സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ(SMAT20L കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ഹരിയാനയെ 3 വിക്കറ്റിന് കീഴടക്കിയാണ് കേരളം വിജയത്തിൽ ഹാട്രിക്ക് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹരിയാന 131/7 എന്ന ചെറിയ സ്കോറിൽ ഒതുങ്ങിയപ്പോൾ, കേരളം ഒരോവർ ബാക്കി നിൽക്കെ വിജയം നേടുകയായിരുന്നു. നായകൻ സഞ്ജു സാംസണ് (Sanju Samson) തിളങ്ങാനാവാതെ പോയ മത്സരത്തിൽ എട്ടാം നമ്പർ ബാറ്റർ അബ്ദുൾ ബാസിത് നടത്തിയ വെടിക്കെട്ടാണ് കേരളത്തെ ആവേശ ജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം പൂർണമായും ശരിയെന്ന് തെളിയിക്കുന്നതായിരുന്നു കേരള ബോളർമാരുടെ പ്രകടനം. എതിരാളികളെ വരിഞ്ഞുമുറുക്കിയ ബോളർമാർ ഹരിയാനയെ കൂറ്റൻ സ്കോറിലേക്ക് പോകാൻ അനുവദിച്ചില്ല. ഒരു ഘട്ടത്തിൽ 62/6 എന്ന നിലയിൽ തകർന്ന ഹരിയാനയെ 30 റൺസെടുത്ത എസ് പി കുമാറും, 39 റൺസ് നേടിയ ജെ യാദവും ചേർന്നാണ് 131/7 എന്ന പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
ഓപ്പണർമാരായ വിഷ്ണു വിനോദും, രോഹൻ കുന്നുമ്മലും ചേർന്ന് ആദ്യ വിക്കറ്റിൽ കേരളത്തിനായി 52 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇതിന് ശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട കേരളം 75/5 എന്ന നിലയിലേക്ക് വീണു. വിഷ്ണു വിനോദ് (25), രോഹൻ കുന്നുമ്മൽ (26), മൊഹമ്മദ് അസറുദ്ദീൻ (13), സഞ്ജു സാംസൺ (3), സച്ചിൻ ബേബി (4) എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ ടോപ് ഓർഡർ ബാറ്റർമാരുടെ സ്കോറുകൾ. ഇതിൽ മികച്ച ഫോമിലുള്ള സഞ്ജുവിന്റെ പരാജയം കേരളത്തിന് തിരിച്ചടിയായി.
ഒരു ഘട്ടത്തിൽ 16.4 ഓവറുകളിൽ 106/7 എന്ന നിലയിലായതോടെ കേരളം പരാജയത്തെ മുന്നിൽക്കണ്ടതാണ്. എന്നാൽ എട്ടാം നമ്പരിൽ കളിക്കാനിറങ്ങിയ അബ്ദുൾ ബാസിതിന്റെ വെടിക്കെട്ട് കളി മാറ്റി. 15 പന്തിൽ 3 ബൗണ്ടറികളും, ഒരു സിക്സറുമടക്കം 27 റൺസ് നേടി പുറത്താകാതെ നിന്ന അബ്ദുൾ ബാസിതിന്റെ കീഴിൽ കേരളം 6 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലേക്ക് കുതിച്ചെത്തി. 4 റൺസെടുത്ത മനു കൃഷ്ണൻ പുറത്താകാതെ നിന്നു.
Read Latest Sports News and Malayalam News
ഓപ്പണർമാരായ വിഷ്ണു വിനോദും, രോഹൻ കുന്നുമ്മലും ചേർന്ന് ആദ്യ വിക്കറ്റിൽ കേരളത്തിനായി 52 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇതിന് ശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട കേരളം 75/5 എന്ന നിലയിലേക്ക് വീണു. വിഷ്ണു വിനോദ് (25), രോഹൻ കുന്നുമ്മൽ (26), മൊഹമ്മദ് അസറുദ്ദീൻ (13), സഞ്ജു സാംസൺ (3), സച്ചിൻ ബേബി (4) എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ ടോപ് ഓർഡർ ബാറ്റർമാരുടെ സ്കോറുകൾ. ഇതിൽ മികച്ച ഫോമിലുള്ള സഞ്ജുവിന്റെ പരാജയം കേരളത്തിന് തിരിച്ചടിയായി.
ഒരു ഘട്ടത്തിൽ 16.4 ഓവറുകളിൽ 106/7 എന്ന നിലയിലായതോടെ കേരളം പരാജയത്തെ മുന്നിൽക്കണ്ടതാണ്. എന്നാൽ എട്ടാം നമ്പരിൽ കളിക്കാനിറങ്ങിയ അബ്ദുൾ ബാസിതിന്റെ വെടിക്കെട്ട് കളി മാറ്റി. 15 പന്തിൽ 3 ബൗണ്ടറികളും, ഒരു സിക്സറുമടക്കം 27 റൺസ് നേടി പുറത്താകാതെ നിന്ന അബ്ദുൾ ബാസിതിന്റെ കീഴിൽ കേരളം 6 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലേക്ക് കുതിച്ചെത്തി. 4 റൺസെടുത്ത മനു കൃഷ്ണൻ പുറത്താകാതെ നിന്നു.
Read Latest Sports News and Malayalam News