ന്യൂഡൽഹി: രോഹിത് ശർമ്മ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും ആക്രമണകാരിയായ ബാറ്റ്സ്മാൻമാരിൽ ഒരാളാണെന്ന് മുൻ താരം സുനിൽ ഗവാസ്കർ. പരിമിത ഓവർ ക്രിക്കറ്റിലെ അതേ പ്രകടനം ടെസ്റ്റ് ക്രിക്കറ്റിലും കൂടി ആവർത്തിച്ചാൽ വിവിയൻ റിച്ചാർഡ്സിൻെയും വീരേന്ദർ സെവാഗിൻെറയും പിൻഗാമിയായി രോഹിത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന - ട്വൻറി20 പരമ്പരയിൽ മിന്നുന്ന ഫോമിലാണ് രോഹിത്. ട്വൻറി20യിൽ നാല് സെഞ്ച്വറികൾ നേടുന്ന ആദ്യ ക്രിക്കറ്ററായി അദ്ദേഹം മാറി. ട്വൻറി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരവും അദ്ദേഹമാണ്.
ക്രീസിൽ നിലയുറപ്പിച്ച് കഴിഞ്ഞാൽ ഏത് ബോളിങ് നിരയ്ക്കും ഭീഷണിയാണ് രോഹിത്. ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തിൽ സെവാഗിനെയാണ് രോഹിത് ഓർമ്മിപ്പിക്കുന്നതെന്നും ഗവാസ്കർ പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന - ട്വൻറി20 പരമ്പരയിൽ മിന്നുന്ന ഫോമിലാണ് രോഹിത്. ട്വൻറി20യിൽ നാല് സെഞ്ച്വറികൾ നേടുന്ന ആദ്യ ക്രിക്കറ്ററായി അദ്ദേഹം മാറി. ട്വൻറി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരവും അദ്ദേഹമാണ്.
ക്രീസിൽ നിലയുറപ്പിച്ച് കഴിഞ്ഞാൽ ഏത് ബോളിങ് നിരയ്ക്കും ഭീഷണിയാണ് രോഹിത്. ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തിൽ സെവാഗിനെയാണ് രോഹിത് ഓർമ്മിപ്പിക്കുന്നതെന്നും ഗവാസ്കർ പറഞ്ഞു.