ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ രമേഷ് പവാറിനെതിരെ രൂക്ഷ വിമർശനവുമായി സീനിയർ താരം മിതാലി രാജ് വീണ്ടും രംഗത്ത്. ഇന്നിംങ്സ് ഓപ്പൺ ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ ടീം വിടുമെന്ന് മിതാലി പറഞ്ഞതായി രമേഷ് പവാർ പറഞ്ഞിരുന്നു. തൻെറ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനമാണ് ഇതെന്നാണ് ആരോപണത്തെ കുറിച്ച് മിതാലിയുടെ പ്രതികരണം.
"എനിക്കെതിരെ വീണ്ടും ആരോപണങ്ങൾ ഉയരുന്നതിൽ ഏറെ വിഷമം തോന്നുന്നുണ്ട്. എൻെറ ആത്മാർഥയെയും രാജ്യസ്നേഹത്തെയുമാണ് ഇവർ ചോദ്യം ചെയ്യുന്നത്. 20 വർഷത്തെ എൻെറ ക്രിക്കറ്റ് കരിയറിനെയാണ് നശിപ്പിക്കാൻ ശ്രമിക്കുന്നത്," മിതാലി രാജ് ട്വീറ്റ് ചെയ്തു.
വനിതാ ട്വൻറി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ തോറ്റ് പുറത്തായിരുന്നു. മിതാലിയെ മത്സരത്തിൽ കളിപ്പിച്ചിരുന്നില്ല. ഇതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.
"എനിക്കെതിരെ വീണ്ടും ആരോപണങ്ങൾ ഉയരുന്നതിൽ ഏറെ വിഷമം തോന്നുന്നുണ്ട്. എൻെറ ആത്മാർഥയെയും രാജ്യസ്നേഹത്തെയുമാണ് ഇവർ ചോദ്യം ചെയ്യുന്നത്. 20 വർഷത്തെ എൻെറ ക്രിക്കറ്റ് കരിയറിനെയാണ് നശിപ്പിക്കാൻ ശ്രമിക്കുന്നത്," മിതാലി രാജ് ട്വീറ്റ് ചെയ്തു.
വനിതാ ട്വൻറി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ തോറ്റ് പുറത്തായിരുന്നു. മിതാലിയെ മത്സരത്തിൽ കളിപ്പിച്ചിരുന്നില്ല. ഇതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.