മെൽബൺ: ലോകത്തെ ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ മാറിയെന്ന് വിരാട് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ 9 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി ഒരു വർഷത്തിനുള്ളിൽ വിദേശ പിച്ചിൽ ബുംറ മൂന്ന് തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. ഓസീസിനെതിരെ ആദ്യ ഇന്നിങ്സിൽ 33 റൺസ് വഴങ്ങി ആറ് വിക്കറ്റുകളെടുത്തു. താരത്തിൻെറ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
"വിജയത്തിൻെറ ക്രെഡിറ്റ് ബോളർമാർക്ക് അവകാശപ്പെട്ടതാണ്. പ്രത്യേകിച്ചും ജസ്പ്രീത് ബുംറയാണ് ഏറ്റവും അഭിനന്ദനമർഹിക്കുന്നത്. ടെസ്റ്റിൽ അപാര പ്രകടനമാണ് ബുംറ കാഴ്ച വെക്കുന്നത്," കോഹ്ലി പറഞ്ഞു.
താനിന്ന് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഭയക്കുന്ന ബോളർ ബുംറയാണെന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു. ബുംറയെ ടെസ്റ്റിൽ നേരിടാൻ തനിക്ക് പേടിയുണ്ടെന്നും കോഹ്ലി പറഞ്ഞു.
"വിജയത്തിൻെറ ക്രെഡിറ്റ് ബോളർമാർക്ക് അവകാശപ്പെട്ടതാണ്. പ്രത്യേകിച്ചും ജസ്പ്രീത് ബുംറയാണ് ഏറ്റവും അഭിനന്ദനമർഹിക്കുന്നത്. ടെസ്റ്റിൽ അപാര പ്രകടനമാണ് ബുംറ കാഴ്ച വെക്കുന്നത്," കോഹ്ലി പറഞ്ഞു.
താനിന്ന് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഭയക്കുന്ന ബോളർ ബുംറയാണെന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു. ബുംറയെ ടെസ്റ്റിൽ നേരിടാൻ തനിക്ക് പേടിയുണ്ടെന്നും കോഹ്ലി പറഞ്ഞു.