ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ച് പരമ്പര 1-1ന് സമനിലയിലെത്തിച്ച് ടീം ഇന്ത്യ. കിവീസിനെ കുറഞ്ഞ സ്കോറിന് ഒതുക്കാൻ സാധിച്ചെങ്കിലും ഇന്ത്യക്കും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. അവസാന ഓവറിലാണ് ഇന്ത്യ വിജയം നേടിയത്. മുൻനിര ബാറ്റർമാരുടെ വിക്കറ്റുകൾ വീണെങ്കിലും താരങ്ങൾക്ക് സ്കോർ ചെയ്യാനായതാണ് ഇന്ത്യക്ക് രക്ഷയായത്. സൂര്യകുമാർ യാദവിൻെറയും ഹാർദിക് പാണ്ഡ്യയുടെയും കൂട്ടുകെട്ടും വിജയത്തിൽ നിർണായകമായി. ലക്നോവിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ന്യൂസിലൻഡാണ്. സ്പിന്നർമാരുടെ പറുദീസയായ പിച്ചിൽ ഇന്ത്യ തയ്യാറെടുത്ത് തന്നെയാണ് ഇറങ്ങിയത്. ടീമിൽ ഒരേയൊരു മാറ്റമാണ് വരുത്തിയിരുന്നത്. പേസർ ഉമ്രാൻ മാലിക്കിനെ മാറ്റി പകരം സ്പിന്നർ യുസ്വേന്ദ്ര ചാഹലിനെ ഉൾപ്പെടുത്തി. ആ നീക്കം ഫലം കാണുകയും ചെയ്തു.
പേസർമാരെ പന്തേൽപ്പിക്കാതെ സ്പിന്നർമാരെ കൊണ്ട് കിവീസ് ബാറ്റിങ് നിരയെ നേരിടാനാണ് ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ തീരുമാനിച്ചത്. ഓപ്പണർ ഫിൻ അലനെ 11 റൺസിന് പുറത്താക്കി ചാഹൽ തന്നെയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അവിടെ നിന്ന് പിന്നീട് കരകയറാൻ ന്യൂസിലൻഡിന് സാധിച്ചില്ല. 20 ഓവറും ബാറ്റ് ചെയ്തെങ്കിലും ടീമിന് 8 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ.
സ്പിന്നർമാരിലൂടെ ഇന്ത്യക്ക് മറുപടി നൽകാൻ തന്നെയായിരുന്നു ന്യൂസിലൻഡിൻെറ തീരുമാനം. മിച്ചൽ സാൻറ്നറിൻെറ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. 9 പന്തിൽ നിന്ന് 11 റൺസെടുത്ത് ഗിൽ പുറത്തായതോടെ ഇന്ത്യ അപകടം മണത്തിരുന്നു. പിന്നീട് ബാറ്റർമാർ സംയമനത്തോടെ ബാറ്റ് വീശിയതാണ് ഇന്ത്യക്ക് തുണയായത്. ഇഷാൻ കിഷൻ 32 പന്തിൽ നിന്ന് 19 റൺസും രാഹുൽ തൃപാഠി 18 പന്തിൽ നിന്ന് 13 റൺസും എടുത്ത് പുറത്തായി. 9 പന്തിൽ നിന്ന് 10 റൺസെടുത്ത വാഷിങ്ടൺ സുന്ദർ റൺ ഔട്ടാവുകയാണ് ചെയ്തത്.
31 പന്തിൽ നിന്ന് 26 റൺസെടുത്ത സൂര്യയും 15 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയെ സുരക്ഷിതമായി വിജയത്തിലെത്തിച്ചത്.
മത്സരത്തിലെ ഇന്ത്യൻ പ്ലേയിങ് ഇലവൻ ഇവരിൽ നിന്ന്: ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രാഹുൽ ത്രിപാഠി, സൂര്യകുമാർ യാദവ് (വൈസ് ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ശിവം മാവി, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്.
ന്യൂസിലൻഡ് പ്ലേയിങ് ഇലവൻ: ഫിൻ അലൻ, ഡെവൺ കോൺവേ (വിക്കറ്റ് കീപ്പർ), മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഇഷ് സോധി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്നർ.
Read Latest Sports News And Malayalam News
പേസർമാരെ പന്തേൽപ്പിക്കാതെ സ്പിന്നർമാരെ കൊണ്ട് കിവീസ് ബാറ്റിങ് നിരയെ നേരിടാനാണ് ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ തീരുമാനിച്ചത്. ഓപ്പണർ ഫിൻ അലനെ 11 റൺസിന് പുറത്താക്കി ചാഹൽ തന്നെയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അവിടെ നിന്ന് പിന്നീട് കരകയറാൻ ന്യൂസിലൻഡിന് സാധിച്ചില്ല. 20 ഓവറും ബാറ്റ് ചെയ്തെങ്കിലും ടീമിന് 8 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ.
സ്പിന്നർമാരിലൂടെ ഇന്ത്യക്ക് മറുപടി നൽകാൻ തന്നെയായിരുന്നു ന്യൂസിലൻഡിൻെറ തീരുമാനം. മിച്ചൽ സാൻറ്നറിൻെറ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. 9 പന്തിൽ നിന്ന് 11 റൺസെടുത്ത് ഗിൽ പുറത്തായതോടെ ഇന്ത്യ അപകടം മണത്തിരുന്നു. പിന്നീട് ബാറ്റർമാർ സംയമനത്തോടെ ബാറ്റ് വീശിയതാണ് ഇന്ത്യക്ക് തുണയായത്. ഇഷാൻ കിഷൻ 32 പന്തിൽ നിന്ന് 19 റൺസും രാഹുൽ തൃപാഠി 18 പന്തിൽ നിന്ന് 13 റൺസും എടുത്ത് പുറത്തായി. 9 പന്തിൽ നിന്ന് 10 റൺസെടുത്ത വാഷിങ്ടൺ സുന്ദർ റൺ ഔട്ടാവുകയാണ് ചെയ്തത്.
31 പന്തിൽ നിന്ന് 26 റൺസെടുത്ത സൂര്യയും 15 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയെ സുരക്ഷിതമായി വിജയത്തിലെത്തിച്ചത്.
മത്സരത്തിലെ ഇന്ത്യൻ പ്ലേയിങ് ഇലവൻ ഇവരിൽ നിന്ന്: ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രാഹുൽ ത്രിപാഠി, സൂര്യകുമാർ യാദവ് (വൈസ് ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ശിവം മാവി, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്.
ന്യൂസിലൻഡ് പ്ലേയിങ് ഇലവൻ: ഫിൻ അലൻ, ഡെവൺ കോൺവേ (വിക്കറ്റ് കീപ്പർ), മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഇഷ് സോധി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്നർ.
Read Latest Sports News And Malayalam News