ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിൽ അജിങ്ക്യ രഹാനെ കളിച്ചത് അവസാന ഇന്നിങ്സ് ആയിരിക്കുമോ? പരമ്പരയിൽ ഇന്ത്യൻ നിരയിൽ ഏറ്റവും നിരാശപ്പെടുത്തിയത് രഹാനെയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നാല് ടെസ്റ്റിലും കളിച്ച രഹാനെ ആകെ നേടിയത് വെറും 109 റൺസ് മാത്രമാണ്. 15.57 മാത്രമാണ് ശരാശരി. ഇന്ത്യൻ ഉപനായകനായ രഹാനെക്ക് ഇനിയൊരു അവസരം ലഭിക്കുകയെന്ന് എളുപ്പമാവില്ല. അങ്ങനെ വരികയാണെങ്കിൽ അടുത്ത ടെസ്റ്റ് പരമ്പരക്ക് ഇന്ത്യക്ക് മറ്റൊരു ഉപനായകനെയും പ്രഖ്യാപിക്കേണ്ടി വരും. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലിൻെറ അഭിപ്രായപ്രകാരം രഹാനെയുടെ കരിയർ ഏകദേശം അവസാനിച്ചു. ആകാശ് ചോപ്രയുടെ യൂ ട്യൂബ് ചാനലിൽ സംസാരിക്കവേയാണ് പാർഥിവ് ഇക്കാര്യം പറഞ്ഞത്.
"ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയുടെ അവസാന ഇന്നിങ്സ് കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു. 2016ൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുമ്പോൾ രഹാനെയുടെ ശരാശരി 51.4 ആയിരുന്നു. ഇപ്പോഴത് 39ൽ എത്തിയിരിക്കുകയാണ്. വളരെ മോശം ഫോമിലെത്തിയിരിക്കുകയാണ് താരം," പാർഥിവ് പറഞ്ഞു.
ഒട്ടും സ്ഥിരതയില്ലാതെയാണ് രഹാനെ കളിക്കുന്നത്. എങ്ങനെയായിരിക്കും താരത്തിൻെറ ഇന്നിങ്സെന്ന് ആർക്കും ഊഹിക്കാവുന്ന അവസ്ഥയാണ്. സ്ഥിരയതില്ലാത്ത പ്രകടനം നടത്തുന്നവർക്കെതിരെ വിമർശനം ഉയരുന്നത് സ്വാഭാവികമാണെന്നും പാർഥിവ് കൂട്ടിച്ചേർത്തു. രഹാനെയെ പുറത്താക്കാൻ ബോളർമാർ വഴികൾ കണ്ടെത്തിയിട്ടുണ്ടെന്നും പാർഥിവ് പറഞ്ഞു.
ഹനുമ വിഹാരി, മായങ്ക് അഗർവാൾ, സൂര്യകുമാർ യാദവ് എന്നിവർ ഇന്ത്യൻ മധ്യനിരയിൽ രഹാനെയുടെ പകരക്കാരാവാൻ സാധ്യതയുള്ളവരാണ്. ടെസ്റ്റിൽ മികച്ച ഫോമിൽ കളിക്കുന്ന രോഹിത് ശർമ ടെസ്റ്റിലും ഉപനായകനായേക്കും. ലോക റാങ്കിങിൽ ടെസ്റ്റിൽ വിരാട് കോലിയെ മറികടന്നിട്ടുണ്ട് രോഹിത്. ഓപ്പണറായി സ്ഥിരമായി കളിക്കാൻ തുടങ്ങിയതോടെയാണ് രോഹിതിൻെറ ബാറ്റിൽ നിന്ന് റണ്ണൊഴുകാൻ തുടങ്ങിയത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രഹാനെ. എന്നാൽ ബാറ്റിങിലെ മോശം ഫോം താരത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
രഹാനെയ്ക്ക് പകരം ഹനുമ വിഹാരിയെ ടീമില്‍ പരീക്ഷിക്കണമെന്ന് അഭിപ്രായമുയരുന്നുണ്ട്. 32.84 ആണ് താരത്തിൻെറ ടെസ്റ്റിലെ ശരാശരി. കൂടുതൽ അവസരങ്ങൾ കിട്ടുന്നില്ലെന്നതാണ് പ്രശ്നം. വിഹാരിക്ക് ടീമില്‍ കൂടുതല്‍ അവസരം നല്‍കിയാല്‍ ഇന്ത്യയ്ക്ക് നേട്ടമാകുമെന്ന് കരുതുന്നവരുമുണ്ട്. പാര്‍ട് ടൈം ബൗളറെന്ന ആനുകൂല്യവും ടീമിന് ലഭിക്കും. ശുഭ്മാൻ ഗിൽ തിരിച്ചെത്തുകയാണെങ്കിലും മധ്യനിരയിൽ സ്ഥാനം നൽകി നോക്കാവുന്നതാണ്. ഓസ്ട്രേലിയൻ പരമ്പരയിൽ വലിയ പ്രതീക്ഷയേകിയ കളിക്കാരനാണ് ഗിൽ.
നാലാം ടെസ്റ്റിലെ മോശം പ്രകടനത്തോടെ തന്നെ രഹാനെയും കരിയർ അവസാനിച്ചതായി ആരാധകരും വിശ്വസിക്കുന്നുണ്ട്. ഇനി അവസരം നൽകരുതെന്ന് ട്വിറ്ററിൽ ആരാധകർ വിമർശിക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിലെ സെഞ്ച്വറിക്ക് ശേഷം പിന്നീട് ഇത് വരെ അജിങ്ക്യ രഹാനെയിൽ നിന്ന് ഒരു മികച്ച പ്രകടനം ഉണ്ടായിട്ടില്ല. ഇത്രയ്ക്ക് ദയനീയ ഫോമിലുള്ള ഒരു ബാറ്റ്സ്മാനെ എന്തിനാണ് നിലനിർത്തുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.
"ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയുടെ അവസാന ഇന്നിങ്സ് കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു. 2016ൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുമ്പോൾ രഹാനെയുടെ ശരാശരി 51.4 ആയിരുന്നു. ഇപ്പോഴത് 39ൽ എത്തിയിരിക്കുകയാണ്. വളരെ മോശം ഫോമിലെത്തിയിരിക്കുകയാണ് താരം," പാർഥിവ് പറഞ്ഞു.
ഒട്ടും സ്ഥിരതയില്ലാതെയാണ് രഹാനെ കളിക്കുന്നത്. എങ്ങനെയായിരിക്കും താരത്തിൻെറ ഇന്നിങ്സെന്ന് ആർക്കും ഊഹിക്കാവുന്ന അവസ്ഥയാണ്. സ്ഥിരയതില്ലാത്ത പ്രകടനം നടത്തുന്നവർക്കെതിരെ വിമർശനം ഉയരുന്നത് സ്വാഭാവികമാണെന്നും പാർഥിവ് കൂട്ടിച്ചേർത്തു. രഹാനെയെ പുറത്താക്കാൻ ബോളർമാർ വഴികൾ കണ്ടെത്തിയിട്ടുണ്ടെന്നും പാർഥിവ് പറഞ്ഞു.
ഹനുമ വിഹാരി, മായങ്ക് അഗർവാൾ, സൂര്യകുമാർ യാദവ് എന്നിവർ ഇന്ത്യൻ മധ്യനിരയിൽ രഹാനെയുടെ പകരക്കാരാവാൻ സാധ്യതയുള്ളവരാണ്. ടെസ്റ്റിൽ മികച്ച ഫോമിൽ കളിക്കുന്ന രോഹിത് ശർമ ടെസ്റ്റിലും ഉപനായകനായേക്കും. ലോക റാങ്കിങിൽ ടെസ്റ്റിൽ വിരാട് കോലിയെ മറികടന്നിട്ടുണ്ട് രോഹിത്. ഓപ്പണറായി സ്ഥിരമായി കളിക്കാൻ തുടങ്ങിയതോടെയാണ് രോഹിതിൻെറ ബാറ്റിൽ നിന്ന് റണ്ണൊഴുകാൻ തുടങ്ങിയത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രഹാനെ. എന്നാൽ ബാറ്റിങിലെ മോശം ഫോം താരത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
രഹാനെയ്ക്ക് പകരം ഹനുമ വിഹാരിയെ ടീമില്‍ പരീക്ഷിക്കണമെന്ന് അഭിപ്രായമുയരുന്നുണ്ട്. 32.84 ആണ് താരത്തിൻെറ ടെസ്റ്റിലെ ശരാശരി. കൂടുതൽ അവസരങ്ങൾ കിട്ടുന്നില്ലെന്നതാണ് പ്രശ്നം. വിഹാരിക്ക് ടീമില്‍ കൂടുതല്‍ അവസരം നല്‍കിയാല്‍ ഇന്ത്യയ്ക്ക് നേട്ടമാകുമെന്ന് കരുതുന്നവരുമുണ്ട്. പാര്‍ട് ടൈം ബൗളറെന്ന ആനുകൂല്യവും ടീമിന് ലഭിക്കും. ശുഭ്മാൻ ഗിൽ തിരിച്ചെത്തുകയാണെങ്കിലും മധ്യനിരയിൽ സ്ഥാനം നൽകി നോക്കാവുന്നതാണ്. ഓസ്ട്രേലിയൻ പരമ്പരയിൽ വലിയ പ്രതീക്ഷയേകിയ കളിക്കാരനാണ് ഗിൽ.
നാലാം ടെസ്റ്റിലെ മോശം പ്രകടനത്തോടെ തന്നെ രഹാനെയും കരിയർ അവസാനിച്ചതായി ആരാധകരും വിശ്വസിക്കുന്നുണ്ട്. ഇനി അവസരം നൽകരുതെന്ന് ട്വിറ്ററിൽ ആരാധകർ വിമർശിക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിലെ സെഞ്ച്വറിക്ക് ശേഷം പിന്നീട് ഇത് വരെ അജിങ്ക്യ രഹാനെയിൽ നിന്ന് ഒരു മികച്ച പ്രകടനം ഉണ്ടായിട്ടില്ല. ഇത്രയ്ക്ക് ദയനീയ ഫോമിലുള്ള ഒരു ബാറ്റ്സ്മാനെ എന്തിനാണ് നിലനിർത്തുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.