ബ്രിസ്ബെയിൻ: ശ്രീലങ്കക്കെതിരായ രണ്ടാം ട്വൻറി20യിലും ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. 9 വിക്കറ്റിനാണ് ലങ്കയെ ഓസീസ് തകർത്തത്. ആദ്യ ടി20യിൽ സെഞ്ച്വറി നേടിയ ഡേവിഡ് വാർണർ ഇത്തവണ അർധശതകം നേടി. മുൻ നായകൻ സ്റ്റീവ് സ്മിത്തും അർധശതകം നേടി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 19 ഓവറിൽ 117 റൺസിന് എല്ലാവരും പുറത്തായി. ബില്ലി സ്റ്റാൻലേക്ക്, ആഷ്ടൺ ആഗർ, പാറ്റ് കമ്മിൻസ്, ആഡം സാംപ എന്നിവർ ഓസീസിനായി രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. 27 റൺസെടുത്ത കുശൽ പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.
രണ്ടാമത് ബാറ്റ് ചെയ്ത് 13 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ അനായാസം ഓസ്ട്രേലിയ ശ്രീലങ്കയുടെ 117 റൺസ് മറികടന്നു. ആരോൺ ഫിഞ്ചിൻെറ വിക്കറ്റ് മാത്രമാണ് ലങ്കയ്ക്ക് വീഴ്ത്താൻ സാധിച്ചത്. റണ്ണെടുക്കും മുമ്പ് ഫിഞ്ചിനെ ലങ്കൻ നായകൻ ലസിത് മലിംഗ പുറത്താക്കിയെങ്കിലും സ്മിത്തും വാർണറും ചേർന്നതോടെ കാര്യങ്ങൾ ഓസീസിൻെറ കൈപ്പിടിയിലായി.
Also Read: സിംബാവെക്കെതിരെ അരങ്ങേറ്റം, രാജസ്ഥാൻെറ വെടിക്കെട്ട് ബാറ്റ്സ്മാൻ; ഡബിൾ സെഞ്ച്വറിയുമായി റെക്കോർഡ്; വീണ്ടും സഞ്ജു വരുന്നൂ... കരുതിയിരുന്നോളൂ!!
ഡേവിഡ് വാർണർ 41 പന്തിൽ നിന്ന് 60 റൺസുമായി പുറത്താവാതെ നിന്നു. സ്റ്റീവ് സ്മിത്ത് 36 പന്തിൽ നിന്ന് 53 റൺസെടുത്തു.