ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നാലാം സ്ഥാനത്ത് ഉറപ്പിച്ചിരുന്ന പേരായിരുന്നു അമ്പാട്ടി റായിഡുവിൻേറത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ സ്ഥിരമായി നാലാം നമ്പറിൽ അദ്ദേഹത്തെയാണ് കളിപ്പിച്ചിരുന്നത്. എന്നാൽ ലോകകപ്പ് ടീ പ്രഖ്യാപനം വന്നപ്പോൾ റായിഡു ടീമിലില്ല. ഐപിഎല്ലിൽ മികച്ച ഫോമിൽ കളിക്കുന്ന കെഎൽ രാഹുലാണ് ടീമിലെത്തിയത്. പകരക്കാരനായി വിജയ് ശങ്കറും ടീമിൽ ഇടം പിടിച്ചു. ഐപിഎൽ മത്സരങ്ങളിലെ മോശം ഫോമും അവസാനം കളിച്ച പരമ്പരയിലെ മോശം പ്രകടനവുമാണ് റായിഡുവിനെ പുറത്താക്കിയതിന് കാരണമായി പറയുന്നത്.
എന്നാൽ അമ്പാട്ടി റായിഡു അത്രക്ക് മോശക്കാരനാണോ. അല്ലെന്നാണ് കണക്കുകൾ പറയുന്നത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറേക്കാളും മികച്ചതാണ് അദ്ദേഹത്തിൻെറ ഏകദിനത്തിലെ ശരാശരി. കണക്കുകൾ നിരത്തി ഐസിസിയും ഇക്കാര്യം ചോദിക്കുന്നുണ്ട്.
നാലാം നമ്പറിൽ ഇറങ്ങി 14 ഇന്നിങ്സുകളിൽ നിന്നായി റായിഡു 464 റൺസ് നേടിയിട്ടുണ്ട്. 42.18 ആണ് അദ്ദേഹത്തിൻെറ നാലാം നമ്പറിലെ ശരാശരി.
എന്നാൽ അമ്പാട്ടി റായിഡു അത്രക്ക് മോശക്കാരനാണോ. അല്ലെന്നാണ് കണക്കുകൾ പറയുന്നത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറേക്കാളും മികച്ചതാണ് അദ്ദേഹത്തിൻെറ ഏകദിനത്തിലെ ശരാശരി. കണക്കുകൾ നിരത്തി ഐസിസിയും ഇക്കാര്യം ചോദിക്കുന്നുണ്ട്.
നാലാം നമ്പറിൽ ഇറങ്ങി 14 ഇന്നിങ്സുകളിൽ നിന്നായി റായിഡു 464 റൺസ് നേടിയിട്ടുണ്ട്. 42.18 ആണ് അദ്ദേഹത്തിൻെറ നാലാം നമ്പറിലെ ശരാശരി.