ധാക്ക: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുന്ന മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിന് വീണ്ടും തിരിച്ചടി. ബംഗ്ലാദേശ് ട്വൻറി20 ലീഗിലും അദ്ദേഹത്തിന് കളിക്കാനാവില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശ് ലീഗിൽ കോമില വിക്ടോറിയൻസുമായി സ്മിത്ത് കരാറൊപ്പിട്ടിരുന്നു. എന്നാൽ സ്മിത്തിനെ കളിപ്പിക്കുന്നതിനെതിരെ മറ്റ് ചില ഫ്രാഞ്ചൈസികൾ പരാതിപ്പെട്ടു. ഇതേ തുടർന്നാണ് ക്രിക്കറ്റിൽ വിലക്ക് നേരിടുന്ന സ്മിത്തിനെ കളിപ്പിക്കാൻ പാടില്ലെന്ന് ക്രിക്കറ്റ് ബോർഡ് തീരുമാനമെടുത്തത്.
പാക് താരം ഷോയബ് മാലിക്കിന് പകരക്കാരനായാണ് സ്മിത്ത് ടീമിൽ കളിക്കാനിരുന്നത്. ക്രിക്കറ്റ് ലോകത്തേക്ക് തന്നെ താരത്തിൻെറ തിരിച്ചു വരവായിരിക്കും ഇതെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. അതിനിടയിലാണ് താരത്തിന് വീണ്ടും അപ്രതീക്ഷിത തിരിച്ചടി ലഭിച്ചത്.
പാക് താരം ഷോയബ് മാലിക്കിന് പകരക്കാരനായാണ് സ്മിത്ത് ടീമിൽ കളിക്കാനിരുന്നത്. ക്രിക്കറ്റ് ലോകത്തേക്ക് തന്നെ താരത്തിൻെറ തിരിച്ചു വരവായിരിക്കും ഇതെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. അതിനിടയിലാണ് താരത്തിന് വീണ്ടും അപ്രതീക്ഷിത തിരിച്ചടി ലഭിച്ചത്.