ന്യൂ ഡൽഹി: ഐസിസിയുടെ ഈ വർഷത്തെ ടെസ്റ്റ് ഇലവനിൽ ഇന്ത്യൻ താരം വിരാട് കോഹ്ലി ഇടംപിടിച്ചില്ല. വിരാടിന്‍റെ പ്രധാന എതിരാളികളായ കെയ്ൻ വില്യാംസണും ജോ റൂട്ടും ടെസ്റ്റ് ടീമിൽ ഇടം നേടുകയും ചെയ്തു. രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയിൽ നിന്ന് ഐസിസി ഇലവനിൽ ഇടം പിടിച്ച ഏക താരം.
കോഹ്ലിയുടെ മികച്ച വർഷങ്ങളിൽ ഒന്നാണ് കഴിഞ്ഞുപോകുന്നത്. ഏറ്റവും ഒടുവിൽ ഇംഗ്ലണ്ടിന് എതിരെ 4-0ത്തിന് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയതേയുള്ളൂ. അഞ്ച് ടെസ്റ്റുകളിൽ നിന്ന് 655 റൺസും 109.16 റൺസ് ശരാശരിയും കോഹ്ലി സ്വന്തമാക്കി. ഇരട്ട സെഞ്ചുറിയും കോഹ്ലി നേടിയിരുന്നു.
മൊത്തം ഈ വർഷം, 1215 റൺസ് കോഹ്ലി നേടി. 18 ഇന്നിങ്സുകളിൽ നിന്ന് 75.93 ശരാശരിയിലാണ് കോഹ്ലി റൺസ് നേടിയത്. വില്യാംസൺ 753 റൺസ് മാത്രമാണ് നേടിയത്. 47.06 ആണ് ശരാശരി. ജോ റൂട്ടിന്‍റെ ശരാശരിയും സമാനമാണ്. കോഹ്ലിക്കൊപ്പം ഇന്നിങ്സുകൾ റൂട്ട് കളിക്കുകയും ചെയ്തു.
എന്നാൽ ടെസ്റ്റ് ടീം, 2015 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്. ഈ കാലയളവിലും കോഹ്ലി റൂട്ടിനും വില്യാംസണും സമാനമായ പ്രകടനം നടത്തിയിരുന്നു.
കോഹ്ലിയെ ടെസ്റ്റ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.
കോഹ്ലിയുടെ മികച്ച വർഷങ്ങളിൽ ഒന്നാണ് കഴിഞ്ഞുപോകുന്നത്. ഏറ്റവും ഒടുവിൽ ഇംഗ്ലണ്ടിന് എതിരെ 4-0ത്തിന് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയതേയുള്ളൂ. അഞ്ച് ടെസ്റ്റുകളിൽ നിന്ന് 655 റൺസും 109.16 റൺസ് ശരാശരിയും കോഹ്ലി സ്വന്തമാക്കി. ഇരട്ട സെഞ്ചുറിയും കോഹ്ലി നേടിയിരുന്നു.
മൊത്തം ഈ വർഷം, 1215 റൺസ് കോഹ്ലി നേടി. 18 ഇന്നിങ്സുകളിൽ നിന്ന് 75.93 ശരാശരിയിലാണ് കോഹ്ലി റൺസ് നേടിയത്. വില്യാംസൺ 753 റൺസ് മാത്രമാണ് നേടിയത്. 47.06 ആണ് ശരാശരി. ജോ റൂട്ടിന്‍റെ ശരാശരിയും സമാനമാണ്. കോഹ്ലിക്കൊപ്പം ഇന്നിങ്സുകൾ റൂട്ട് കളിക്കുകയും ചെയ്തു.
എന്നാൽ ടെസ്റ്റ് ടീം, 2015 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്. ഈ കാലയളവിലും കോഹ്ലി റൂട്ടിനും വില്യാംസണും സമാനമായ പ്രകടനം നടത്തിയിരുന്നു.
കോഹ്ലിയെ ടെസ്റ്റ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.