ന്യൂഡല്‍ഹി: ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണായിരുന്ന ബാറ്റ്‌സ്മാനാണ് സുനില്‍ ഗാവസ്‌കര്‍. ഉജ്വലമായ എണ്ണമറ്റ ഇന്നിങ്‌സുകള്‍ കാഴ്ചവെക്കാന്‍ ഗാവസ്‌കറിന് കഴിഞ്ഞിട്ടുണ്ട്. 1971ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറി ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 10,000 റണ്‍സ് മറികടന്ന താരമാണ് ഗാവസ്‌കര്‍. 1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന താരം എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സെഞ്ച്വറിയടിക്കുമ്പോള്‍ മറ്റേയറ്റത്ത് ഉണ്ടായിരിക്കേണ്ട താരത്തെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ ഗാവസ്‌കര്‍. മുന്‍ വെസ്റ്റിന്‍ഡീസ് താരമായിരുന്ന രോഹന്‍ കനായിയുടെ പേരാണ് ഗാവസ്‌കര്‍ ഇതിനായി നിര്‍ദ്ദേശിക്കുക. അതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെ 1971ലെ അരങ്ങേറ്റ പരമ്പരയില്‍ കനായിയുടെ ഉപദേശങ്ങള്‍ അവിശ്വസനീയമായിരുന്നെന്ന് ഗാവസ്‌കര്‍ പറഞ്ഞു.
Also Read: 'അവൻ എൻെറ പ്രിയ സുഹൃത്താണ്, ടീമിലെ സ്ഥാനത്തിനായി മത്സരമില്ല': സഞ്ജു സാംസൺ
വിന്‍ഡീസ് പരമ്പരയ്ക്കിടെ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന താന്‍ 90 റണ്‍സ് കടന്നശേഷം ചില മോശം ഷോട്ടുകള്‍ കളിച്ചു. ഇതോടെ എതിര്‍താരമായിരുന്ന രോഹന്‍ കനായി അടുത്തുവരികയും ഏകാഗ്രതയോടെ ബാറ്റ് ചെയ്യാന്‍ ഉപദേശിക്കുകയായിരുന്നു. നിങ്ങള്‍ക്ക് സെഞ്ച്വറി നേടേണ്ടേ. പിന്നെ എന്തിനാണ് മോശം ഷോട്ടുകള്‍ എന്ന് കനായി പറഞ്ഞതായി ഗാവസ്‌കര്‍ ഒരു പരിപാടിക്കിടെ ഓര്‍ത്തെടുത്തു.
Also Read: 'നിൻെറ കരിയർ ഞാൻ അവസാനിപ്പിക്കും'; അന്ന് സച്ചിൻ ഗാംഗുലിയോട് പറഞ്ഞു, സംഭവം ഇങ്ങനെ!
തന്നെ സ്ലഡ്ജ് ചെയ്യുകയോ ഏകാഗ്രത തെറ്റിക്കുകയോ ചെയ്യുന്നതിന് പകരം ഉപദേശിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇപ്പോഴും തനിക്കത് അവിശ്വസനീയമാണ്. അദ്ദേഹത്തിന്റെ പേര് തന്റെ മകന് നല്‍കാന്‍ തനിക്ക് രണ്ടുതവണ ആലോചിക്കേണ്ടി വന്നില്ലെന്നും ഗാവസ്‌കര്‍ പറയുന്നുണ്ട്. അന്നത്തെ പരമ്പരയില്‍ മൂന്ന് സെഞ്ച്വറികളും ഒരു ഡബിള്‍ സെഞ്ച്വറിയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുകയുണ്ടായി. പരമ്പരയ്ക്കുശേഷം കനായിയുമായി വേര്‍പിരിയാത്ത സൗഹൃദമുണ്ടാക്കാനും ഗാവസ്‌കറിന് കഴിഞ്ഞു. ഇന്ത്യന്‍ വംശജനായ കനായി വെസ്റ്റിന്‍ഡീസിനായി 79 ടെസ്റ്റുകളും 7 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Also Read: 'അവൻ എൻെറ പ്രിയ സുഹൃത്താണ്, ടീമിലെ സ്ഥാനത്തിനായി മത്സരമില്ല': സഞ്ജു സാംസൺ
വിന്‍ഡീസ് പരമ്പരയ്ക്കിടെ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന താന്‍ 90 റണ്‍സ് കടന്നശേഷം ചില മോശം ഷോട്ടുകള്‍ കളിച്ചു. ഇതോടെ എതിര്‍താരമായിരുന്ന രോഹന്‍ കനായി അടുത്തുവരികയും ഏകാഗ്രതയോടെ ബാറ്റ് ചെയ്യാന്‍ ഉപദേശിക്കുകയായിരുന്നു. നിങ്ങള്‍ക്ക് സെഞ്ച്വറി നേടേണ്ടേ. പിന്നെ എന്തിനാണ് മോശം ഷോട്ടുകള്‍ എന്ന് കനായി പറഞ്ഞതായി ഗാവസ്‌കര്‍ ഒരു പരിപാടിക്കിടെ ഓര്‍ത്തെടുത്തു.
Also Read: 'നിൻെറ കരിയർ ഞാൻ അവസാനിപ്പിക്കും'; അന്ന് സച്ചിൻ ഗാംഗുലിയോട് പറഞ്ഞു, സംഭവം ഇങ്ങനെ!
തന്നെ സ്ലഡ്ജ് ചെയ്യുകയോ ഏകാഗ്രത തെറ്റിക്കുകയോ ചെയ്യുന്നതിന് പകരം ഉപദേശിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇപ്പോഴും തനിക്കത് അവിശ്വസനീയമാണ്. അദ്ദേഹത്തിന്റെ പേര് തന്റെ മകന് നല്‍കാന്‍ തനിക്ക് രണ്ടുതവണ ആലോചിക്കേണ്ടി വന്നില്ലെന്നും ഗാവസ്‌കര്‍ പറയുന്നുണ്ട്. അന്നത്തെ പരമ്പരയില്‍ മൂന്ന് സെഞ്ച്വറികളും ഒരു ഡബിള്‍ സെഞ്ച്വറിയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുകയുണ്ടായി. പരമ്പരയ്ക്കുശേഷം കനായിയുമായി വേര്‍പിരിയാത്ത സൗഹൃദമുണ്ടാക്കാനും ഗാവസ്‌കറിന് കഴിഞ്ഞു. ഇന്ത്യന്‍ വംശജനായ കനായി വെസ്റ്റിന്‍ഡീസിനായി 79 ടെസ്റ്റുകളും 7 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.