ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ ഋഷഭ് പന്തിനെ സ്ഥിരം ആറാമനായി ഇറക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും പരാജയപ്പെട്ട പന്ത് സിഡ്നി ടെസ്റ്റിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച താരം 159 റൺസെടുത്ത് പുറത്താവാതെ നിന്നു. നിലവിൽ രോഹിത് ശർമ്മയെയും ഹനുമ വിഹാരിയെയുമാണ് ഇന്ത്യ ടെസ്റ്റിൽ ആറാമത് ഇറക്കുന്നത്. എന്നാൽ ഇവരേക്കാൾ എന്ത് കൊണ്ടും മികച്ചത് പന്താണെന്ന് ഗവാസ്കർ ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"സ്ഥിരമായി അദ്ദേഹത്തെ ആറാം നമ്പറിൽ കളിപ്പിക്കണം. 30-40 റൺസിൽ നിന്ന് മാറി സെഞ്ച്വറികൾ നേടാൻ അദ്ദേഹത്തിന് സാധിക്കും," ഗവാസ്കർ പറഞ്ഞു. സിഡ്നി ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഋഷഭ് പന്ത് ഓസ്ട്രേലിയയിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്.
"സ്ഥിരമായി അദ്ദേഹത്തെ ആറാം നമ്പറിൽ കളിപ്പിക്കണം. 30-40 റൺസിൽ നിന്ന് മാറി സെഞ്ച്വറികൾ നേടാൻ അദ്ദേഹത്തിന് സാധിക്കും," ഗവാസ്കർ പറഞ്ഞു. സിഡ്നി ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഋഷഭ് പന്ത് ഓസ്ട്രേലിയയിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്.