ആപ്പ്ജില്ല

ഐപിഎല്‍: വെള്ളം ശുദ്ധീകരിച്ചെടുക്കുമെന്ന് ബിസിസിഐ

വെള്ളം പാഴാക്കുന്നത് കുറയ്ക്കാനായി ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ചെടുക്കുമെന്ന് ബിസിസിഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

TNN 12 Apr 2016, 1:43 pm
വെള്ളം പാഴാക്കുന്നത് കുറയ്ക്കാനായി ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ചെടുക്കുമെന്ന് ബിസിസിഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. മുംബൈയിലും പുണെയിലുമായി 17 ഐപിഎല്‍ മല്‍സരങ്ങളാണ് നടക്കേണ്ടത്. കിങ്സ് ഇലവന്‍ പഞ്ചാബിന്റെ നാഗ്പൂരിലെ എല്ലാ മല്‍സരങ്ങളും ഹോം ഗ്രൗണ്ടായ മൊഹാലിയിലേക്കു മാറ്റാന്‍ ടീം തയാറായതായും ബിസിസിഐ കോടതിയെ അറിയിച്ചു.
Samayam Malayalam to save ipl matches in maharashtra bcci offers to use treated sewage water
ഐപിഎല്‍: വെള്ളം ശുദ്ധീകരിച്ചെടുക്കുമെന്ന് ബിസിസിഐ


ഒന്‍പതു മല്‍സരങ്ങള്‍ പുണെയിലും എട്ടെണ്ണം മുംബൈയിലുമാണ് നടക്കുന്നത്. റോയല്‍ വെസ്റ്റേണ്‍ ഇന്ത്യ ടര്‍ഫ് ക്ലബിന്റെ മഹാലക്ഷ്മി റേസ്കോഴ്സിലെ ശുദ്ധീകരണശാലയില്‍ നിന്ന് വെള്ളം നല്‍കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ റഫീഖ് ദാഡ ജഡ്ജിമാരെ അറിയിച്ചു. ശുദ്ധീകരിച്ച വെള്ളം ഏഴ് - എട്ട് ടാങ്കറുകളിലായി എല്ലാ ദിവസവും റോയല്‍ വെസ്റ്റേണ്‍ ഇന്ത്യ ടര്‍ഫ് ക്ലബ് അധികൃതര്‍ എത്തിക്കുമെന്നും അറിയിച്ചു.

നാഗ്പൂരിലെ മല്‍സരങ്ങള്‍ മൊഹാലിയിലേക്കു മാറ്റാമെന്ന് കിങ്സ് ഇലവന്‍ പഞ്ചാബ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടന മല്‍സരം മുംബൈയില്‍ നടത്താന്‍ ഹൈക്കോടതി അനുവദിച്ചിരുന്നു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം തയാറാകാത്തതിനാല്‍ വിഷയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പരിഗണിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്