മൊഹാലി: മഴയിൽ ഒലിച്ച് പോയ ധരംശാലയിലെ ഒന്നാം ടി20ക്ക് ശേഷം മൊഹാലിയിലെ റണ്ണൊഴുകുന്ന പിച്ചിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ ടീം ഇന്ത്യ. പൊതുവിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കും എന്നാണ് പ്രവചനം. ധരംശാലയിലെ പോലം കളിക്കാരും ആരാധകരും നിരാശരാവേണ്ടി വരില്ല. ലോകകപ്പിലെ ദയനീയ പ്രകടനത്തിന് ശേഷം ഉയിർത്തെണീക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണാഫ്രിക്ക. പുതിയ നായകൻെറ കീഴിൽ പുത്തൻ പരീക്ഷണങ്ങളുമായിട്ടായിരിക്കും ടീമിൻെറ വരവ്. ഫാഫ് ഡുപ്ലെസിക്ക് പകരം ക്വിൻറൺ ഡീകോക്കാണ് നായകൻ.
ഐപിഎല്ലിൽ ഇന്ത്യയിലെ ടി20 സ്പെഷ്യലിസ്റ്റുകൾക്കൊപ്പം കളിച്ച് പരിചയമുള്ള താരമാണ് ഡീകോക്ക്. ഇന്ത്യൻ സാഹചര്യങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ കഴിവുള്ള ലാൻസ് ക്ലൂസ്നർ ടീമിൻെറ അസിസ്റ്റൻറ് ബാറ്റിങ് കോച്ചായും ഒപ്പമുണ്ട്.
Read More: പന്തിന് സമ്മർദ്ദം, ടി20 പരമ്പര നിർണായകം; ഊഴം കാത്ത് സഞ്ജുവും കിഷനും
യുവനിര തന്നെയാണ് ഇരുടീമുകളുടെയും പ്രത്യേകത. ഇത് വരെ ടി20 അന്താരാഷ്ട്ര മത്സരം കളിക്കാത്ത നാല് താരങ്ങൾ ദക്ഷിണാഫ്രിക്കൻ ടീമിലുണ്ട്. ഇന്ത്യയാവട്ടെ ബോളിങ് നിര പൂർണമായും പുതിയ താരങ്ങൾക്ക് വിട്ട് കൊടുത്തിരിക്കുകയാണ്. സ്പിൻ - പേസ് നിരയിൽ കാര്യമായി പരിചയ സമ്പന്നരൊന്നും തന്നെ ഇല്ല.
വരുന്ന ടി20 ലോകകപ്പിന് ടീം ഒരുക്കുക എന്നതാണ് ഈ പരമ്പരയിലൂടെ ഇരുടീമുകളും ലക്ഷ്യമിടുന്ന ഒരു പ്രധാന കാര്യം. ഓപ്പണിങ്, മധ്യനിര എന്നിവയൊക്കെ ഇന്ത്യക്ക് പരിഹരിക്കപ്പെടേണ്ട മേഖലകളാണ്. ഓപ്പണിങിൽ രോഹിതിനൊപ്പം ധവാൻ തന്നെ മതിയോ എന്ന് ഈ പരമ്പരയിൽ തീരുമാനിക്കും.
Read More: ലോകത്തിലെ മികച്ച ബാറ്റ്സ്മാൻ അവൻ തന്നെ; താരതമ്യത്തിൻെറ ആവശ്യമില്ലെന്ന് ഗാംഗുലി
മൊഹാലിയിൽ രാഹുലിന് മികച്ച ബാറ്റിങ് റെക്കോർഡ് ഉള്ളതാണ്. ധവാനെ മാറ്റുകയാണെങ്കിൽ രാഹുലിനെ ആയിരിക്കും ഓപ്പണിങിൽ പരിഗണിക്കുക. ഇന്ത്യൻ മധ്യനിര ശക്തമാണ്. എന്നാൽ ചിലരുടെ ബാറ്റിങ് പ്രകടനം ഇനിയും നിർണായകമാണ്. ഏറ്റവും കൂടുതൽ സമ്മർദ്ദം ഉള്ളത് ഋഷഭ് പന്തിലാണ്. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവരും ഇന്ന് കളിക്കാൻ തന്നെയാണ് സാധ്യത.
ഐപിഎല്ലിൽ ഇന്ത്യയിലെ ടി20 സ്പെഷ്യലിസ്റ്റുകൾക്കൊപ്പം കളിച്ച് പരിചയമുള്ള താരമാണ് ഡീകോക്ക്. ഇന്ത്യൻ സാഹചര്യങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ കഴിവുള്ള ലാൻസ് ക്ലൂസ്നർ ടീമിൻെറ അസിസ്റ്റൻറ് ബാറ്റിങ് കോച്ചായും ഒപ്പമുണ്ട്.
Read More: പന്തിന് സമ്മർദ്ദം, ടി20 പരമ്പര നിർണായകം; ഊഴം കാത്ത് സഞ്ജുവും കിഷനും
യുവനിര തന്നെയാണ് ഇരുടീമുകളുടെയും പ്രത്യേകത. ഇത് വരെ ടി20 അന്താരാഷ്ട്ര മത്സരം കളിക്കാത്ത നാല് താരങ്ങൾ ദക്ഷിണാഫ്രിക്കൻ ടീമിലുണ്ട്. ഇന്ത്യയാവട്ടെ ബോളിങ് നിര പൂർണമായും പുതിയ താരങ്ങൾക്ക് വിട്ട് കൊടുത്തിരിക്കുകയാണ്. സ്പിൻ - പേസ് നിരയിൽ കാര്യമായി പരിചയ സമ്പന്നരൊന്നും തന്നെ ഇല്ല.
വരുന്ന ടി20 ലോകകപ്പിന് ടീം ഒരുക്കുക എന്നതാണ് ഈ പരമ്പരയിലൂടെ ഇരുടീമുകളും ലക്ഷ്യമിടുന്ന ഒരു പ്രധാന കാര്യം. ഓപ്പണിങ്, മധ്യനിര എന്നിവയൊക്കെ ഇന്ത്യക്ക് പരിഹരിക്കപ്പെടേണ്ട മേഖലകളാണ്. ഓപ്പണിങിൽ രോഹിതിനൊപ്പം ധവാൻ തന്നെ മതിയോ എന്ന് ഈ പരമ്പരയിൽ തീരുമാനിക്കും.
Read More: ലോകത്തിലെ മികച്ച ബാറ്റ്സ്മാൻ അവൻ തന്നെ; താരതമ്യത്തിൻെറ ആവശ്യമില്ലെന്ന് ഗാംഗുലി
മൊഹാലിയിൽ രാഹുലിന് മികച്ച ബാറ്റിങ് റെക്കോർഡ് ഉള്ളതാണ്. ധവാനെ മാറ്റുകയാണെങ്കിൽ രാഹുലിനെ ആയിരിക്കും ഓപ്പണിങിൽ പരിഗണിക്കുക. ഇന്ത്യൻ മധ്യനിര ശക്തമാണ്. എന്നാൽ ചിലരുടെ ബാറ്റിങ് പ്രകടനം ഇനിയും നിർണായകമാണ്. ഏറ്റവും കൂടുതൽ സമ്മർദ്ദം ഉള്ളത് ഋഷഭ് പന്തിലാണ്. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവരും ഇന്ന് കളിക്കാൻ തന്നെയാണ് സാധ്യത.