രകടനവും ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. എന്നാൽ കിവീസ് ബാറ്റ്സ്മാൻമാർ ആത്മവിശ്വാസത്തോടെയായിരുന്നു വിജയലക്ഷ്യം പിന്തുടർന്നത്.
മൺറോയുടെ ബാറ്റിങ്
ന്യൂസിലൻറ് ഓപ്പണർ കോളിൻ മൺറോ വെല്ലിങ്ടൺ ടി20യിൽ മികച്ച ഫോമിലായിരുന്നു. ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ച മൺറോ ടീമിനെ മുന്നിൽ നിന്ന് തന്നെ നയിച്ചു. 47 പന്തിൽ നിന്ന് 64 റൺസെടുത്താണ് അദ്ദേഹം പുറത്തായത്. ആറ് ഫോറും മൂന്ന് സിക്സും അടങ്ങയതാണ് ഇന്നിങ്സ്.
Twitter-ICC
മത്സരത്തിലെ വഴിത്തിരിവായ വിക്കറ്റ്
മത്സരത്തിലെ വഴിത്തിരിവായത് കോളിൻ മൺറോയുടെ വിക്കറ്റ് തന്നെയാണ്. ഓപ്പണർ മാർട്ടിൻ ഗപ്ടിലിനെ പുറത്താക്കിയ ശേഷം അടുത്ത വിക്കറ്റിനായി ഇന്ത്യ പണിപ്പെട്ടു. ടിം സെയ്ഫർട്ടിനൊപ്പം മൺറോ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ നവദീപ് സെയ്നി എറിഞ്ഞ 12ാം ഓവറിൽ ന്യൂസിലൻിനെ തകർത്ത ആ വിക്കറ്റ് വീണു.
We use cookies and other tracking technologies to provide services in line with the preferences you reveal while browsing the Website to show personalize content and targeted ads, analyze site traffic, and understand where our audience is coming from in order to improve your browsing experience on our Website. By continuing to browse this Website, you consent to the use of these cookies. If you wish to object such processing, please read the instructions described in our privacy policy/cookie policy.