ഓസീസ് യുവ ഓപ്പണർ വിൽ പുകോവ്സ്കി ടെസ്റ്റ് ക്രിക്കറ്റിൽ തൻെറ കരിയർ മനോഹരമായിട്ടാണ് തുടങ്ങിയിരിക്കുന്നത്. പരിക്ക് കാരണം അരങ്ങേറാൻ വൈകിയ താരം ആദ്യ മത്സരത്തിൽ തന്നെ അർധശതകം നേടി ടീമിന് മികച്ച തുടക്കം സമ്മാനിച്ചു. 62 റൺസ് നേടിയ താരം മാർനസ് ലാബുഷെയ്നൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. അരങ്ങേറ്റത്തിൽ അർധശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസീസ് ടെസ്റ്റ് ബാറ്റ്സ്മാൻ കൂടിയാണ് 22കാരനായ പുകോവ്സ്കി. ഇന്ത്യൻ ബോളർമാരിൽ തനിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയത് സ്പിന്നർ ആർ അശ്വിനാണെന്ന് പുകോവ്സ്കി ആദ്യ ഇന്നിങ്സിലെ ബാറ്റിങിന് ശേഷം പറഞ്ഞു. "ജസ്പ്രീത് ബുംറ മികച്ച ബോളറാണ്. അദ്ദേഹത്തിൻെറ ആക്ഷനും വ്യത്യസ്തമാണ്. എന്നാൽ ഓരോ പന്തും വ്യത്യസ്തമായി എറിയുന്നയാളാണ് അശ്വിൻ. അദ്ദേഹത്തെ നേരിടാൻ വലിയ പ്രയാസമാണ്," പുകോവ്സ്കി പറഞ്ഞു. നവദീപ് സെയ്നിയാണ് പുകോവ്സ്കിയെ പുറത്താക്കിയത്.
Also Read: ഈ ഇടയാത്തെ കൊമ്പൻമാരെ ഒന്ന് പിരിച്ച് വിട്ടൂടേ? ഇഞ്ചിൻ ഔട്ട് കംപ്ലീറ്റ്ലി; ബ്ലാസ്റ്റേഴ്സിന് ട്രോൾ മഴ!!
മത്സരത്തിൽ സ്റ്റീവ് സ്മിത്തിൻെറ സെഞ്ച്വറിമികവിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 338 റൺസെടുത്തു. രവീന്ദ്ര ജഡേജ ഇന്ത്യക്കായി 4 വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുംറയും നവദീപ് സെയ്നിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മത്സരത്തിൽ ആർ അശ്വിന് വിക്കറ്റൊന്നും ലഭിച്ചില്ല.
Also Read: ഈ ഇടയാത്തെ കൊമ്പൻമാരെ ഒന്ന് പിരിച്ച് വിട്ടൂടേ? ഇഞ്ചിൻ ഔട്ട് കംപ്ലീറ്റ്ലി; ബ്ലാസ്റ്റേഴ്സിന് ട്രോൾ മഴ!!
മത്സരത്തിൽ സ്റ്റീവ് സ്മിത്തിൻെറ സെഞ്ച്വറിമികവിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 338 റൺസെടുത്തു. രവീന്ദ്ര ജഡേജ ഇന്ത്യക്കായി 4 വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുംറയും നവദീപ് സെയ്നിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മത്സരത്തിൽ ആർ അശ്വിന് വിക്കറ്റൊന്നും ലഭിച്ചില്ല.