സെഞ്ച്വറ നേടിയ നായകൻ ദാസുൻ ശനകയുടെ ഒറ്റയാൾ പോരാട്ടത്തിനും ശ്രീലങ്കയെ രക്ഷിക്കാനായില്ല. ഇന്ത്യ ഉയർത്തിയ റൺമല താണ്ടാൻ അവസാന ഓവർ വരെ പൊരുതി നോക്കിയെങ്കിലും ഒടുവിൽ ലങ്ക കീഴടങ്ങി. ബാറ്റിങ് നിരയ്ക്ക് പിന്നാലെ ഇന്ത്യൻ ബോളിങ് നിരയും അവസരത്തിനൊത്തുയർന്നു. ശനക ക്രീസിലെത്തിയപ്പോൾ മാത്രമാണ് ഇന്ത്യ അൽപമെങ്കിലും വിയർത്തത്. മറ്റെല്ലാ ഘട്ടത്തിലും തീർത്തും ഏകപക്ഷീയമായ മത്സരമാണ് ഗുവാഹത്തിയിൽ നടന്നത്. വാലറ്റക്കാരെ കൂടെ നിർത്തിയാണ് ശനക സെഞ്ച്വറി നേടിയത്. 88 പന്തിൽ നിന്ന് 108 റൺസെടുത്ത് ശനക പുറത്താവാതെ നിന്നു. 67 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകിയത്. 67 പന്തിൽ നിന്ന് 83 റൺസെടുത്ത രോഹിത് അർഹിച്ച സെഞ്ച്വറി നേടാനാവാതെയാണ് പുറത്തായത്. 6 ഫോറുകളും മൂന്ന് സിക്സറുകളും പറത്തിയാണ് താരം ലങ്കൻ ബോളിങ് നിരയെ നിർദയം ആക്രമിച്ചത്. മറുഭാഗത്ത് കൂട്ടിനുണ്ടായിരുന്ന ശുഭ്മാൻ ഗില്ലും ഒട്ടും മോശമാക്കിയില്ല. 60 പന്തിൽ നിന്ന് 70 റൺസെടുത്ത ഗിൽ 10 ഫോറുകളടിച്ചു.
ഗില്ലും രോഹിതും മടങ്ങിയ ശേഷം വിരാട് കോഹ‍്‍ലി തൻെറ സ്വതസിദ്ധമായ ശൈലിയിൽ ഗംഭീര പ്രകടനമാണ് നടത്തിയത്. 87 പന്തിൽ നിന്ന് 113 റൺസ് നേടിയ കോഹ‍്‍ലിയുടെ ബാറ്റിൽ നിന്ന് ഒരു സിക്സറും 12 ഫോറുകളും പിറന്നു. ശ്രേയസ് അയ്യർ (28), കെഎൽ രാഹുൽ (39) എന്നിവർ കോഹ‍്‍ലിക്ക് പിന്തുണ നൽകി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സാണ് നേടിയത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ പിഴവുകളില്ലാതെയാണ് ഇന്ത്യന്‍ ബാറ്റിങ് നിര കളിച്ചത്.
ഏകദിനത്തിൽ 45ാം സെഞ്ച്വറി നേടിയ കോഹ‍്‍ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ തൻെറ 73ാം സെഞ്ച്വറിയാണ് പൂർത്തിയാക്കിയത്. ഏകദിനത്തിൽ സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന സച്ചിൻെറ റെക്കോർഡിന് ഒപ്പമെത്തി കോഹ്ലി. ഇന്ത്യയിൽ താരത്തിൻെറ 20ാം സെഞ്ച്വറിയാണിത്. ശ്രീലങ്കക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന കളിക്കാരനെന്ന റെക്കോർഡും കോഹ്ലി സ്വന്തം പേരിലാക്കി. അവിടെയും സച്ചിൻെറ റെക്കോർഡാണ് മുൻ ഇന്ത്യൻ നായകൻ മറികടന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകിയത്. 67 പന്തിൽ നിന്ന് 83 റൺസെടുത്ത രോഹിത് അർഹിച്ച സെഞ്ച്വറി നേടാനാവാതെയാണ് പുറത്തായത്. 6 ഫോറുകളും മൂന്ന് സിക്സറുകളും പറത്തിയാണ് താരം ലങ്കൻ ബോളിങ് നിരയെ നിർദയം ആക്രമിച്ചത്. മറുഭാഗത്ത് കൂട്ടിനുണ്ടായിരുന്ന ശുഭ്മാൻ ഗില്ലും ഒട്ടും മോശമാക്കിയില്ല. 60 പന്തിൽ നിന്ന് 70 റൺസെടുത്ത ഗിൽ 10 ഫോറുകളടിച്ചു.
ഗില്ലും രോഹിതും മടങ്ങിയ ശേഷം വിരാട് കോഹ‍്‍ലി തൻെറ സ്വതസിദ്ധമായ ശൈലിയിൽ ഗംഭീര പ്രകടനമാണ് നടത്തിയത്. 87 പന്തിൽ നിന്ന് 113 റൺസ് നേടിയ കോഹ‍്‍ലിയുടെ ബാറ്റിൽ നിന്ന് ഒരു സിക്സറും 12 ഫോറുകളും പിറന്നു. ശ്രേയസ് അയ്യർ (28), കെഎൽ രാഹുൽ (39) എന്നിവർ കോഹ‍്‍ലിക്ക് പിന്തുണ നൽകി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സാണ് നേടിയത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ പിഴവുകളില്ലാതെയാണ് ഇന്ത്യന്‍ ബാറ്റിങ് നിര കളിച്ചത്.
ഏകദിനത്തിൽ 45ാം സെഞ്ച്വറി നേടിയ കോഹ‍്‍ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ തൻെറ 73ാം സെഞ്ച്വറിയാണ് പൂർത്തിയാക്കിയത്. ഏകദിനത്തിൽ സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന സച്ചിൻെറ റെക്കോർഡിന് ഒപ്പമെത്തി കോഹ്ലി. ഇന്ത്യയിൽ താരത്തിൻെറ 20ാം സെഞ്ച്വറിയാണിത്. ശ്രീലങ്കക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന കളിക്കാരനെന്ന റെക്കോർഡും കോഹ്ലി സ്വന്തം പേരിലാക്കി. അവിടെയും സച്ചിൻെറ റെക്കോർഡാണ് മുൻ ഇന്ത്യൻ നായകൻ മറികടന്നത്.