മെൽബൺ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിലക്ക് തീരാനായിട്ടും മുൻ നായകൻ സ്റ്റീവ് സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണറിനും ഓസീസ് ക്രിക്കറ്റ് ടീമിൽ ഇടമില്ല. പാകിസ്ഥാനെതിരായ പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇരുവരെയും പരിഗണിച്ചില്ല.
ഇന്ത്യക്കെതിരായ അതേ ടീമിനെ തന്നെ നിലനിർത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. മാർച്ച് 28ന് ഇരുവരുടെയും ഒരു വർഷത്തെ വിലക്ക് തീരും. ടീമിൽ ഉൾപ്പെടുത്തിയാൽ ഇരുവർക്കും അവസാന രണ്ട് ഏകദിനങ്ങളിലും കളിക്കാനാവും. എന്നാൽ സെലക്ടർമാർ ഇരുവരെയും പരിഗണിച്ചില്ല.
ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനം പരിഗണിച്ചായിരിക്കും ഇരുവരെയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുകയെന്നാണ് നിലവിൽ ഓസീസ് ക്രിക്കറ്റ് ബോർഡിൻെറ നിലപാട്. ഐപിഎല്ലിൽ സ്മിത്ത് രാജസ്ഥാൻ റോയൽസിലും വാർണർ സൺ റൈസേഴ്സ് ഹൈദരാബാദിലും കളിക്കും.
ഇന്ത്യക്കെതിരായ അതേ ടീമിനെ തന്നെ നിലനിർത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. മാർച്ച് 28ന് ഇരുവരുടെയും ഒരു വർഷത്തെ വിലക്ക് തീരും. ടീമിൽ ഉൾപ്പെടുത്തിയാൽ ഇരുവർക്കും അവസാന രണ്ട് ഏകദിനങ്ങളിലും കളിക്കാനാവും. എന്നാൽ സെലക്ടർമാർ ഇരുവരെയും പരിഗണിച്ചില്ല.
ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനം പരിഗണിച്ചായിരിക്കും ഇരുവരെയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുകയെന്നാണ് നിലവിൽ ഓസീസ് ക്രിക്കറ്റ് ബോർഡിൻെറ നിലപാട്. ഐപിഎല്ലിൽ സ്മിത്ത് രാജസ്ഥാൻ റോയൽസിലും വാർണർ സൺ റൈസേഴ്സ് ഹൈദരാബാദിലും കളിക്കും.