പെർത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ പരാജയത്തിന് പ്രധാന ഉത്തരവാദി നായകൻ വിരാട് കോഹ‍്‍ലി തന്നെയാണെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ‍്‍കർ. നാല് പേസർമാരുമായാണ് ഇന്ത്യ പെർത്തിൽ ഇറങ്ങിയത്. ടീം സെലക്ഷനിൽ കോഹ‍്‍ലി അബദ്ധം കാണിച്ചുവെന്ന് മത്സരത്തിൻെറ തുടക്കത്തിൽ തന്നെ വിമർശനമുണ്ടായിരുന്നു. 1-0ന് മുന്നിൽ നിന്ന ശേഷമാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടത്. പരമ്പര ഇന്ത്യക്ക് നഷ്ടമായാൽ ക്യാപ്റ്റൻ കോഹ‍്‍ലിയും പരിശീലകൻ രവി ശാസ്ത്രിയും ഉത്തരം പറയണമെന്നും ഗവാസ്കർ പറഞ്ഞു. രണ്ടാം ടെസ്റ്റിലെ ഓസീസ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് സ്പിന്നർ നഥാൻ ലിയോണാണ്.
എന്നാൽ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയില്ല. പകരം ഇറക്കിയ ഉമേഷ് യാദവാകട്ടെ പരാജയവുമായിരുന്നു. ഇത്തരത്തിൽ ടീം സെലക്ഷനിൽ കാണിച്ച മണ്ടത്തരങ്ങളാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതെന്ന് ഗവാസ്കർ തുറന്നടിച്ചു.
എന്നാൽ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയില്ല. പകരം ഇറക്കിയ ഉമേഷ് യാദവാകട്ടെ പരാജയവുമായിരുന്നു. ഇത്തരത്തിൽ ടീം സെലക്ഷനിൽ കാണിച്ച മണ്ടത്തരങ്ങളാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതെന്ന് ഗവാസ്കർ തുറന്നടിച്ചു.