മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയവരിൽ ഒരാൾ സ്പിന്നർ യുസ്വേന്ദ്ര ചാഹലാണ്. ഡീകോക്ക്, ഇഷൻ കിഷൻ, ജസ്പ്രീത് ബുംറ എന്നിവരുടെ വിക്കറ്റുകളാണ് മത്സരത്തിൽ ചാഹൽ വീഴ്ത്തിയത്. ഇന്ത്യയുടെ സീനിയർ സ്പിന്നർമാരിൽ ഒരാളായ ചാഹലിനെ പുകഴ്ത്തിയിരിക്കുകയാണ് വീരേന്ദർ സെവാഗ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ചാഹൽ ഉൾപ്പെട്ടിട്ടില്ല. ആർ അശ്വിൻ, അക്സർ പട്ടേൽ, രാഹുൽ ചാഹർ, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. ഫാസ്റ്റ് ലെഗ് സ്പിന്നിന് സാധിക്കാത്തതിനാലാണ് ചാഹലിനെ പരിഗണിക്കാതിരുന്നതെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ വാദം. എന്നാൽ ഈ നീക്കത്തെ വിമർശിച്ച് സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്.
ചാഹലിന് ഒഴിവാക്കിയതിൽ ബിസിസിഐ മറുപടി പറയണമെന്ന് സെവാഗ് ക്രിക് ബസിൽ പറഞ്ഞു. "ചാഹൽ മുമ്പും നന്നായി പന്തെറിഞ്ഞിട്ടുള്ളയാളാണ്. എന്ത് കൊണ്ടാണ് അദ്ദേഹം ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അത് സെലക്ടർമാർ വിശദീകരിക്കണം. ശ്രീലങ്കയിൽ മികച്ച പ്രകടനം നടത്തിയ രാഹുൽ ചാഹറിനെപ്പോലെയല്ല ഇത്. ഏത് ടി20 ടീമിനും കരുത്താവുന്ന കളിക്കാരനാണ് ചാഹൽ," സെവാഗ് പറഞ്ഞു. മത്സരത്തിൽ ഹാട്രിക് നേടിയ ഹർഷൽ പട്ടേലിനെയും സെവാഗ് അഭിനന്ദിച്ചു.
ധവാൻ വേണമായിരുന്നുവെന്ന് എംഎസ്കെ പ്രസാദ്
ലോകകപ്പ് ടീമിൽ ശിഖർ ധവാൻ വേണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് മുൻ സെലക്ടർ എംഎസ്കെ പ്രസാദ്. ഡൽഹി കാപ്പിറ്റൽസിനായി മികച്ച ഫോമിൽ കളിക്കുന്ന ധവാൻ ഈ സീസണിൽ 400ലധികം റൺസ് നേടിയിട്ടുണ്ട്. ഐസിസി ടൂർണമെൻറുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്താറുള്ളയാളാണ് ധവാനെന്നും സ്പോർട്സ് ടാകിനോട് പറഞ്ഞു.
ക്രുനാൽ പാണ്ഡ്യയെ പരിഗണിക്കണമായിരുന്നുവെന്നും പ്രസാദിന് അഭിപ്രായമുണ്ട്. ടി20 ഫോർമാറ്റിൽ കഴിഞ്ഞ മൂന്ന് നാല് വർഷമായി അവസരങ്ങൾ കൊടുത്ത് വളർത്തിക്കൊണ്ട് വന്നയാളാണ് ക്രുനാൽ പാണ്ഡ്യ. മുംബൈ ഇന്ത്യൻസിനായി അദ്ദേഹം സ്ഥിരത പുലർത്തുന്ന കളിക്കാരനാണ്. പാണ്ഡ്യയും ധവാനും പരിഗണിക്കപ്പെടേണ്ടവരായിരുന്നുവെന്നും പ്രസാദ് ആവർത്തിച്ചു.
ചാഹലിന് ഒഴിവാക്കിയതിൽ ബിസിസിഐ മറുപടി പറയണമെന്ന് സെവാഗ് ക്രിക് ബസിൽ പറഞ്ഞു. "ചാഹൽ മുമ്പും നന്നായി പന്തെറിഞ്ഞിട്ടുള്ളയാളാണ്. എന്ത് കൊണ്ടാണ് അദ്ദേഹം ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അത് സെലക്ടർമാർ വിശദീകരിക്കണം. ശ്രീലങ്കയിൽ മികച്ച പ്രകടനം നടത്തിയ രാഹുൽ ചാഹറിനെപ്പോലെയല്ല ഇത്. ഏത് ടി20 ടീമിനും കരുത്താവുന്ന കളിക്കാരനാണ് ചാഹൽ," സെവാഗ് പറഞ്ഞു. മത്സരത്തിൽ ഹാട്രിക് നേടിയ ഹർഷൽ പട്ടേലിനെയും സെവാഗ് അഭിനന്ദിച്ചു.
ധവാൻ വേണമായിരുന്നുവെന്ന് എംഎസ്കെ പ്രസാദ്
ലോകകപ്പ് ടീമിൽ ശിഖർ ധവാൻ വേണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് മുൻ സെലക്ടർ എംഎസ്കെ പ്രസാദ്. ഡൽഹി കാപ്പിറ്റൽസിനായി മികച്ച ഫോമിൽ കളിക്കുന്ന ധവാൻ ഈ സീസണിൽ 400ലധികം റൺസ് നേടിയിട്ടുണ്ട്. ഐസിസി ടൂർണമെൻറുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്താറുള്ളയാളാണ് ധവാനെന്നും സ്പോർട്സ് ടാകിനോട് പറഞ്ഞു.
ക്രുനാൽ പാണ്ഡ്യയെ പരിഗണിക്കണമായിരുന്നുവെന്നും പ്രസാദിന് അഭിപ്രായമുണ്ട്. ടി20 ഫോർമാറ്റിൽ കഴിഞ്ഞ മൂന്ന് നാല് വർഷമായി അവസരങ്ങൾ കൊടുത്ത് വളർത്തിക്കൊണ്ട് വന്നയാളാണ് ക്രുനാൽ പാണ്ഡ്യ. മുംബൈ ഇന്ത്യൻസിനായി അദ്ദേഹം സ്ഥിരത പുലർത്തുന്ന കളിക്കാരനാണ്. പാണ്ഡ്യയും ധവാനും പരിഗണിക്കപ്പെടേണ്ടവരായിരുന്നുവെന്നും പ്രസാദ് ആവർത്തിച്ചു.