വനിതാ ടി20 ലോകകപ്പിൻെറ ഒന്നാം സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. രണ്ടാം സെമിയിൽ ആതിഥേയരായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കും. ടൂർണമെൻറിലെ ഗ്രൂപ്പ് സ്റ്റേജിൽ എല്ലാ മത്സരവും വിജയിച്ചാണ് ഇന്ത്യ സെമിഫൈനലിൽ എത്തിയിരിക്കുന്നത്. 2018 വനിതാ ടി20 ലോകപ്പിലും സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെയാണ് കളിച്ചിരുന്നത്. ഇംഗ്ലണ്ടാണ് അന്ന് ഇന്ത്യയെ പരാജയപ്പെടുത്തി ഫൈനലിലെത്തിയത്. നിർണായക മത്സരത്തിൽ ന്യൂസിലൻറിനെ തോൽപ്പിച്ചാണ് നിലവിലുള്ള ജേതാക്കളായ ഓസ്ട്രേലിയ സെമിയിൽ കടന്നത്. ഗ്രാൂപ്പ് ബി ചാമ്പ്യൻമാരായാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനത്തിലാണ് വനിതാ ലോകകപ്പ് ഫൈനൽ നടക്കുക. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഫൈനലിൻെറ വേദി.
Also Read: 37 പന്തിൽ സെഞ്ച്വറി, 10 സിക്സ്, 7 ഫോർ; തിരിച്ചുവരവിൽ ഹാർദിക് പാണ്ഡ്യയുടെ ഒന്നൊന്നര വെടിക്കെട്ട്!!
രണ്ട് സൈമിഫൈനലുകളും വ്യാഴാഴ്ചയാണ് നടക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 9.30ന് സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം സെമിയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ നേരിടും. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം തന്നെയാണ് രണ്ടാം മത്സരത്തിൻെറയും വേദി.
Also Read: പുതിയ ചാമ്പ്യൻമാർക്ക് സാധ്യത? 2020ലെ ഐപിഎൽ കിരീടം ഈ മൂന്ന് ടീമുകളിലൊന്ന് നേടും!!
Also Read: 37 പന്തിൽ സെഞ്ച്വറി, 10 സിക്സ്, 7 ഫോർ; തിരിച്ചുവരവിൽ ഹാർദിക് പാണ്ഡ്യയുടെ ഒന്നൊന്നര വെടിക്കെട്ട്!!
രണ്ട് സൈമിഫൈനലുകളും വ്യാഴാഴ്ചയാണ് നടക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 9.30ന് സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം സെമിയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ നേരിടും. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം തന്നെയാണ് രണ്ടാം മത്സരത്തിൻെറയും വേദി.
Also Read: പുതിയ ചാമ്പ്യൻമാർക്ക് സാധ്യത? 2020ലെ ഐപിഎൽ കിരീടം ഈ മൂന്ന് ടീമുകളിലൊന്ന് നേടും!!