ധരംശാല: ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാണം കെട്ട തോൽവി. ഏഴ് വിക്കറ്റിനാണ് ധരംശാലയിൽ ലങ്ക ഇന്ത്യയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 112 റൺസിനാണ് പുറത്തായത്.
മറുപടി ബാറ്റിങിൽ തുടക്കത്തിൽ ചെറുതായി പതറിയെങ്കിലും ശ്രദ്ധയോടെ കളിച്ച ലങ്ക വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. 46 പന്തിൽ 49 റൺസ് നേടിയ ഉപുൽ തരംഗ ലങ്കൻ ബാറ്റിങിന് അടിത്തറയേകി. ഏയ്ഞ്ചലോ മാത്യൂസും (25), ഡിക്വല്ലയും (26) ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റിങിനിറങ്ങി തകർന്നടിഞ്ഞ ഇന്ത്യയെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയാണ് തോളിലേറ്റിയത്. ഒരു ഘട്ടത്തിൽ 20 ഓവറിൽ വെറും 29 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. തുടക്കം മുതൽ തന്നെ വിക്കറ്റുകൾ നഷ്ടമായി തുടങ്ങിയ ഇന്ത്യൻ നിരയിൽ ആർക്കും പിടിച്ച് നിൽക്കാനായില്ല.
എന്നാൽ വാലറ്റക്കാരെ കൂട്ടുപിടിച്ച് ധോണി നടത്തിയ രക്ഷാ പ്രവർത്തനമാണ് ഇന്ത്യയെ കര കയറ്റിയത്. 87 പന്തിൽ നിന്ന് പത്ത് ഫോറുകളും രണ്ട് സിക്സറുമടക്കം ധോണി 65 റൺസ് നേടി. 19 റൺസ് നേടിയ കുൽദീപ് യാദവ് ധോണിക്ക് പിന്തുണ നൽകി.
50 റൺസ് പോലും തികയ്ക്കാൻ ആവില്ലെന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് രക്ഷകനായി ധോണി ഇന്ത്യയെ കര കയറ്റിയത്. അവസാനം 38.2 ഓവറിൽ 112 റൺസിന് ഇന്ത്യ ഓൾ ഔട്ടാവുകയായിരുന്നു. 20.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക ലക്ഷ്യം കണ്ടത്.
നാല് വിക്കറ്റുകൾ വീഴ്ത്തിയ സുരംഗ ലക്മലാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. നുവൻ പ്രദീപ് 2 വിക്കറ്റും വീഴ്ത്തി. വിരാട് കോഹ‍്‍ലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ രോഹിത് ശർമ്മയാണ് ടീമിനെ നയിച്ചത്. മത്സരത്തിൽ ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു.
മറുപടി ബാറ്റിങിൽ തുടക്കത്തിൽ ചെറുതായി പതറിയെങ്കിലും ശ്രദ്ധയോടെ കളിച്ച ലങ്ക വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. 46 പന്തിൽ 49 റൺസ് നേടിയ ഉപുൽ തരംഗ ലങ്കൻ ബാറ്റിങിന് അടിത്തറയേകി. ഏയ്ഞ്ചലോ മാത്യൂസും (25), ഡിക്വല്ലയും (26) ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റിങിനിറങ്ങി തകർന്നടിഞ്ഞ ഇന്ത്യയെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയാണ് തോളിലേറ്റിയത്. ഒരു ഘട്ടത്തിൽ 20 ഓവറിൽ വെറും 29 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. തുടക്കം മുതൽ തന്നെ വിക്കറ്റുകൾ നഷ്ടമായി തുടങ്ങിയ ഇന്ത്യൻ നിരയിൽ ആർക്കും പിടിച്ച് നിൽക്കാനായില്ല.
എന്നാൽ വാലറ്റക്കാരെ കൂട്ടുപിടിച്ച് ധോണി നടത്തിയ രക്ഷാ പ്രവർത്തനമാണ് ഇന്ത്യയെ കര കയറ്റിയത്. 87 പന്തിൽ നിന്ന് പത്ത് ഫോറുകളും രണ്ട് സിക്സറുമടക്കം ധോണി 65 റൺസ് നേടി. 19 റൺസ് നേടിയ കുൽദീപ് യാദവ് ധോണിക്ക് പിന്തുണ നൽകി.
50 റൺസ് പോലും തികയ്ക്കാൻ ആവില്ലെന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് രക്ഷകനായി ധോണി ഇന്ത്യയെ കര കയറ്റിയത്. അവസാനം 38.2 ഓവറിൽ 112 റൺസിന് ഇന്ത്യ ഓൾ ഔട്ടാവുകയായിരുന്നു. 20.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക ലക്ഷ്യം കണ്ടത്.
നാല് വിക്കറ്റുകൾ വീഴ്ത്തിയ സുരംഗ ലക്മലാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. നുവൻ പ്രദീപ് 2 വിക്കറ്റും വീഴ്ത്തി. വിരാട് കോഹ‍്‍ലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ രോഹിത് ശർമ്മയാണ് ടീമിനെ നയിച്ചത്. മത്സരത്തിൽ ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു.